Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവഗംഗാ ഗീതികള്‍

ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Apr 21, 2021, 05:00 am IST
in Samskriti

ദക്ഷിണഭാരതത്തില്‍ ആത്മീയമായ നവചൈതന്യവും മുന്നേറ്റവും കൊണ്ട് ചരിത്ര സ്മൃതികളില്‍ തിളങ്ങിയ കാലമാണ് അഞ്ചാം നൂറ്റാണ്ടിനും പത്താംനൂറ്റാണ്ടിനുമിടയില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠരായ അറുപത്തി മൂന്ന് കവികള്‍ യോഗാത്മകമായ കവന പ്രത്യക്ഷങ്ങളിലൂടെ പ്രകാശം ചൊരിഞ്ഞപ്പോള്‍ തമിഴ്‌നാടിന്റെ ആത്മാവ് ഉണര്‍ന്നുയര്‍ന്നു.  

ശൈവാരാധനയുടെ ശക്തി മന്ത്രങ്ങളാണ് എട്ടാം ശതകത്തില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച അറുപത്തിമൂന്ന് നായനാര്‍മാരുടെ വിശുദ്ധജീവനചരിതം ‘തിരുത്തൊണ്ടര്‍ തൊഗൈ’ ഉള്‍ക്കൊള്ളുന്നു. ശൈവ മഹായോഗികളുടെ ഈ നവോത്ഥാന യാന ജീവനം പതിമൂന്നാം നൂറ്റായിലുണ്ടായ പെരിയ പുരാണത്തിലും കാണാം. ശിവവിഭൂതിയുടെ അനുഭവാമൃതത്തിലൂടെ നായനാര്‍ കവികള്‍ നാടിന്റെ ഹൃദയസംസ്‌കരണമാണ് ലക്ഷ്യം വച്ചത്.

മാനവൈക്യത്തിലൂടെയും സ്‌നേഹാനുഭൂതിയിലൂടെയും സമൂഹത്തെ പരിവര്‍ത്തന സജ്ജമാക്കുന്ന ആ പ്രക്രിയയ്‌ക്ക് നേതൃത്വം കൊടുത്തവരാണ് അപ്പര്‍ എന്നറിയപ്പെട്ട തിരുനാവക്കരശ് നായനാര്‍, തിരുജ്ഞാന സംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവര്‍.

ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.

നടുനാട്ടില്‍ തിരുവാമൂരില്‍ വേളാളര്‍ വംശത്തിലാണ് അദ്ദേഹം ജനിച്ചത്. മദനിയാരും പുകഴനാരുമായിരുന്നു മാതാപിതാക്കള്‍. മരുള്‍ നീക്കിയാര്‍ എന്നാണ് ആദിനാമധേയം. സഹോദരി തിലകവതിയുമൊന്നിച്ച് പാരമ്പര്യവിദ്യയും ആത്മീയചര്യകളും ധാര്‍മികജ്ഞാനവും നേടിയ മരുള്‍ നീക്കിയാര്‍ അന്തര്‍മുഖനായിരുന്നു. സോദരി തിലകവതിയുടെ പ്രതിശ്രുതവരന്‍ കലിപ്പകയാര്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞു. ആഘാതത്തില്‍ തകര്‍ന്നു പോയ തിലകവതി ഭൗതിക സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതം ശിവപാദങ്ങളില്‍ അര്‍പ്പിച്ചു.

അച്ഛനമ്മമാരുടെ വിയോഗശേഷം മരുള്‍ നീക്കിയാര്‍ ജൈനമതം സ്വീകരിച്ച് ധര്‍മസേനന്‍ എന്ന നവ നാമധേയത്തില്‍ ജൈനധര്‍മപ്രചരണത്തില്‍ മുഴുകി. പുതുവഴിയിലൂടെ ചരിച്ചെങ്കിലും ഒടുവില്‍ ഉദരവ്യാധിയില്‍ ചഞ്ചലചിത്തനായി സഹോദരീ സമീപം മടങ്ങിയെത്തി. ഒരു ദിവസം അദ്ദേഹം തിരുവീരാട്ടനത്ത് മഹാദേവക്ഷേത്രത്തിലെത്തിയപ്പോള്‍ ശിവവിഭൂതിയുടെ മഹിതപ്രത്യയങ്ങള്‍ ഉള്ളിലുണരുകയായി. ആ വിറയാര്‍ന്ന ചുണ്ടില്‍ നമഃശിവായ മന്ത്രത്തോടൊപ്പം വിടര്‍ന്നത് ഒരു തമിഴ് പാമലൈ ആയിരുന്നു. അതിന്റെ അന്ത്യത്തില്‍ ഉദരവ്യാധിയില്‍ നിന്ന് താന്‍ മോചിതനായെന്ന് തിരിച്ചറിഞ്ഞ മരുള്‍ നീക്കിയാര്‍ ശിവസന്നിധിയില്‍ ഒരു തിരുപ്പതികം കൂടി നേദിച്ചു. തേന്‍മധുരത്തമിഴില്‍ തിരുപ്പതിമാല ഉരുവിട്ടപ്പോള്‍ ഉള്ളലിവില്‍ ഉറഞ്ഞുകൂടിയ ശൈവാനുഗ്രഹത്താല്‍ ‘തിരുനാവക്കരശ്’ എന്ന പേരില്‍ ആ യോഗിവര്യന്‍ പ്രശസ്തനാവുകയായിരുന്നു.

ശൈവസമ്പ്രദായത്തിലേക്ക് തിരിച്ചെത്തിയ തിരുനാവക്കരശിനെതിരെ ജൈനമതാനുയായികള്‍ ഉയര്‍ത്തിയ പ്രതികാര നടപടികളെല്ലാം സമചിത്തതോടെ നേരിടുകയായിരുന്നു ഗുരു. ആ സഞ്ചാര സമാധി വിവിധ ശിവാലയങ്ങളുടെ സന്നിധിയില്‍ ഭക്തിമന്ദാരങ്ങള്‍ വിടര്‍ത്തി. ശീര്‍കാഴി ദര്‍ശനാനന്തരം തിരുനാവക്കരശ് തിരുജ്ഞാന സംബന്ധരുടെ സന്നിധിയിലെത്തി ആത്മസമര്‍പ്പണം ചെയ്യവേ ‘അപ്പനേ’ എന്നാണ് ആനന്ദപരവശനായ തിരുജ്ഞാന സംബന്ധര്‍ അഭിസംബോധന ചെയ്തത്. ‘അടിയേന്‍’ എന്നായിരുന്നു തിരുനാവക്കരശിന്റെ ഗുരുപ്രണാമം. ആ മഹാസമാഗമത്തോടെയാണ് തിരുനാവക്ക് അരശ് ‘അപ്പര്‍’ എന്ന പേരില്‍ വിഖ്യാതനായത്. ഗുരുവര്‍ ഇരുവരും തിരുപ്പതികം നേദിച്ച് മഹാദേവന് സ്തുതി മാല്യമണിയിച്ച് കൃതാര്‍ഥനായി. തിരുജ്ഞാന സംബന്ധരോടൊപ്പം വിഭൂതി പങ്കിട്ട ആത്മീയ നാളുകള്‍ക്ക് ശേഷം അപ്പര്‍ തന്റെ ദിവ്യഗീതികളുമായി ചോഴനാട്ടിലേക്കാണ് പ്രയാണമാരംഭിച്ചത്. ശിവക്ഷേത്രത്തിന്റെ ഭസ്മാനുഭൂതി ഏറ്റു വാങ്ങി തിരുനല്ലൂരിലും തിരുവൈയാറ്റിലും തിരുപ്പൂകലൂരിലും ശിവമഹിമകള്‍ അര്‍പ്പിച്ചും കൈലാസേശ്വരന്റെ മുക്തി പ്രത്യക്ഷങ്ങള്‍ പ്രചരിപ്പിച്ചും ആ ഭക്തിയാനം തുടര്‍ന്നു. തിരുവിഴിമലൈയും വേദാരണ്യവും സന്ദര്‍ശിച്ച അപ്പരെക്കുറിച്ചുള്ള അതീത പെരുമകളേകുന്ന  ഐതിഹ്യങ്ങള്‍ വിസ്മയാവഹമാണ്.

ചെന്നെത്തുന്ന ശിവാലയങ്ങളിലെ മൂര്‍ത്തീ സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി അപ്പര്‍ ആലപിച്ച തിരുപ്പതികങ്ങള്‍ സ്തുതിസുഭഗമായ കൂവള ഹാരങ്ങളായിരുന്നു. ‘തിരുത്താണ്ഡകം’, ‘കുറൈന്തതിരു നേരിശൈ’ പാപനാശപതികം, ആരുവിര്‍ വിത്തം, ദശപുരാണത്തടൈവ് തുടങ്ങിത തിരുവിത്തങ്ങള്‍ ഭക്തിയുടെ നിത്യമധുരമായ സത്യശിവസൗന്ദര്യം വിടര്‍ത്തുന്നു.  

നിസ്വനായി നിസ്സംഗതയുടെ നിര്‍വൃതിയില്‍ പൂംപുകാറെന്ന കാവേരി പൂംപട്ടണത്തിലെ ശിവമഹാലയത്തിലാണ് ആ യോഗീശ്വരന്‍ ക്ഷേത്രായനത്തിന്റെ സമാപനം കുറിച്ചത്. ശിവസംസ്‌കൃതിയുടെ ഓംകാര തിരുവിത്തസമായി അപ്പര്‍ നാദാത്മകനില്‍ വിലയം പ്രാപിച്ചു. ‘ശിവോഹം’ എന്ന പാരമാര്‍ഥിക സത്യത്തിന്റെ മഹിതാംശമായി പൈതൃകധാരയെ പരിപാലിക്കുകയാണ് മഹായോഗി.                    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.