Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിന്റെ രാജി പിണറായി ചോദിച്ചു വാങ്ങിയത്; നീക്കം ക്രമക്കേടില്‍ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെ

വിഷയത്തില്‍ ഹൈക്കോടതി കൂടി പ്രതികൂല നിലപാട് സ്വീകരിച്ചാല്‍ അതു സര്‍ക്കാരിനും പിണറായിക്കും കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തലിലാണ് ഒടുവില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 02:24 pm IST
in Kerala

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു വാങ്ങിയത്. ക്രമക്കേടില്‍ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് വിഷയം തണുപ്പിക്കാന്‍ ജലീലിനോട് രാജി വയ്‌ക്കാന്‍ പിണറായി നിര്‍ദേശിച്ചത്.  

മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ചില തെളിവുകള്‍ പുറത്തുവന്നിരുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറിനുള്ള യോഗ്യത തിരുത്താന്‍ നിര്‍ദേശിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഉത്തരവിറങ്ങിയത് മന്ത്രിസഭ അറിയാതെയായിരുന്നു. യോഗ്യത തിരുത്തിയ ഉത്തരവിറക്കുന്നത് അറിഞ്ഞത് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും ഓഫീസ് മാത്രം. മന്ത്രിസഭ അറിയേണ്ടതില്ലെന്ന ജലീലിന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് മറികടന്ന്.

ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ മുഖ്യമന്ത്രിയടക്കം കൂട്ടുനിന്നു എന്ന തെളിവുകളാണ് പുറത്തുവന്നത്. അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് തസ്തികയുടെ യോഗ്യത മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. അതേസമയം, മന്ത്രിസഭയുടെ അനുമതിയില്ലാതെയായിരുന്നുവെന്നുമാണ് ഫയലുകള്‍ വ്യക്തമാക്കുന്നത്. യോഗ്യതയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് 2016 ജൂലൈ 28നാണ് ജലീല്‍ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്.  

എന്നാല്‍, ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടതല്ലേയെന്ന ചോദ്യവുമായി ഫയല്‍ തിരികെ അയച്ചു. കോര്‍പ്പറേഷന്‍ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാല്‍, യോഗ്യതയില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണം. ഇത് ജലീല്‍ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയല്‍ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്ത് ഒമ്പതിന് ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്.

തുടര്‍ന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരായ അദീബിനെ നിയമിക്കണമെന്ന നിര്‍ദ്ദേശം ജലീല്‍ നല്‍കുന്നത്. എന്നാല്‍, ആര്‍ബിഐ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യ ബാങ്കാണ്. ആയതിനാല്‍ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി 2018 സെപ്തംബര്‍ 28ന് കുറിപ്പെഴുതി ഫയല്‍ മടക്കി. പിന്നാലെ വീണ്ടും ജലീല്‍ താക്കീതുമായി രംഗത്തെത്തി. സംസ്ഥാന ധനകാര്യ വികസന കോര്‍പ്പറേഷന്‍ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുമതി നല്‍കിയതിനാല്‍ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ അന്ന് തന്നെ ജലീല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ അദീബിനെ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നുവെന്ന് 75 പേജുള്ള ഫയല്‍ വ്യക്തമാക്കുന്നു. ഈ ഫയല്‍ പരിശോധിച്ചാണ് ലോകായുക്ത ജലീലിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്.  

ലോകായുക്ത ഉത്തരവിറങ്ങിയ ശേഷവും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്നാല്‍, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ഇ.പി.ജയരാജന് പോലും ലഭിക്കാത്ത ഇളവുകളാണ് ജലീലിന് ഈ വിഷയത്തില്‍ ലഭിച്ചത്. ഇതില്‍ സിപിഎമ്മിനുള്ളില്‍ പിണറായിക്കെതിരേ രൂക്ഷമായ എതിര്‍വികാരം ഉടലെടുത്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി കൂടി പ്രതികൂല നിലപാട് സ്വീകരിച്ചാല്‍ അതു സര്‍ക്കാരിനും പിണറായിക്കും കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തലിലാണ് ഒടുവില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങിയത്.  

Tags: cpmPinarayi Vijayanministerരാജികെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.