Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 12:14 pm IST
in Kottayam
യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

കോട്ടയം: നഷ്ടത്തില്‍ നിന്നും കരകയറി വരാമെന്ന പ്രതീക്ഷയ്‌ക്കിടെ കൊവിഡ് വ്യാ‍പനം  ശക്തമായത് സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു തുടങ്ങി. പല പ്രദേശങ്ങളും ലോക്ഡൗണും, നിേരാധനാജ്ഞകളും ആയതോടെ മിക്ക ബസ്സുകളിലും യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. ഇതിന് പുറമേ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനും ജില്ലയില്‍ നിരോധനമുണ്ട്.

ഇതോടെ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സ് സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടത്തിലേക്കാണ് ‌സര്‍വ്വീസുകള്‍ കൂപ്പുകുത്തുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ദിവസേന ആറു മുതല്‍ എട്ട് തവണ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ രണ്ടും മൂന്നുമായി ചുരുക്കി. ഇതോടെ വരുമാനത്തിലും കുറവ് വന്നുതുടങ്ങി.  

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്. ഒരു ബസ് ഒരു ദിനം നിരത്തിലിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 4800 രൂപയോളം ഡീസലിനായി ചെലവഴിക്കണം. കൂടാതെ, സ്റ്റാന്റ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ തുടങ്ങി 8000 ത്തോളം രൂപ ഉടമസ്ഥര്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതിന് മുകളില്‍ ലഭിച്ചാല്‍ മാത്രമേ, ഉടമസ്ഥര്‍ക്ക് ബസ് നിരത്തിലിറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. 

എന്നാല്‍, ഇന്ന് ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് സീറ്റിംഗ് കപ്പാസിറ്റി നോക്കിയാണ് ആളുകളെ കയറ്റുന്നത്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാരില്‍ പലരും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, യാത്രക്കാരും കുറവാണ്. ഇതും ബസുകളുടെ വരുമാനത്തെ നഷ്ടത്തിലാക്കുന്നു. 

ജീവനക്കാരുടെ എണ്ണവും കുറച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ പല സ്വകാര്യ ബസുകളിലും ഉള്ളത്. മുന്‍ വര്‍ഷം ബസുകള്‍ ഓടാതിരുന്നതിനാല്‍, മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ മൂലം നിരവധി നഷ്ടങ്ങളാണ് ഉണ്ടായത്. കൂടുതല്‍ ബസുകള്‍ ഉള്ളവര്‍  പോലും ഒന്നോ രണ്ടാ ബസുകളാണ് നിരത്തിലിക്കുന്നത്. മറ്റുള്ളവ കട്ടപ്പുറത്തായ സ്ഥിതിയാണ്. നിരത്തിലിറങ്ങുന്നതും സര്‍വ്വീസ് നടത്താതിരിക്കുന്നതും ഒരുപോലെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്. 

സര്‍വ്വീസുകള്‍ മെച്ചപ്പെടുമെന്ന ഏക പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും ബസുകള്‍ നിരത്തിലിറക്കുന്നതെന്ന്  ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിവിധ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തി ലായിരിക്കുകയാണ്.  

Tags: Private busസേവനംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.