Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വര്‍ഗവഞ്ചനകളുടെ പുന്നപ്ര വയലാര്‍

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 05:00 am IST
inEditorial

ആലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട്ടിലെ മണ്ഡപത്തില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയത് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ ഈ നടപടിയില്‍ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാത്തവിധം അവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു. പുന്നപ്രയിലും വയലാറിലും വഞ്ചിക്കപ്പെട്ട തൊഴിലാളികള്‍ മനുഷ്യസ്‌നേഹികളുടെ മനസ്സിലെ നൊമ്പരമാണെന്നും, അവരുടെ കണ്ണീരിന്റെ ഓര്‍മകളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും സന്ദീപ് പറയുമ്പോള്‍ സിപിഎമ്മിന് ഉത്തരം മുട്ടുകയാണ്. രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറി, രക്തസാക്ഷികളെ അവഹേളിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അമര്‍ഷം കൊള്ളുകയുണ്ടായെങ്കിലും സന്ദീപിന്റെ നടപടിയുണ്ടാക്കിയ ഞെട്ടലില്‍നിന്ന് അവര്‍ ഇനിയും മുക്തരായിട്ടില്ല. സംഭവം കൂടുതല്‍ ചര്‍ച്ചയാവുന്നത് രാഷ്‌ട്രീയമായി തിരിച്ചടിക്കുമെന്ന് മനസ്സിലാക്കി നേതൃത്വം നിശ്ശബ്ദത പാലിക്കുകയാണെങ്കിലും മനുഷ്യസ്‌നേഹവും നീതിബോധവുമുള്ളവരുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ സന്ദീപിന് കഴിഞ്ഞിട്ടുണ്ട്.

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ എന്ന പഴി കേള്‍ക്കുന്നത് ഒഴിവാക്കാന്‍ തങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാര്‍ട്ടി നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിരുന്നു പുന്നപ്ര വയലാര്‍ സമരം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പായിരിക്കുകയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാവശ്യമായാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വാരിക്കുന്തവുമായി പാവപ്പെട്ട തൊഴിലാളികളെ മരണത്തിലേക്ക് പറഞ്ഞുവിട്ടത്. നേതാക്കള്‍ ഒന്നടങ്കം സമരരംഗത്തുനിന്ന് മാറിനില്‍ക്കുകയും ചെയ്തു. പട്ടാളത്തിന്റെ വെടിയേറ്റ് തൊഴിലാളികള്‍ പിടഞ്ഞുവീണു മരിക്കുമ്പോള്‍ നേതാക്കള്‍ ഒളിസങ്കേതങ്ങളില്‍ സുരക്ഷിതരായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന്റെ വാര്‍ഷികദിനത്തിലും, തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴും സ്മാരകമണ്ഡപത്തിലെത്തി രക്തസാക്ഷികളെ മാനിക്കുന്നതായി അഭിനയിക്കുന്നതിനപ്പുറം ആ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം ജനങ്ങള്‍ അറിയുന്നതിനെ സിപിഎമ്മും സിപിഐയും ഒന്നുപോലെ ഭയപ്പെടുന്നു. പുന്നപ്ര വയലാറിന്റെ വഞ്ചനയുടെ കഥ ആ സമരത്തില്‍, നേരിട്ടു പങ്കാളിത്തമുണ്ടായിരുന്ന നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരം അല്ലെന്ന് അതിനെക്കുറിച്ച് പഠിച്ച എ.പി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഐ.കെ. ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുന്നപ്ര വയലാര്‍ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. കേരള ചരിത്രം കണ്ട ഒരു കൊടുംവഞ്ചന മൂടിവയ്‌ക്കുന്നതിനുള്ള ഈ നടപടി പുനഃപരിശോധിക്കേണ്ടതുണ്ട്. വെടിവെപ്പില്‍ എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്നുപോലും അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്താന്‍ താല്‍പര്യം കാണിക്കാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്തസാക്ഷികളോടു മാത്രമല്ല, കെ.വി. പത്രോസിനെപ്പോലുള്ള ജീവിക്കുന്ന രക്തസാക്ഷികളോടും ക്രൂരത കാണിച്ചു. സന്ദീപ് വാചസ്പതിയുടെ രക്തസാക്ഷി മണ്ഡപ സന്ദര്‍ശനം ഇവയൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്താനിടയാക്കി. വസ്തുതകള്‍ മൂടിവച്ച് രക്തസാക്ഷികളുടെ പേരില്‍ വോട്ടര്‍മാരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്യുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ശക്തമായ അടിയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.