Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലടീശന്റെ കാലടിപ്പാടുകള്‍

സാരഥികളുടെ സന്ദേശം 60

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Mar 1, 2021, 07:40 pm IST
in Samskriti

ഹൈന്ദവ ധര്‍മപ്രഹേളികകള്‍ ഏകീകരിച്ചും നിയതമായ നിയമാവലികളും സംഹിതകളുമായി സമന്വയിപ്പിച്ചും ദേശീയധാരയെ പ്രത്യക്ഷീകരിച്ച ആചാര്യശ്രേഷ്ഠനാണ് ശ്രീശങ്കരന്‍. ജ്ഞാനബോധിയായി വൈദിക സംസ്‌കൃതിയെ പുനരാനയിച്ചതും ഭാരതീയ തത്വചിന്തയുടെ അതീത വിദ്യാമാര്‍ഗത്തെ ആര്‍ഷനാദമായി സാത്മീകരിച്ചതും ഗുരുപാദരുടെ അഗ്നിവചസ്സാണ്. വൈദിക ധര്‍മത്തെ പൈതൃകദര്‍ശനത്തിന്റെ മൂശയില്‍ മൂര്‍ത്തീകരിച്ച വേദാന്ത വൈജയന്തിയാണ് ആ ജീവനേതിഹാസം.  

കാലടിയില്‍ പെരിയാര്‍ തീരത്തെ കൈപ്പള്ളി ഇല്ലത്താണ് ശ്രീശങ്കരന്റെ ജനനം. ആര്യാംബയും ശിവഗുരുവുമാണ് മാതാപിതാക്കള്‍. ജനനവര്‍ഷം 788 ആണെന്ന് വിശ്വസിക്കുന്നവരും വിയോജിക്കുന്നവരും ഗവേഷകര്‍ക്കിടയിലുണ്ട്.  

ബാല്യത്തില്‍ തന്നെ ചിന്തയിലും കര്‍മത്തിലും ശങ്കരന്‍ വ്യത്യസ്തനായിരുന്നു. ഏകനായി നദിക്കരയിലിരിക്കാനും അതീന്ദ്രിയമായ ലോകത്തില്‍ അഭിരമിക്കാനുമായിരുന്നു ശങ്കരന് ഉത്സാഹം.  

അമ്മ ഇതിനെ ചൊല്ലി അസംതൃപ്തയായിരുന്നു. ഒരിക്കല്‍ ചൂര്‍ണാ നദിയില്‍ കുളിക്കാനിറങ്ങിയ ശങ്കരന്റെ കാലില്‍ മുതല പിടിച്ചതും നിസ്സഹായയായ അമ്മ സംന്യാസാശ്രമത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ കഥയും ഐതിഹ്യത്തിന്റെ ചെപ്പേടിലുണ്ട്. ഉപചാരപൂര്‍വം  ഐഹികത്വം  വെടിഞ്ഞ് മനസ്സാ സംന്യാസം സ്വീകരിക്കുന്ന അംഗീകൃത സമ്പ്രദായമായ ‘ആപത് സംന്യാസ’ മാണ് ശങ്കരന്‍ സ്വീകരിച്ചതെന്ന് ഭാവചിത്രം.  

അമ്മയുടെ അനുവാദത്തോടെ എട്ടാം വയസ്സില്‍ വീടു വിട്ട ശങ്കരന്‍, നര്‍മദാ തീരത്തെത്തി. ഓങ്കാരനാഥില്‍ വ്യാസപരമ്പരയിലെ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഗുരുവില്‍ നിന്നാണ് ശങ്കരന്‍, സംന്യാസദീക്ഷ സ്വീകരിച്ചത്.  

മൂന്നു വര്‍ഷം കൊണ്ട് യോഗം, വേദാന്തം തുടങ്ങിയ സര്‍വശാസ്ത്രങ്ങളിലും ശങ്കരന്‍ വ്യുല്‍പത്തി നേടി. കാശി വിശ്വനാഥനെ ദര്‍ശിച്ച് വൈദിക ധര്‍മ സ്ഥാപനത്തിനിറങ്ങി പ്രവര്‍ത്തിക്കാന്‍ അനുജ്ഞ നല്‍കുകയായിരുന്നു. പന്ത്രണ്ടു വയസ്സുള്ള പണ്ഡിതനായ ബാല സംന്യാസിയെ സന്ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്തസഹസ്രങ്ങളെത്തി. സദ്‌സംഗത്തിലുടനീളം പ്രസരിച്ച ആത്മീയ വിഭൂതിയില്‍ ‘ബ്രഹ്മസൂത്ര’ ത്തിന്റെ ആന്തരാര്‍ഥം പ്രകാശിതമാവുകയായിരുന്നു. ധൈഷണികതയും ചിന്താപ്രബുദ്ധതയും ചേര്‍ന്ന ശാസ്ത്ര ഭാഷയില്‍ സംവദിച്ചും എഴുതിയും അപൂര്‍വ സിദ്ധിയിലൂടെ ആത്മവേദിയായ ആചാര്യസഞ്ചാരം കാലതമസ്സിനെ നിഷ്പ്രഭാക്കി. ‘ബ്രഹ്മം മാത്രമാണ് സത്യം; ജഗത്ത് മിഥ്യയാകുന്നു എന്ന ഭാഷ്യദര്‍ശനം അസ്തമയമില്ലാത്ത സൂര്യവെളിച്ചം പകര്‍ന്നു. ശ്രുതിയില്‍ നിന്ന് സംഭരിച്ച തെളിവുകള്‍, വാദപ്രതിവാദത്തില്‍ മറുപക്ഷക്കാരെ നിശ്ശബ്ദരാക്കുകയായിരുന്നു.  

ബ്രഹ്മസൂത്രവും സ്മൃതിയും ഇതിഹാസ പുരാണങ്ങളും നവചൈതന്യധന്യധാരയില്‍ പ്രകാശിതമായി. സമഗ്രപ്രപഞ്ചവും ഒന്നില്‍ നിന്നാണ് ഉണ്ടായത്. ഏകവും അദ്വിതീയവുമായ ബ്രഹ്മമാണ് ഇതിനാധാരം. അദൈ്വതവേദാന്തത്തിന്റെ ഈ അമരപ്രഭയില്‍ ശങ്കരവാണി വിളങ്ങി നിന്നു. സിദ്ധാന്ത പ്രചരണത്തിലൂടെ സമൂഹസമഭാവനയും മാനവതാപ്പൊരുളും ജനഹൃദയങ്ങളിലിറങ്ങി നിന്നു.  

വിവിധ മാര്‍ഗങ്ങളില്‍ ചരിച്ച ഹൈന്ദവധാരകളെ ശുദ്ധീകരിക്കാനും ഏകീകരിക്കാനുമുള്ള ആ ശ്രമം വിജയം കാണുകയായിരുന്നു. പരിവാര സമേതനായുള്ള ആചാര്യന്റെ ഭാരതപര്യടനം ഏകവും അഖണ്ഡവുമായ രാഷ്‌ട്രമാതാവിനെ സാക്ഷാത്ക്കരിക്കുയാണ്. ഇതിന്റെ മൂര്‍ത്ത സങ്കല്‍പ പ്രത്യക്ഷങ്ങളാണ് ഭഗവദ്പാദര്‍ സ്ഥിപിച്ച ബദരി, ദ്വാരക, ജഗന്നാഥ പുരി, ശൃംഗേരി എന്നീ ചതുര്‍ധാമങ്ങള്‍.  

ജ്ഞാനസഞ്ചാര സമാധിയില്‍ ആദ്യം നേടിയത് മൂകാംബികയിലെ സര്‍വജ്ഞപീഠമായ സരസ്വതീ പീഠമാണ്. ജൈത്രയാത്രയിലൊടുക്കം ആചാര്യര്‍ കശ്മീരിലെ ശാരദാ ക്ഷേത്രത്തില്‍ പ്രേഷ്ഠ ശിഷ്യന്മാരായ പദ്മപാദന്‍, ഹസ്താമലകന്‍, തോടകാചാര്യന്‍, സുരേശ്വരന്‍ എന്നിവരോടൊപ്പം ആഗതനായി.  

ന്യായം, വൈശേഷികം, സാംഖ്യം, ജൈന, ബൗദ്ധ, മീമാംസാദികളില്‍ വിദ്വല്‍സദസ്സിന്റെ പ്രശ്‌നചിന്തകള്‍ക്കെല്ലാം ഉദാത്തവും യുക്തിഭദ്രവുമായ മറുപടിയരുളി സര്‍വജ്ഞപീഠാരൂഢനായി. ബ്രഹ്മസൂത്രവും ദശോപനിഷത്തുകളും ഭഗവദ്ഗീതയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്രയ ഭാഷ്യമാണ് ആ ദേശികേന്ദ്രന്റെ രാജശില്‍പം. വിവേകചൂഡാമണി, അപരോക്ഷാനുഭൂതി, സൗന്ദര്യ ലഹരി തുടങ്ങി നൂറിലേറെ അക്ഷര സമ്പുടങ്ങള്‍ കാലടീശന്റെ വേദാന്തസാരം വിളംബരം ചെയ്യുന്നു.  

മുപ്പത്തിരണ്ടാം വയസ്സില്‍ കാഞ്ചിയിലാണ് ഭഗവദ്പാദര്‍ വിഷ്ണുലോകം പൂകുന്നത്. ആചാരന്റെ സിദ്ധിക്ഷേത്രം കേദാരത്തിലാണെന്നും ബദരിയിലാണെന്നും പക്ഷാന്തരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.