Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേതോജി പാല്‍ക്കര്‍ വീണ്ടും ഹൈന്ദവധര്‍മത്തിലേക്ക്

പഠാന്‍ സൈനിക വേഷത്തില്‍ തന്നെ അദ്ദേഹം ഛത്രപതിയുടെ മുന്നില്‍ ഉപസ്ഥിതനായി. അദ്ദേഹത്തിന്റെ ഹൃദയംതുടിക്കുന്നുണ്ടായിരുന്നു. മനസ്സില്‍ സന്ദേഹം കൊണ്ട് വ്യാകുലപ്പെടുന്നുണ്ടായിരുന്നു. ഛത്രപതി എന്നെപ്പോലുള്ള രാജ്യദ്രോഹിയെ, ധര്‍മഭ്രഷ്ടനെ സ്വീകരിക്കുമോ എന്ന ശങ്കയായിരുന്നു നേതാജിക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 05:00 am IST
in Samskriti

കുലീഖാന്റെ അന്തരംഗത്തില്‍ നേതാജി മരിച്ചിരുന്നില്ല. മുന്‍പ് രണ്ട് തവണ മുഗള്‍ശിബിരത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. ഈ അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. വല്ല പ്രകാരത്തിലും അവസരം സൃഷ്ടിച്ച് ദിലേര്‍ഖാന്റെ ശിബിരത്തില്‍നിന്നും കുലീഖാന്‍ റായഗഢിലേക്ക് പലായനം ചെയ്തു.  

പഠാന്‍ സൈനിക വേഷത്തില്‍ തന്നെ അദ്ദേഹം ഛത്രപതിയുടെ മുന്നില്‍ ഉപസ്ഥിതനായി. അദ്ദേഹത്തിന്റെ ഹൃദയംതുടിക്കുന്നുണ്ടായിരുന്നു. മനസ്സില്‍  സന്ദേഹം കൊണ്ട് വ്യാകുലപ്പെടുന്നുണ്ടായിരുന്നു. ഛത്രപതി എന്നെപ്പോലുള്ള രാജ്യദ്രോഹിയെ, ധര്‍മഭ്രഷ്ടനെ സ്വീകരിക്കുമോ എന്ന ശങ്കയായിരുന്നു നേതാജിക്ക്.

തന്റെ സുഖദുഃഖങ്ങളില്‍ സഹഭാഗിയും ബാല്യകാല സുഹൃത്തും പ്രാണമിത്രവുമായ നേതാജിയെ ശിവഛത്രപതി കണ്ടു. സ്വരാജ്യത്തിന്റെ വലംകൈയും സര്‍വ്വസൈന്യാധിപനും മഹാപരാക്രമിയുമായ അദ്ദേഹം ഇന്ന് വൈദേശികമായ പഠാണി വസ്ത്രം ധരിച്ചു നില്‍ക്കുകയാണ്. ധാര്‍മികബോധം കൊണ്ട് പശ്ചാത്തപിക്കുന്നവനെങ്കിലും അന്നത്തെ സാമൂഹ്യ വ്യവസ്ഥ നേതാജിപാല്‍ക്കറെ തിരിച്ചെടുക്കുന്നതില്‍ പ്രതികൂലമായിരുന്നു. അദ്വിതീയ ലോകസംഘാടകനായ ഛത്രപതി, സ്വരാജ്യത്തിന്റെ ഹിതം മാത്രമാണ് കണക്കിലെടുത്തിരുന്നത്. സ്വരാജ്യത്തിന് ഉപകരിക്കുമെങ്കില്‍ പുല്ലുപോലും സ്വീകാര്യനായിരുന്നു ഛത്രപതിക്ക്. ഈ സ്ഥിതിയില്‍ സ്വയം ഉപസ്ഥിതനായിരിക്കുന്ന നേതാജിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് സംശയമെന്നുമുണ്ടായിരുന്നില്ല. വീണ്ടും ശാസ്ത്രവിധിയനുസരിച്ച് അദ്ദേഹത്തെ ഹിന്ദുവാക്കി. സ്വരാജ്യത്തിന്റെ വിസ്താരകാര്യത്തില്‍ യോജിപ്പിച്ച് വിപ്ലവകരമായ ഒരു കാല്‍വെപ്പ് ശിവഛത്രപതി നടപ്പിലാക്കി.

ഹിന്ദു എപ്രകാരമെങ്കിലും ഒരു തവണ മുസ്ലിം ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ കാലത്തും മുസല്‍മാനായിത്തന്നെ നിലകൊള്ളും എന്ന മുല്ലാ മൗലവിമാരുടെ വിശ്വാസഭംഗം ഇതോടെ വന്നുചേര്‍ന്നു. ഔറംഗസേബിനാകട്ടെ ഇതൊരു വന്‍ തിരിച്ചടിയായിരുന്നു. നേതാജിയെപ്പോലുള്ള വിഖ്യാതനായ സര്‍ദാര്‍ ശിവാജിയുടെ പക്ഷം ചേര്‍ന്നു എന്നു മാത്രല്ല, അദ്ദേഹം ഹിന്ദുകൂടിയായിത്തീര്‍ന്നിരിക്കുന്നു എന്നത് ഔറംഗസേബിന് ഏറ്റവും വലിയ ആഘാതമായിരുന്നു.

വീണ്ടുമൊരിക്കല്‍ ജഞ്ജീര്‍ കോട്ട ആക്രമിക്കാന്‍ ഛത്രപതി തീരുമാനിച്ചു. അതിനായി മുഖ്യമന്ത്രിയായ മോറോപന്ത് പിംഗളേജി സന്നദ്ധനായി. പഴയതുപോലെ ദൂരത്ത് നിന്ന് പീരങ്കികൊണ്ട് അഗ്നിവര്‍ഷണം നടത്തിയതുകൊണ്ട് കാര്യം സാധിക്കില്ല. അതുകൊണ്ട് രഹസ്യമായി സമുദ്രത്തില്‍ കൂടി കോട്ടയ്‌ക്കടുത്തെത്തി ഗോവണിയുപയോഗിച്ച് കോട്ടയ്‌ക്കകത്ത് പ്രവേശിച്ച് ആക്രമണം നടത്തണം. അതിസാഹസികമായ ഈ കാര്യം ലായജിപാടീല്‍ എന്ന നാവികപ്പടയാളി ഏറ്റെടുത്തു. ഇദ്ദേഹം തന്റെ അനുചരന്മാരോടൊപ്പം മധ്യരാത്രിയില്‍ ചെറിയതോണികളില്‍ സമുദ്രമാര്‍ഗം കോട്ടയുടെ കാവല്‍ക്കാരുടെ കണ്ണില്‍പ്പെടാതെ നിശ്ശബ്ദമായി കോട്ടയുടെ അടിവാരത്തെത്തി. കോട്ടയുടെ ഭിത്തിയില്‍ ഗോവണിവച്ചവര്‍ കാത്തിരുന്നു. ഈ സമയത്ത് ആയിരം സൈനികരുമൊത്ത് മോറോപന്തിന് അവിടെ എത്തണമായിരുന്നു. ലായജി പ്രതീക്ഷിച്ചിരിക്കയാണ്. ഏത് നിമിഷവും മരണം വന്നെത്താനുള്ള സാധ്യതയുണ്ട്. രാത്രി അവസാനിക്കാറായി. വരേണ്ടവര്‍ വന്നില്ല. അവസാനം നിരാശനായി ലായജി തിരിച്ചുപോയി. യോജന പരാജയപ്പെട്ടു. ദോഷം ആരുടെതായാലും മുഖത്തോളമെത്തിയ ഉരുള കൈവിട്ടുപോയി.

പ്രധാനമന്ത്രി മോറോപന്ത് റായഗഡില്‍ വന്നു സംഭവിച്ചതെല്ലാം പറഞ്ഞു. ലായജി പാട്ടീല്‍ കാണിച്ച സാഹസിക വൃത്തി മുഴുവന്‍ വിവരിച്ചു പറഞ്ഞു. യോജന പരാജയപ്പെടാനുള്ള കാരണം ഞാന്‍ തന്നെയാണെന്ന് കൈകൂപ്പി മോറൊപന്ത്ജി അംഗീകരിച്ചു. സ്വയം ഛത്രപതി സാഹസിക പ്രവര്‍ത്തിയില്‍ അഗ്രഗണ്യനാകയാല്‍ അത്തരത്തിലുള്ള ഗുണവാന്മാരെ അംഗീകരിച്ചാദരിക്കുന്നത് ഛത്രപതിയുടെ സ്വഭാവമായിരുന്നു. ലായജിപാട്ടീലിന് പല്ലക്ക് നല്‍കി ആദരിക്കാന്‍ ശിവാജി നിശ്ചയിച്ചു. എന്നാല്‍ പാട്ടീല്‍ വിനയത്തോടെ എന്നെപ്പോലുള്ള സാമാന്യ സൈനികന് പല്ലക്ക് തന്ന് ആദരിക്കരുതെന്ന് അപേക്ഷിച്ചു. ലായജി പാട്ടീലിന്റെ വിനയസ്വഭാവത്തില്‍ ആകൃഷ്ടനായ ഛത്രപതി രാജേ, പാട്ടീലിന് സമ്മാനമായി ഒരു നൗകാ(തോണി) കൊടുത്താദരിച്ചു. ജയമായാലും പരാജയമായാലും കര്‍ത്തവ്യനിഷ്ഠയ്‌ക്ക് പാരിതോഷികം നല്‍കേണ്ടതാണ് എന്നായിരുന്നു ശിവഛത്രപതിയുടെ നിലപാട്. എന്നാല്‍ കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ പ്രധാനമന്ത്രിയോട്, താങ്കള്‍ വരുത്തിയ കര്‍ത്തവ്യ നിഷ്ഠാ ഭംഗമാണ് കാര്യം കൈവിട്ടുപോകാന്‍ കാരണമായതെന്ന് പറഞ്ഞുനിര്‍ത്തി. ഇക്കാലത്ത് മുഗള്‍ബാദശാഹ കാബൂളും കന്ദഹാറുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭം പാഴാക്കാതെ മുഗളരുടെ അതിര്‍ത്തിപ്രദേശത്തുള്ള ഏതാനും ഗ്രാമങ്ങള്‍ ഛത്രപതി ശിവാജി പിടിച്ചെടുത്തു.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.