Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വര്‍ഗവഞ്ചനകളുടെ പുന്നപ്ര വയലാര്‍

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 05:00 am IST
inEditorial

ആലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട്ടിലെ മണ്ഡപത്തില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയത് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ ഈ നടപടിയില്‍ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാത്തവിധം അവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു. പുന്നപ്രയിലും വയലാറിലും വഞ്ചിക്കപ്പെട്ട തൊഴിലാളികള്‍ മനുഷ്യസ്‌നേഹികളുടെ മനസ്സിലെ നൊമ്പരമാണെന്നും, അവരുടെ കണ്ണീരിന്റെ ഓര്‍മകളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും സന്ദീപ് പറയുമ്പോള്‍ സിപിഎമ്മിന് ഉത്തരം മുട്ടുകയാണ്. രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറി, രക്തസാക്ഷികളെ അവഹേളിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അമര്‍ഷം കൊള്ളുകയുണ്ടായെങ്കിലും സന്ദീപിന്റെ നടപടിയുണ്ടാക്കിയ ഞെട്ടലില്‍നിന്ന് അവര്‍ ഇനിയും മുക്തരായിട്ടില്ല. സംഭവം കൂടുതല്‍ ചര്‍ച്ചയാവുന്നത് രാഷ്‌ട്രീയമായി തിരിച്ചടിക്കുമെന്ന് മനസ്സിലാക്കി നേതൃത്വം നിശ്ശബ്ദത പാലിക്കുകയാണെങ്കിലും മനുഷ്യസ്‌നേഹവും നീതിബോധവുമുള്ളവരുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ സന്ദീപിന് കഴിഞ്ഞിട്ടുണ്ട്.

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ എന്ന പഴി കേള്‍ക്കുന്നത് ഒഴിവാക്കാന്‍ തങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാര്‍ട്ടി നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിരുന്നു പുന്നപ്ര വയലാര്‍ സമരം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പായിരിക്കുകയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാവശ്യമായാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വാരിക്കുന്തവുമായി പാവപ്പെട്ട തൊഴിലാളികളെ മരണത്തിലേക്ക് പറഞ്ഞുവിട്ടത്. നേതാക്കള്‍ ഒന്നടങ്കം സമരരംഗത്തുനിന്ന് മാറിനില്‍ക്കുകയും ചെയ്തു. പട്ടാളത്തിന്റെ വെടിയേറ്റ് തൊഴിലാളികള്‍ പിടഞ്ഞുവീണു മരിക്കുമ്പോള്‍ നേതാക്കള്‍ ഒളിസങ്കേതങ്ങളില്‍ സുരക്ഷിതരായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന്റെ വാര്‍ഷികദിനത്തിലും, തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴും സ്മാരകമണ്ഡപത്തിലെത്തി രക്തസാക്ഷികളെ മാനിക്കുന്നതായി അഭിനയിക്കുന്നതിനപ്പുറം ആ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം ജനങ്ങള്‍ അറിയുന്നതിനെ സിപിഎമ്മും സിപിഐയും ഒന്നുപോലെ ഭയപ്പെടുന്നു. പുന്നപ്ര വയലാറിന്റെ വഞ്ചനയുടെ കഥ ആ സമരത്തില്‍, നേരിട്ടു പങ്കാളിത്തമുണ്ടായിരുന്ന നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരം അല്ലെന്ന് അതിനെക്കുറിച്ച് പഠിച്ച എ.പി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഐ.കെ. ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുന്നപ്ര വയലാര്‍ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. കേരള ചരിത്രം കണ്ട ഒരു കൊടുംവഞ്ചന മൂടിവയ്‌ക്കുന്നതിനുള്ള ഈ നടപടി പുനഃപരിശോധിക്കേണ്ടതുണ്ട്. വെടിവെപ്പില്‍ എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്നുപോലും അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്താന്‍ താല്‍പര്യം കാണിക്കാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്തസാക്ഷികളോടു മാത്രമല്ല, കെ.വി. പത്രോസിനെപ്പോലുള്ള ജീവിക്കുന്ന രക്തസാക്ഷികളോടും ക്രൂരത കാണിച്ചു. സന്ദീപ് വാചസ്പതിയുടെ രക്തസാക്ഷി മണ്ഡപ സന്ദര്‍ശനം ഇവയൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്താനിടയാക്കി. വസ്തുതകള്‍ മൂടിവച്ച് രക്തസാക്ഷികളുടെ പേരില്‍ വോട്ടര്‍മാരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്യുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ശക്തമായ അടിയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

World

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.