Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയത് സ്വര്‍ണക്കടത്ത് സംഘം; പിന്നില്‍ മലപ്പുറം സ്വദേശികള്‍; സൂചന ലഭിച്ചെന്ന് പോലീസ്

നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 10:43 am IST
in Kerala

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മലപ്പുറത്തെ സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമായി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്.  

നാലു ദിവസം മുമ്പാണ് ബിന്ദു ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. അക്രമി സംഘത്തിന്റെ കൈയ്യേറ്റത്തില്‍ ബിന്ദുവിന്റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പൊന്നാനി, കൊടുവളളി സ്വദേശികളായ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ എത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവും പോലീസിനോട് വെളിപ്പെടുത്തി. പട്ടി കുരയ്‌ക്കുന്നത് കേട്ട് ജനലില്‍ കൂടി നോക്കിയപ്പോള്‍ ആളുകള്‍ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു. സംഘം വടിവാളും മറ്റ് ആയുധങ്ങളുമായിട്ടാണ് എത്തിയത്. ഭര്‍ത്താവിന്റെ അമ്മയെയും കുട്ടികളെയും കൂടാതെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. അക്രമികളെ കണ്ട് ഭയന്ന വീട്ടുകാര്‍ ഓരോ മുറികളിലായി കയറി കതകടച്ചു. ബിന്ദുവും ഭര്‍ത്താവിന്റെ അമ്മയും ഒരു മുറിയിലാണ് കയറിയത്. വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന അക്രമിസംഘം ആദ്യമെത്തിയതും ഈ മുറിയിലാണ്. അമ്മയെ പിടിച്ചുതളളി മര്‍ദ്ദിച്ച് ബിന്ദുവിനെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകി ബലമായി കൊണ്ടുപോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ ഭര്‍ത്താവിന്റെ അമ്മയെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിന്ദു നാട്ടിലെത്തിയതിന് ശേഷം പൊന്നാനി സ്വദേശിയായ രാജേഷ് വീട്ടില്‍ വന്നിരുന്നതായി ഭര്‍ത്താവ് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഫ എന്നയാള്‍ ദുബായില്‍ നിന്ന് വിളിക്കുകയും ചെയ്തു. ഇവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ എന്നാണ് വിവരം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. 19 ന് ആണ് ബിന്ദു നാട്ടിലെത്തിയത്.  ബിന്ദുവും ഭര്‍ത്താവും ആറ് വര്‍ഷമായി ദുബായിലാണ്. കഴിഞ്ഞ എട്ട് മാസമായി ഭര്‍ത്താവ് നാട്ടിലുണ്ട്. മാന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുളള വീട്ടിലേക്ക് ഇവര്‍ താമസമായിട്ട് ഒരു വര്‍ഷത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു.

Tags: പോലീസ്goldതട്ടിക്കൊണ്ടുപോകല്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.