Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നെല്‍ക്കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു, മട വീണതിന്റെ നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി

മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 22, 2021, 11:45 am IST
in Kerala

ആലപ്പുഴ: ദല്‍ഹിയില്‍  ഇടനിലക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടത്തെ കര്‍ഷകരെ അവഗണിക്കുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ മനംനൊന്ത നെല്‍ക്കര്‍ഷകര്‍ അടുത്ത കൃഷി ചെയ്യില്ലെന്ന തീരുമാനത്തില്‍. കുട്ടനാട്ടിലെ കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രഖ്യാപനങ്ങളല്ലാതെ തങ്ങള്‍ക്കായി യാതൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് നെല്‍ക്കര്‍ഷകര്‍ പരാതിപ്പെടുന്നു. പുഞ്ചകൃഷി ചെയ്ത കര്‍ഷകരെ മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൊള്ളയടിക്കുകയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട പാഡി ഓഫീസര്‍ ഉൾപ്പടെയുള്ളവര്‍ മില്ലുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതി. ആലപ്പുഴ നഗരത്തിന്റെ  കിഴക്ക് ഭാഗത്തെ 109 ഏക്കര്‍ ദേവസ്വം കരി പാടശേഖരത്തിലെ കര്‍ഷകരാണ് ഇനി കൃഷി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്.  

കഴിഞ്ഞ രണ്ടാം കൃഷി പൂര്‍ണമായും മട വീണ് നശിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കടക്കെണിയിലായ കര്‍ഷകര്‍ ഇത്തവണ പുഞ്ചക്കൃഷിയിറക്കി. നല്ല വിളവും വിലയും ലഭിച്ചാല്‍ കടത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. എന്നാല്‍, മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു. നെല്ല് എടുക്കുന്നതിന് പത്ത് ശതമാനം വരെയാണ് കിഴിവ് ആവശ്യപ്പെടുന്നത്. ഏറെ തര്‍ക്കത്തിനൊടുവില്‍ കര്‍ഷകര്‍ അഞ്ച് ശതമാനം വരെ കിഴിവ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും മില്ലുകാര്‍ വഴങ്ങിയില്ല. മില്ലുകാരുടെ പിടിവാശിക്ക് മുന്നില്‍ വഴങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.  

നെല്ല് കുടുതല്‍ ദിവസങ്ങള്‍ ശേഖരിക്കുന്നതിന് യാതൊരു സൗകര്യവും ഇവിടെയില്ല. പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സംഭരണത്തിന് ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ സാഹചര്യത്തില്‍ മില്ലുകാരുടെ ആവശ്യം അംഗീകരിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റു മാര്‍ഗമില്ല. പത്ത് ശതമാനം കിഴിവ് എന്ന് പറയുമ്പോള്‍, ഒരു ക്വിന്റല്‍ നെല്ല് മില്ലുകാര്‍ ഏറ്റെടുക്കുമ്പോള്‍ 90 കിലോയുടെ വില മാത്രമെ കര്‍ഷകര്‍ക്ക് ലഭിക്കൂ. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. അതിനാല്‍, ഇനി നഷ്ടം സഹിച്ച് കൃഷിയിറക്കാന്‍ തയാറല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥ ഇതാണ്.

ഇതേ അവസ്ഥയാണ് കൊയ്‌ത്ത് യന്ത്രങ്ങളുടെ കാര്യത്തിലുമുള്ളത്. നെല്‍കൃഷി വിളവെടുപ്പിനായി സര്‍ക്കാര്‍ ജില്ലയ്‌ക്കു വേണ്ടി വാങ്ങിയ 164 കൊയ്‌ത്ത് യന്ത്രങ്ങളില്‍ എട്ട് യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരഹിതമായ 156 യന്ത്രങ്ങള്‍ യാഡില്‍ കട്ടപ്പുറത്താണ്. കുട്ടനാട്ടിലെ പുഞ്ചകൃഷി വിളവെടുപ്പിന് 650ഓളം യന്ത്രങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ യന്ത്രത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതോടെ സ്വകാര്യ ഏജന്‍സികളെയാണ് കര്‍ഷകര്‍ അഭയം പ്രാപിക്കുന്നത്.  

ജങ്കാറില്‍ കയറ്റി കായല്‍ നിലങ്ങളില്‍ എത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് മണിക്കൂറില്‍ 2,200 രൂപയും, വാഹനങ്ങള്‍ നേരിട്ട് എത്തിക്കുന്നിടത്ത് 2,100 രൂപയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. വീണടിഞ്ഞ നെല്ലിന്റെ വിളവെടുപ്പിന് ഏക്കറിന് നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ സമയമെടുക്കും. എന്നാല്‍, വീണടിയാത്ത പാടത്തെ കൊയ്‌ത്തിനും ഇതേ സമയമാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. വിളവെടുപ്പ് സമയത്ത് സര്‍ക്കാര്‍ യന്ത്രങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമായാല്‍ അധിക സമയം ഈടാക്കില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: കര്‍ഷകര്‍സര്‍ക്കാര്‍Paddyകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.