Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന്റെ കള്ളം പൊളിയുന്നു: മോദിസര്‍ക്കാര്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റിന് ഫണ്ട് നല്‍കി; അരവിന്ദ് കെജ്രിവാള്‍ സ്ഥാപിച്ചത് ഒരു പ്ലാന്‍റ് മാത്രം

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ അരവിന്ദ്കെ ജ്രിവാള്‍ സര്‍ക്കാര്‍ ഡിസംബറിന് ശേഷം ഇതുവരെ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:38 pm IST
in India

ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ പിഎം കെയേഴ്‌സില്‍ നിന്നും എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.  

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം. 

ഇതോടെ ഓക്‌സിജന്‍ ക്ഷാമം മോദിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്‌ട്രീയ തന്ത്രം പൊളിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയോട് താങ്കള്‍ ഏതാനും ഫോണ്‍കോള്‍ ചില സംസ്ഥാനങ്ങളിലേക്ക് വിളിച്ചാല്‍ ദേശീയ തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷമാത്തിന്  പരിഹാരമാകും എന്നാണ് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചത്. അത് തല്‍സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുക വഴി കെജ്രിവാളിന് കൃത്യമായി ദല്‍ഹിയിലെ ജനങ്ങളെ കബളിപ്പിക്കാനായി.  

എന്നാല്‍ രേഖകള്‍ കള്ളം പറയില്ല. രേഖകള്‍ ബോധ്യമായതോടെ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം കെജ്രിവാള്‍ സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. എട്ട് പ്ലാന്‍റുകള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടും എന്തുകൊണ്ട് ഒരു പ്ലാന്‍റ് മാത്രം സ്ഥാപിച്ചു എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് കെജ്രിവാള്‍ സര്‍ക്കാര്‍ നുണ പറഞ്ഞ് തലയൂരാനാണ് ശ്രമിച്ചത്.  

വളരെ ദുര്‍ബലമായ ഒരു നുണയാണ് കെജ്രിവാള്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രതിനിധി നിപുണ്‍ വിനായകിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ദല്‍ഹിയിലെ രണ്ട് ആശുപത്രികള്‍- സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയും വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളെജ് ആന്‍റ് സഫ്ദര്‍ജംഗ് ആശുപത്രിയും ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിച്ചില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ ഈ രണ്ട് ആശുപത്രികളും സ്ഥലം നേരത്തെ നല്‍കിയിരുന്നു എന്നും ഏപ്രില്‍ 30നെങ്കിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍  സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

ഇനി കെജ്രിവാളിന്റെ പ്രതിനിധി പറഞ്ഞ ഈ നുണ വിഴുങ്ങിയാല്‍ പോലും മറ്റ് അഞ്ച് ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ എന്തെങ്കിലും ശ്രമം കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയോ?

എന്തായാലും ദല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനോട് പറഞ്ഞത് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച രേഖകള്‍ കേസ് കേള്‍ക്കാന്‍ പോകുന്ന അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: narendramodiPrime Ministerനരേന്ദ്രമോദിkejriwalഅരവിന്ദ് കെജ്‌രിവാള്‍PM CARES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

Article

നരേന്ദ്ര മോദിയുടെ യുഗം

പുതിയ വാര്‍ത്തകള്‍

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.