Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെംഡെസിവിര്‍ നിര്‍മ്മാതാക്കളായ ബക് ഫാര്‍മ ഉടമയെ ഉദ്ധവ് താക്കറെയും മഹാരാഷ്‌ട്ര സര്‍ക്കാരും വേട്ടയാടുന്നുവെന്ന് ഫഡ്നാവിസ്

വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഉല്‍പാദിപ്പിക്കുന്ന ബ്രക് ഫാര്‍മയ്‌ക്ക് മരുന്ന് മഹാരാഷ്‌ട്രയില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഉദ്ധവ് താക്കറെയെയും എന്‍സിപി വക്താവ് നവാബ് മാലിക്കിനെയും ചൊടിപ്പിച്ചിരിക്കുന്നത്. റെംഡെസിവിര്‍ മരുന്ന് ക്ഷാമവും പ്രതിസന്ധിയും രൂക്ഷമാക്കി നിലനിര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തലാണ് ഇരുവരുടെയും ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 09:42 pm IST
in India

മുംബൈ: രാഷ്‌ട്രീയ മേധാവിത്വമാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ അധിപനായ ശിവസേന നേതാവ് ഉദ്ധവ് താക്കറേ എന്നും കൊതിച്ചത്. പക്ഷെ അതിന് ഈ നിര്‍ണ്ണായക കോവിഡ് അതിവ്യാപനനാളുകളില്‍ ഇരയായതോ ദാമനിലെ ബ്രക് ഫാര്‍മ ഉടമയും.

വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഉല്‍പാദിപ്പിക്കുന്ന ബ്രക് ഫാര്‍മയ്‌ക്ക് മരുന്ന് മഹാരാഷ്‌ട്രയില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഉദ്ധവ് താക്കറെയെയും എന്‍സിപി വക്താവ് നവാബ് മാലിക്കിനെയും ചൊടിപ്പിച്ചിരിക്കുന്നത്. റെംഡെസിവിര്‍ മരുന്ന് ക്ഷാമവും പ്രതിസന്ധിയും രൂക്ഷമാക്കി നിലനിര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തലാണ് ഇരുവരുടെയും ലക്ഷ്യം. കോവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന  ബ്രക് ഫാര്‍മയുടെ റെംഡെസിവിര്‍ മഹാരാഷ്‌ട്രയ്‌ക്ക് വിതരണം ചെയ്തുകൂടേ എന്ന അഭ്യര്‍ത്ഥനയുമായി ബിജെപി നേതാക്കള്‍ ബ്രക് ഫാര്‍മ ഉടമയെ ചെന്ന് കണ്ടിരുന്നു. പിന്നീട് കേന്ദ്രം ഇതിന് അനുമതി കൂടി നല്‍കിയതാണ് ഉദ്ധവ് താക്കറേയെ ചൊടിപ്പിച്ചത്.

അധികം വൈകാതെ ബ്രക് ഫാര്‍മ ഉടമയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഇരട്ടമുഖം തുറന്നുകാട്ടി: ‘ദാമനിലെ ബ്രക് ഫാര്‍മ റെംഡെസിവിര്‍ മരുന്നിന്റെ കയറ്റുമതിക്കാരിലൊരാളാണ്. നാല് ദിവസം മുമ്പ് ബിജെപി നേതാക്കള്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് റെംഡെസിവിര്‍ മരുന്നിന്റെ കാര്യത്തില്‍ ക്ഷാമം നേരിടുന്ന മഹാരാഷ്‌ട്രയില്‍ കയ്യിലുള്ള സ്റ്റോക്ക് വിതരണം ചെയ്യാനും അപേക്ഷിച്ചിരുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കിയാല്‍ മാത്രമേ അത് ചെയ്യാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവിയയെ ഞാന്‍ ബന്ധപ്പെട്ടു. ഇതിനായി അനുമതി നേടിയെങ്കിലും ബ്രക് ഫാര്‍മ ഉടമയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് പിന്നെ കേട്ടത്.’

ഡിസിപി എന്നോട് പറഞ്ഞത് ചില റെംഡെസിവിര്‍ കയറ്റുമതിക്കാരുടെ കയ്യില്‍ 60,000 വയളുകള്‍ വരെയുണ്ടെന്നും അത് സ്ഥിരീകരിക്കാന്‍ എത്തിയതാണെന്നുമാണ്. പരിശോധനയ്‌ക്കുള്ള അനുമതി പത്രവും ഡിസിപി എന്നെ കാണിച്ചു. – ഫഡ്‌നാവിസ് വിശദീകരിക്കുന്നു.  

ഞങ്ങള്‍ ബ്രക് ഫാര്‍മയെ ഡോ റെഡ്ഡീസ് ലാബുമായി ബന്ധപ്പെടുത്തിക്കൊടുത്തതാണ്. കാരണം ഡോ. റെഡ്ഡീസ് ലാബിന് വിപണന ലൈസന്‍സുണ്ട്. അതുവഴി ബ്രക് ഫാര്‍മക്ക് അവരുടെ സ്റ്റോക്ക് പ്രാദേശിക വിപണിയില്‍ കൂടി വില്‍ക്കാന്‍ കഴിയും. പക്ഷെ ബ്രക് ഫാര്‍മയുടെ മേധാവിയെ ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്‌ട്ര സര്‍ക്കാര്‍ ചെയ്തത്.

രാത്രി ഒമ്പത് മണിക്ക് 10 പൊലീസുകാരാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ബ്രക് ഫാര്‍മ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. റെംഡെസിവിര്‍ മഹാരാഷ്‌ട്രയില്‍ വില്‍ക്കാന്‍ ബ്രക് ഫാര്‍മയ്‌ക്കുള്ള അനുമതി പത്രം ഞങ്ങള്‍ പൊലീസിനെ കാണിച്ചു.  പൊലീസിന് ഇതേക്കുറിച്ച് അറിവില്ലായിരുന്നു.  ഇതോടെ പൊലീസ്  ബ്രക് ഫാര്‍മ ഉടമയെ പൊലീസ് മോചിപ്പിച്ചു.  

ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതില്‍ കുപിതനായി ബ്രക് ഫാര്‍മ ഉടമയെ മഹാരാഷ്‌ട്രയിലെ മന്ത്രി ഷിംഗ് നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഫഡ്നാവിസ് തുറന്നടിച്ചു.  

പൊലീസിന്റെ വാദം ഇതാണ്: “മഹാരാഷ്‌ട്രയില്‍ റെംഡെസിവിറിന്റെ ക്ഷാമം വല്ലാതെ അനുഭവപ്പെടുന്നു. കരിഞ്ചന്തയും വ്യാപകമാണ്. റെംഡെസിവിര്‍ ബ്രക് ഫാര്‍മയുടെ കയ്യിലുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞു. എവിടെ നിന്നാണ് അവിടെ റെംഡെസിവിര്‍ എത്തിയത് എന്ന് സ്ഥിരീകരിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. അദ്ദേഹത്തെ അറസ്റ്റു ചെയ്തതല്ല. ഇക്കാര്യത്തെപ്പറ്റി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ്.”

എംഎല്‍സിമാരായ (എംഎല്‍എമാര്‍) പ്രവീണ്‍ ദാരേകറും പ്രസാദ് ലാഡും ദമാനില്‍ പോയി ബ്രക് ഫാര്‍മ ഉദ്യോഗസ്ഥരോടും റെംഡെസിവിര്‍ മഹാരാഷ്‌ട്രയില്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഹാരാഷ്‌ട്ര മന്ത്രി രാജേന്ദ്ര ഷിംഗ്നെയോടും പറഞ്ഞിരുന്നു.

എന്നാല്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്കിനും ചില മന്ത്രിമാര്‍ക്കും ജനങ്ങളുടെ ഇത് മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ യാതൊരു ആശങ്കയുമില്ല. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും രാഷ്‌ട്രീയം കളിക്കാനാണ് അവര്‍ക്ക് താല്‍പര്യം.

റെംഡെസിവിര്‍ മഹാരാഷ്‌ട്രയ്‌ക്ക് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് താല്‍പര്യമില്ലെന്നാണ് നവാബ് മാലിക് ആരോപിച്ചത്. എന്നാല്‍ വാസ്തവം ഇതല്ലെന്നായിരുന്നു കേന്ദ്ര കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ വാദം. രാജ്യത്ത് റെംഡെസിവിര്‍ ഉല്‍പാദനം ഇരട്ടിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആവശ്യത്തിന് റെംഡെസിവിര്‍ മഹാരാഷ്‌ട്രയ്‌ക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. കൈവശമുള്ള റെംഡെസിവിര്‍ സ്റ്റോക്ക് ഉടനെ മഹാരാഷ്‌ട്രയില്‍ വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.

ഉദ്ധവും മറ്റ് മന്ത്രിമാരും കോവിഡിന്റെ കാര്യത്തിലുള്ള മഹാരാഷ്‌ട്രയുടെ മോശം സ്ഥിതിവിശേഷത്തിനും ആരോഗ്യമേഖലയുടെ തകര്‍ച്ചയ്‌ക്കും കേന്ദ്രത്തിനെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഓക്‌സിജന്‍ കാര്യത്തിലും ഉദ്ധവ് രാഷ്‌ട്രീയം കളിക്കുകയാണ്. ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തിനായി പ്രധാനമന്ത്രിയെ വിളിച്ചപ്പോള്‍ അദ്ദേഹം ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന തൊടുന്യായമാണ് ഉദ്ധവ് താക്കറെ പറയുന്നത്.

ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി മഹാരാഷ്‌ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.  100 കോടി വീതം മാസം തോറും ബാറുകളില്‍ നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതിന്റെ പേരില്‍ ആരോഗ്യമന്ത്രി എന്‍സിപിയുടെ അനില്‍ ദേശ്മുഖും പൂജാ ചവാന്‍ വിവാദത്തില്‍ വനംമന്ത്രി ശിവസേനയുടെ സഞ്ജയ് റാത്തോഡും രാജിവെച്ചതിന് പിന്നില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ശക്തമായ രാഷ്‌ട്രീയസമ്മര്‍ദ്ദമായിരുന്നു. ഇതോടെ മുഖം നഷ്ടമായ ഉദ്ധവ് സര്‍ക്കാര്‍ ഇപ്പോള്‍ ഫഡ്നാവിസിനെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. 

Tags: മഹാരാഷ്ട്രസര്‍ക്കാര്‍ദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്റെംഡെസിവിര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.