Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈ നീട്ടിയിരിക്കുന്ന പിണറായി രക്ഷകന്‍; ഒരു ടാങ്കര്‍ പോലും ഒരുക്കാത്ത കെജ്രിവാള്‍ നല്ല പിള്ള: വാക്‌സിന്‍ സൗജന്യമായി നല്‍കിയ നരേന്ദ്ര മോദി ക്രൂരനും

കേരളം, ഓക്‌സിജന്‍ സര്‍പ്ലസ് സംസ്ഥാനമായതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നല്‍കാന്‍ ഓടിനടക്കുന്നവര്‍ എന്തു കൊണ്ടാണ് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും വിമര്‍ശിക്കാതെ മോദിയെ തെറി വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 06:47 pm IST
in India

നടക്കുന്ന പല ചര്‍ച്ചകളും  പരിഭവങ്ങളുമൊന്നും വര്‍ദ്ധിച്ച കോവിഡ് വ്യാപന സാഹചര്യത്തെ ലക്ഷ്യം വച്ചിട്ടല്ല, മറിച്ച് അതിന്റെയെല്ലാം ആത്യന്തികമായ ലക്ഷ്യം ‘അന്ധമായ മോദീ വിരോധം’ മാത്രമാണ്.. ഒരു സംശയവുമില്ല.. വര്‍ഷങ്ങളായി മനസ്സില്‍ കുത്തി നിറച്ചു വച്ചിരിക്കുന്ന മോദീ വിദ്വേഷം ഒഴുക്കിക്കളയുവാനുള്ള ഒരു സുവര്‍ണ്ണാവസരമായി മാത്രമാണ് പലരും ഇതിനെ കാണുന്നത്. അതു കൊണ്ട് തന്നെ അവരുടെ കണ്ണില്‍ പലതും പെടുന്നില്ല, പെടുന്നത് മോദിക്കെതിരായ ദുഷ്പ്രചരണങ്ങള്‍ മാത്രം..  

സാമാന്യമായ വിവേചനശേഷി അവശേഷിക്കുന്നവര്‍ ഒന്ന് ചിന്തിച്ചു നോക്കിക്കേ..

1.എന്തു കൊണ്ടാണ് ഒരു ഡോസ് വാക്‌സിന്‍ പോലും സ്വന്തം ജനങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്യാന്‍ തയ്യാറാകാതെ കയ്യും നീട്ടിയിരിക്കുന്ന പിണറായി വിജയന്‍ ഈ നാടിന്റെ രക്ഷകനാകുന്ന സമയത്ത്, 70 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കിയ നരേന്ദ്ര മോദി ക്രൂരനും മരണത്തിന്റെ വ്യാപാരിയുമാകുന്നത് ? നിങ്ങള്‍ പറയൂ…  

2. ലോക്ഡൗണ്‍ എന്ന ആവശ്യത്തെ പുശ്ചിച്ച് തള്ളി, മതിയായ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശത്തെ അവഗണിച്ച്, കേന്ദ്ര സര്‍ക്കാര്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതില്‍ നിന്നും ഒരെണ്ണം മാത്രം പ്രവര്‍ത്തന സജ്ജമാക്കിയ, ആവശ്യപ്പെട്ട ഓക്‌സിജന്‍, കേന്ദ്ര സര്‍ക്കാര്‍ റെഡിയാക്കിയിട്ടും അത് കൊണ്ടുവരാനായി ഒരു ടാങ്കര്‍ പോലും ഒരുക്കാതെ ഡല്‍ഹി ജനതയ്‌ക്ക് ശ്വാസം കിട്ടാതെയാക്കിയതിന്റെ പ്രധാന ഉത്തരവാദി അരവിന്ദ് കെജ്രിവാള്‍ നല്ല പിള്ളയാകുമ്പോള്‍ എങ്ങനെയാണ് മോദി ആ വിഷയത്തില്‍ കുറ്റക്കാരനാകുന്നത്..?  

3. ദീര്‍ഘവീക്ഷണക്കാരനായ ബ്രിട്ടീഷ് പ്രധാനമന്ത്രി 3.3 കോടി ജനങ്ങള്‍ക്ക് മാസ്സ് വാക്‌സിനേഷന്‍ നടത്തിയതില്‍ അഭിമാനപുളകിതരാകുന്നവര്‍ക്ക് എന്തു കൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ (13.5 കോടി) സൗജന്യമായി ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നടത്തിയ നരേന്ദ്ര മോദിയെ ഓര്‍ത്ത് അഭിമാനം തോന്നാത്തത്..? അഭിമാനം തോന്നുന്നത് പോട്ടേ.. എന്തിനാണ് തെറി വിളിക്കുന്നത്..?  

4. കേരളം, ഓക്‌സിജന്‍ സര്‍പ്ലസ് സംസ്ഥാനമായതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നല്‍കാന്‍ ഓടിനടക്കുന്നവര്‍ എന്തു കൊണ്ടാണ് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും വിമര്‍ശിക്കാതെ മോദിയെ തെറി വിളിക്കുന്നത്.. അത് എന്തു തരം ലോജിക്കാണ്..?

5. കേരളത്തിന്റെ കുറഞ്ഞ മരണനിരക്കിന് കാരണം പിണറായി വിജയന്റെ ഭരണപാടവമാണെങ്കില്‍, ഡല്‍ഹിയുടേയും മഹാരാഷ്‌ട്രയുടേയുമൊക്കെ ഉയര്‍ന്ന മരണ നിരക്കിന് കാരണക്കാരന്‍ മോദിയാകുന്നതെങ്ങനെയാണ് ? അത് കെജ്രിവാളും താക്കറേയുമാകണ്ടേ..?

6. UK യും US ഉം ബംഗ്ലാദേശുമൊക്കെ കുറഞ്ഞ വിലയ്‌ക്ക് വാക്‌സിന്‍ വാങ്ങിയെന്നു പറഞ്ഞ് മോദിയെ തെറി വിളിക്കുന്നവര്‍, എന്തു കൊണ്ടാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ 150 രൂപയ്‌ക്ക് ( 2 ഡോളര്‍) ന് കോടിക്കണക്കിന് ഡോസിന്റെ ആദ്യ കരാര്‍ നേടിയ മോദിയുടെ വിലപേശല്‍ ശേഷി കാണാതെ പോകുന്നത്.. അവര്‍ക്ക് എങ്ങനെയാണ്  ആദ്യ കരാര്‍ ,  3 ഡോളറിനും 4 ഡോളറിനും നേടിയ UK യും US ഉം ബംഗ്ലാദേശുമൊക്കെ 2 ഡോളറിന് വിലയുറപ്പിച്ച ഇന്ത്യയെക്കാള്‍ പ്രിയങ്കരമാകുന്നത്..?  

ഉത്തരം ഒന്നേയുള്ളൂ.. മോദീ വിരോധം.. അന്ധമായ മോദീ വിരോധം.. അവാര്‍ഡ് വാപ്പസിയും ബീഫ് ഫെസ്റ്റും CAA വിരുദ്ധസമരവും ഇടനിലക്കാരുടെ വ്യാജ കാര്‍ഷിക സമരവും നോട്ട് നിരോധന കാലത്തെ സമരവും തുടങ്ങി ഇന്നു വരെ മോദിക്കെതിരെ പടച്ചുവിട്ട സകല കുതന്ത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയതില്‍ നൈരാശ്യം പൂണ്ട് മോദീ വിരോധം ജീവിതവ്രതമായി കണ്ട് അതിനായി സ്വന്തം വിവേചനശേഷി പോലും വലിച്ചെറിഞ്ഞ പരാജിതന്റെ മാനസിക വിഭ്രാന്തി എന്നതിനപ്പുറം മറ്റൊന്നും ഇതിലില്ല..

വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതമാകണം. അത് അന്ധമായി വ്യക്തി അധിഷ്ഠിതമാകുമ്പോള്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല.. അത് ചൂണ്ടിക്കാട്ടുക തന്നെ വേണം. അതിനായി അവരുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും മറ്റുള്ളവരുടെ കുറ്റങ്ങളെ അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതും നിഷേധാത്മക നിലപാടായതിനാല്‍ അതിനൊരിക്കലും സ്ഥിരതയുണ്ടാവില്ല.. കാലചക്രം തന്നെ അതിനെ തകര്‍ത്തെറിയും.. ഇനിയും ആ പാഠം തിരിച്ചറിയാത്തവര്‍ക്ക് വീണ്ടും ശ്രമിക്കാം.. പക്ഷേ നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല.. കാരണം ഭാവാത്മകതയ്‌ക്കു മേല്‍ നിഷേധാത്മകതയ്‌ക്ക് സ്ഥായിയായ വിജയം നേടാനാകുമായിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്ത് മാനവരാശി അവശേഷിക്കുമായിരുന്നില്ല.

Dr. വൈശാഖ് സദാശിവന്‍

Tags: നരേന്ദ്രമോദിkejriwalpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

Kerala

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.