Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാല് മണിക്കൂര്‍ ആംബുലന്‍സില്‍; ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു, പ്രോട്ടോക്കാള്‍ പാലിച്ചില്ലെന്ന് ആശുപത്രി അധികൃതർ

സ്ഥിതി മോശമാകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വളരെ മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 10:22 am IST
in Thrissur

തൃശൂര്‍: ആശുപത്രിയില്‍ എത്തിച്ചിട്ടും മതിയായ ചികിത്സ നല്‍കാതെ കൊവിഡ് രോഗി മരിച്ചതായി ആക്ഷേപം. തൃശൂര്‍ ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ എത്തിച്ച സമയത്ത് ശ്വാസമെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

 എന്നാല്‍ പിന്നീട് സ്ഥിതി രൂക്ഷമായിട്ടും രോഗിയെ നോക്കാനോ മതിയായ ചികിത്സ നല്‍കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോ നഴ്‌സുമാരോ ശ്രമിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ഥിതി മോശമാകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വളരെ മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയത്.  

ചൊവ്വാഴ്ച രാത്രിയിലാണ് വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയ വീട്ടില്‍ ഫാത്തിമ (78) യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ആദ്യം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഫാത്തിമയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  

 അപ്പോള്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ കൊവിഡ് ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കാനോ മതിയായ ചികിത്സ നല്‍കാനോ ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ലത്രെ.  

 രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് കൊവിഡ് രോഗികളെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് വഴിയാണ് ആശുപത്രിയില്‍ എത്തിക്കേണ്ടതെന്ന വിവരം പറയുന്നത്. പ്രോട്ടോക്കാള്‍ അങ്ങനെയാണെന്ന് പറഞ്ഞ് ഇവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു.  

തുടര്‍ന്നു പഞ്ചായത്ത് അംഗത്തെയും എംപി ടി.എന്‍. പ്രതാപന്റെ കൊവിഡ് ഹെല്‍പ് ലൈന്‍ നമ്പറിലും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടെ രോഗിയുടെ സ്ഥിതി വഷളായി. വാക്കേറ്റത്തെ തുടര്‍ന്ന് രാത്രി 12.05ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് ശ്വാസമെടുക്കുന്നതിന് വളരെ ബുദ്ധിമുട്ട് കാണിച്ച ഇവരെ കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഇവര്‍ മരണത്തിന് കീഴടങ്ങി.

വീഴ്ചയുണ്ടായില്ലെന്ന്  ആരോഗ്യവകുപ്പ്

ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ്. 108നു പകരം സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും രോഗാവസ്ഥ കണക്കിലെടുത്തും രാത്രി പന്ത്രണ്ടോടെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീദേവി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് വഴി രജിസ്റ്റര്‍ ചെയ്ത് 108 ആംബുലന്‍സ് വഴിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്. അതില്ലാതെ നേരിട്ട് സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ഗുരുതര കൊവിഡ് അവസ്ഥയില്‍ വെന്റിലേറ്ററില്‍ കയറ്റി ഉടന്‍ ഓക്‌സിജന്‍ നല്‍കിയെന്നും ഇവര്‍ പറഞ്ഞു.  

ജനറല്‍ ആശുപത്രിയില്‍ ഡോക്ടറില്ല, ഓക്‌സിജനും ക്ഷാമം

ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡില്‍ രാത്രി ഡോക്ടറില്ലെന്ന് പരാതി ഉയരുന്നു. രാത്രിയില്‍ ഡോക്ടറെ നിയോഗിക്കാറുണ്ടെങ്കിലും എത്താറില്ലെന്ന് രോഗികളും കൂട്ടിരുപ്പുകാരും പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും നേരത്തെ ഇറങ്ങുകയാണ് ഡ്യൂട്ടി  ഡോക്ടര്‍മാരുടെ പതിവ്. എല്ലാ ഉത്തരവാദിത്ത്വങ്ങളും നേഴ്‌സുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ ഇറങ്ങുന്നത്. ഇതിന് സൂപ്രണ്ട് ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. 

കോര്‍പ്പറേഷന്റെ ചുമതലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും മേയറും ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമൊക്കെ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.  

കൊവിഡ് വാര്‍ഡില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമ്പതിലധികം രോഗികളാണ് കൊവിഡ് വാര്‍ഡിലുള്ളത്. ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഐസിയുവില്‍ കിടത്തേണ്ട രോഗികളെ വരെ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ആവശ്യത്തിന് സൗകര്യങ്ങളും വാര്‍ഡില്‍ ലഭ്യമല്ല. എന്തെങ്കിലും പരാതി പറഞ്ഞാല്‍ പ്രതികാര നടപടിയെടുക്കുന്നതിനാല്‍ ആരും ഒന്നും തന്നെ മിണ്ടുന്നില്ല.  

Tags: patientsdeathTreatmentcovidambulance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.