Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈ നീട്ടിയിരിക്കുന്ന പിണറായി രക്ഷകന്‍; ഒരു ടാങ്കര്‍ പോലും ഒരുക്കാത്ത കെജ്രിവാള്‍ നല്ല പിള്ള: വാക്‌സിന്‍ സൗജന്യമായി നല്‍കിയ നരേന്ദ്ര മോദി ക്രൂരനും

കേരളം, ഓക്‌സിജന്‍ സര്‍പ്ലസ് സംസ്ഥാനമായതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നല്‍കാന്‍ ഓടിനടക്കുന്നവര്‍ എന്തു കൊണ്ടാണ് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും വിമര്‍ശിക്കാതെ മോദിയെ തെറി വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 06:47 pm IST
inIndia

നടക്കുന്ന പല ചര്‍ച്ചകളും  പരിഭവങ്ങളുമൊന്നും വര്‍ദ്ധിച്ച കോവിഡ് വ്യാപന സാഹചര്യത്തെ ലക്ഷ്യം വച്ചിട്ടല്ല, മറിച്ച് അതിന്റെയെല്ലാം ആത്യന്തികമായ ലക്ഷ്യം ‘അന്ധമായ മോദീ വിരോധം’ മാത്രമാണ്.. ഒരു സംശയവുമില്ല.. വര്‍ഷങ്ങളായി മനസ്സില്‍ കുത്തി നിറച്ചു വച്ചിരിക്കുന്ന മോദീ വിദ്വേഷം ഒഴുക്കിക്കളയുവാനുള്ള ഒരു സുവര്‍ണ്ണാവസരമായി മാത്രമാണ് പലരും ഇതിനെ കാണുന്നത്. അതു കൊണ്ട് തന്നെ അവരുടെ കണ്ണില്‍ പലതും പെടുന്നില്ല, പെടുന്നത് മോദിക്കെതിരായ ദുഷ്പ്രചരണങ്ങള്‍ മാത്രം..  

സാമാന്യമായ വിവേചനശേഷി അവശേഷിക്കുന്നവര്‍ ഒന്ന് ചിന്തിച്ചു നോക്കിക്കേ..

1.എന്തു കൊണ്ടാണ് ഒരു ഡോസ് വാക്‌സിന്‍ പോലും സ്വന്തം ജനങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്യാന്‍ തയ്യാറാകാതെ കയ്യും നീട്ടിയിരിക്കുന്ന പിണറായി വിജയന്‍ ഈ നാടിന്റെ രക്ഷകനാകുന്ന സമയത്ത്, 70 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കിയ നരേന്ദ്ര മോദി ക്രൂരനും മരണത്തിന്റെ വ്യാപാരിയുമാകുന്നത് ? നിങ്ങള്‍ പറയൂ…  

2. ലോക്ഡൗണ്‍ എന്ന ആവശ്യത്തെ പുശ്ചിച്ച് തള്ളി, മതിയായ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശത്തെ അവഗണിച്ച്, കേന്ദ്ര സര്‍ക്കാര്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതില്‍ നിന്നും ഒരെണ്ണം മാത്രം പ്രവര്‍ത്തന സജ്ജമാക്കിയ, ആവശ്യപ്പെട്ട ഓക്‌സിജന്‍, കേന്ദ്ര സര്‍ക്കാര്‍ റെഡിയാക്കിയിട്ടും അത് കൊണ്ടുവരാനായി ഒരു ടാങ്കര്‍ പോലും ഒരുക്കാതെ ഡല്‍ഹി ജനതയ്‌ക്ക് ശ്വാസം കിട്ടാതെയാക്കിയതിന്റെ പ്രധാന ഉത്തരവാദി അരവിന്ദ് കെജ്രിവാള്‍ നല്ല പിള്ളയാകുമ്പോള്‍ എങ്ങനെയാണ് മോദി ആ വിഷയത്തില്‍ കുറ്റക്കാരനാകുന്നത്..?  

3. ദീര്‍ഘവീക്ഷണക്കാരനായ ബ്രിട്ടീഷ് പ്രധാനമന്ത്രി 3.3 കോടി ജനങ്ങള്‍ക്ക് മാസ്സ് വാക്‌സിനേഷന്‍ നടത്തിയതില്‍ അഭിമാനപുളകിതരാകുന്നവര്‍ക്ക് എന്തു കൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ (13.5 കോടി) സൗജന്യമായി ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നടത്തിയ നരേന്ദ്ര മോദിയെ ഓര്‍ത്ത് അഭിമാനം തോന്നാത്തത്..? അഭിമാനം തോന്നുന്നത് പോട്ടേ.. എന്തിനാണ് തെറി വിളിക്കുന്നത്..?  

4. കേരളം, ഓക്‌സിജന്‍ സര്‍പ്ലസ് സംസ്ഥാനമായതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നല്‍കാന്‍ ഓടിനടക്കുന്നവര്‍ എന്തു കൊണ്ടാണ് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും വിമര്‍ശിക്കാതെ മോദിയെ തെറി വിളിക്കുന്നത്.. അത് എന്തു തരം ലോജിക്കാണ്..?

5. കേരളത്തിന്റെ കുറഞ്ഞ മരണനിരക്കിന് കാരണം പിണറായി വിജയന്റെ ഭരണപാടവമാണെങ്കില്‍, ഡല്‍ഹിയുടേയും മഹാരാഷ്‌ട്രയുടേയുമൊക്കെ ഉയര്‍ന്ന മരണ നിരക്കിന് കാരണക്കാരന്‍ മോദിയാകുന്നതെങ്ങനെയാണ് ? അത് കെജ്രിവാളും താക്കറേയുമാകണ്ടേ..?

6. UK യും US ഉം ബംഗ്ലാദേശുമൊക്കെ കുറഞ്ഞ വിലയ്‌ക്ക് വാക്‌സിന്‍ വാങ്ങിയെന്നു പറഞ്ഞ് മോദിയെ തെറി വിളിക്കുന്നവര്‍, എന്തു കൊണ്ടാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ 150 രൂപയ്‌ക്ക് ( 2 ഡോളര്‍) ന് കോടിക്കണക്കിന് ഡോസിന്റെ ആദ്യ കരാര്‍ നേടിയ മോദിയുടെ വിലപേശല്‍ ശേഷി കാണാതെ പോകുന്നത്.. അവര്‍ക്ക് എങ്ങനെയാണ്  ആദ്യ കരാര്‍ ,  3 ഡോളറിനും 4 ഡോളറിനും നേടിയ UK യും US ഉം ബംഗ്ലാദേശുമൊക്കെ 2 ഡോളറിന് വിലയുറപ്പിച്ച ഇന്ത്യയെക്കാള്‍ പ്രിയങ്കരമാകുന്നത്..?  

ഉത്തരം ഒന്നേയുള്ളൂ.. മോദീ വിരോധം.. അന്ധമായ മോദീ വിരോധം.. അവാര്‍ഡ് വാപ്പസിയും ബീഫ് ഫെസ്റ്റും CAA വിരുദ്ധസമരവും ഇടനിലക്കാരുടെ വ്യാജ കാര്‍ഷിക സമരവും നോട്ട് നിരോധന കാലത്തെ സമരവും തുടങ്ങി ഇന്നു വരെ മോദിക്കെതിരെ പടച്ചുവിട്ട സകല കുതന്ത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയതില്‍ നൈരാശ്യം പൂണ്ട് മോദീ വിരോധം ജീവിതവ്രതമായി കണ്ട് അതിനായി സ്വന്തം വിവേചനശേഷി പോലും വലിച്ചെറിഞ്ഞ പരാജിതന്റെ മാനസിക വിഭ്രാന്തി എന്നതിനപ്പുറം മറ്റൊന്നും ഇതിലില്ല..

വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതമാകണം. അത് അന്ധമായി വ്യക്തി അധിഷ്ഠിതമാകുമ്പോള്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല.. അത് ചൂണ്ടിക്കാട്ടുക തന്നെ വേണം. അതിനായി അവരുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും മറ്റുള്ളവരുടെ കുറ്റങ്ങളെ അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതും നിഷേധാത്മക നിലപാടായതിനാല്‍ അതിനൊരിക്കലും സ്ഥിരതയുണ്ടാവില്ല.. കാലചക്രം തന്നെ അതിനെ തകര്‍ത്തെറിയും.. ഇനിയും ആ പാഠം തിരിച്ചറിയാത്തവര്‍ക്ക് വീണ്ടും ശ്രമിക്കാം.. പക്ഷേ നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല.. കാരണം ഭാവാത്മകതയ്‌ക്കു മേല്‍ നിഷേധാത്മകതയ്‌ക്ക് സ്ഥായിയായ വിജയം നേടാനാകുമായിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്ത് മാനവരാശി അവശേഷിക്കുമായിരുന്നില്ല.

Dr. വൈശാഖ് സദാശിവന്‍

Tags: kejriwalpinarayiനരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.