Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നരഭാരതി’യുടെ സങ്കീര്‍ത്തനം

സാരഥികളുടെ സന്ദേശം 61

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Mar 6, 2021, 05:46 pm IST
inSamskriti

‘ഇതില്‍ ഞാനങ്ങുമിങ്ങും അഴിയാക്കുരുക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എളുപ്പത്തിലിത് വായിച്ചു കളയാമെന്ന് ആരും ഗ്രഹിക്കരുത്. ഗുരുവിന്റെ കാല്‍ക്കല്‍ ശ്രദ്ധയോടെയിരുന്ന് പഠിച്ച് വ്യുല്‍പത്തി നേടിയ സമര്‍ഥനായ സഹൃദയന്‍ ഈ കാവ്യത്തില്‍ മുങ്ങിക്കുളിച്ച് രസിക്കട്ടെ.’ സ്വകാവ്യമായ ‘നൈഷധീയ ചരിത’ത്തെ ഗ്രസിച്ചിരിക്കുന്ന ദുര്‍ഗ്രഹതയെപ്പറ്റി കവി ശ്രീഹര്‍ഷന്‍ കാവ്യാന്ത്യത്തില്‍ ഇങ്ങനെ മനസ്സ് തുറക്കുന്നു.  

അറിവനുഭൂതിയുടെ നിറവിലും ശാസ്ത്ര നിര്‍ദ്ധാരണ നിറത്തിലും തേജോമയമാകുന്ന നൈഷധമഹാകാവ്യം രചിച്ച ശ്രീഹര്‍ഷന്‍ ഹീരന്റെയും മാമല്ലദേവിയുടെയും പുത്രനായി പിറന്ന കന്യാകുബ്ജത്തിലെ രാജാവായ വിജയചന്ദ്രന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു പിതാവ്. പൈതൃകസാഹിത്യവും ശാസ്ത്രജ്ഞാന മേഖലകളും തുറന്നു വെച്ച ദീ

പ്തമായ വഴികളില്‍ ശ്രീഹര്‍ഷന്‍ സഹര്‍ഷം സഞ്ചരിക്കാന്‍ തുടങ്ങി. ഒടുങ്ങാത്ത ജിജ്ഞാസയും പഠനമനനവുമായി ആ കവിത്വസിദ്ധിയും ദര്‍ശന സാധനയും മഹിത വിദ്യയായി രൂപപ്പെട്ടു. അച്ഛന്റെ കാവ്യമാര്‍ഗത്തില്‍ ചരിച്ച മകന്‍ ആത്മപ്രതിഭയും ജ്ഞാനസംസ്‌കൃതിയുമായി ആ കൊട്ടാരത്തിലെത്തി. രാജാവിന്റെ ഇംഗിതമനുസരിച്ച് ‘നൈഷധീയ ചരിത’മെന്ന മഹാകാവ്യം രചിക്കുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ സര്‍ഗസ്പന്ദനമാണീ അക്ഷരസാക്ഷ്യം.  

മഹാഭാരതത്തിലെ നളദമയന്തി കഥയാണ് കൃതിയുടെ ഇതിവൃത്തം.’നൈഷധം’ എന്ന ചുരുക്കപ്പേരിലാണ് മഹാകാവ്യം പ്രശസ്തമായത്. വീണ്ടെടുത്ത 22 സര്‍ഗങ്ങളില്‍ നളദമയന്തീ സ്വയംവരം വരെയുള്ള കഥാഭാഗം മാത്രമാണുള്ളത്. കഥാഗതിയിലും സാക്ഷാത്ക്കാരത്തിലും കവിയുടെ മൗലികമായ രൂപശില്‍പ്പവിധാനവും കാവ്യ സങ്കല്‍പ്പന വൈചിത്ര്യവും ദര്‍ശിക്കാനാവും. ഭാഷാ സംസ്‌കൃതിയുടെയും ശാസ്ത്രനിര്‍ധാരണത്തിന്റെയും ഉയര്‍ന്ന മാനങ്ങളില്‍ രചന സാധിച്ച മാഘം പണ്ഡിതന്മാരായ സഹൃദയര്‍ക്ക് മാത്രമേ സംവേദ്യമാകൂ. നൈഷധകാവ്യം വിദ്വാന്മാര്‍ക്കുള്ള മരുന്നാണെന്ന അര്‍ഥത്തില്‍ ‘നൈഷധം വിദ്വദൗഷധം’ എന്ന പെരുമ നേടിയിട്ടുണ്ട്. നൈഷധം വ്യാഖ്യാനിക്കലായിരുന്നു ഒരു കാലം പാണ്ഡിത്യ ലക്ഷണമായി കരുതിയത്. മല്ലീനാഥന്റെയും നാരായണന്റെയും വ്യാഖ്യാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.  

മാഘന്റെ പ്രസിദ്ധമായ മറ്റൊരു രചന ‘ഖണ്ഡന ഖണ്ഡഖാദ്യം’ എന്ന ശാസ്ത്ര ഗ്രന്ഥമാണ്. മറുവാദം കൊണ്ടുള്ള ഒരുതരം നിരസനമാണ് കൃതിയുടെ രീതിശാസ്ത്രം. വെറും വിതണ്ഡവാദമാണ് യുക്തിയുടെ പേരില്‍ കൃതി ചര്‍ച്ച ചെയ്യുന്നതെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ എല്ലാ അറിവുകളെയും പ്രമാണങ്ങളെയും കല്‍പ്പനകളെയും അസ്ഥിരമെന്നും മായികമെന്നും സമര്‍ഥിക്കാനാണ് ശ്രീഹര്‍ഷന്റെ ശ്രമം. ഈ ദര്‍ശന ചിന്തയുടെ അകക്കാമ്പില്‍ അദൈ്വത വേദാന്ത രംഗത്ത് ഈ ഗ്രന്ഥം സ്ഥാനം നേടുകയായിരുന്നു.  

ശ്രീരാമോദന്തത്തില്‍ തുടങ്ങി ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതത്തിലാണ് സാമ്പ്രദായിക രീതിയിലുള്ള നമ്മുടെ സംസ്‌കൃത കാവ്യപഠനം പൂര്‍ണമാകുന്നത്. പൈതൃക കാവ്യ ചരിത്രത്തിന്റെ  ഹൈമവത ഭൂവില്‍ പഞ്ചമഹാകാവ്യത്തിലൊന്നായി നൈഷധം വിളികൊള്ളുന്നു. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ മഹാകവിയുടെ അപൂര്‍വമായ കവനപ്രതിഭയില്‍ ജ്ഞാനപ്രകാശം കൂടി സൂര്യ ശോഭയണിയിക്കുന്നു. പൂര്‍വസൂരികളുടെ ജ്ഞാനവിജ്ഞാന മാര്‍ഗത്തെ വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ശ്രീഹര്‍ഷന്‍ ശാസ്ത്രവീഥിക്കും അദൈ്വതസരണിക്കും നല്‍കിയ അറിവനുഭൂതികള്‍ എന്നും ഭാരതീയ പ്രജ്ഞയുടെ നിഴലറ്റ വെളിച്ചമാണ്. ‘നരഭാരതി’യെന്ന ബിരുദ നാമം നേടി ശ്രീഹര്‍ഷന്‍ പ്രശസ്തിയില്‍ ചരിച്ചു. കൊട്ടാരം വിട്ട് ഗംഗാ നദിക്കരയില്‍ തപസ്സിരുന്ന ശ്രീഹര്‍ഷന്റെ ചിത്രം കവിയുടെ മുനി സങ്കല്‍പ്പത്തില്‍ രചിക്കുന്നു. ഹര്‍ഷ പുളകിതമായ സംസ്‌കാര ഭാരതിയുടെ സങ്കീര്‍ത്തനമാണ് ശ്രീഹര്‍ഷന്‍ മുഴക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.