Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രേതായുഗ ചരിത്രമുറങ്ങുന്ന ശാസ്താംകോട്ട

അയ്യപ്പദര്‍ശനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:26 pm IST
inSamskriti

ത്രേതായുഗത്തിനപ്പുറത്തേയ്‌ക്കു നീളുന്ന ഐതിഹ്യകഥകളുമായൊരു ശാസ്താ ക്ഷേത്രം. മൂന്നുഭാഗവും പ്രകൃതി രമണീയമായ ശുദ്ധജല തടാകത്താല്‍ ചുറ്റിക്കിടക്കുന്ന ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിനാണ് ഈ ഐതിഹ്യ പെരുമ. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ടയിലുള്ള ക്ഷേത്രത്തെ കേരളത്തിലെ അതിപ്രാചീനമായ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്നാണിത്. ഭാര്യ പ്രഭാദേവി, മകന്‍ സത്യകന്‍ എന്നിവരോടൊപ്പമാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്.  

ശാസ്താവിന്റെ സേവകരായി കാണുന്ന വാനരന്‍മാര്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശ്രീരാമന്‍ രാവണനിഗ്രഹശേഷം സീതയോടും ലക്ഷ്മണനോടും കൂടി ഇതു വഴിവന്നുവെന്നും ധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും ഐതിഹ്യം പറയുന്നു. ശാസ്താംകോട്ടയെന്ന സ്ഥലനാമത്തിനും ആധാരമാകുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. ശാസ്താവിന്റെ കോട്ടയാണ് ശാസ്താംകോട്ടയായി മാറിയത്.  

സവിശേഷ സ്വഭാവമുള്ളവയാണ് ക്ഷേത്രത്തിലെ വാനരന്മാര്‍. കൗതുകമാര്‍ന്നൊരു ചരിത്രവുമുണ്ട് ഈ വാനരക്കൂട്ടത്തിന്. ഇവ രണ്ടുവിഭാഗമുണ്ട് അമ്പലക്കുരങ്ങുകളും, ചന്ത കുരങ്ങുകളും. ആദ്യകാലങ്ങളില്‍ അവര്‍ ഒരുമിച്ചായിരുന്നു അമ്പലത്തിനകത്ത് പ്രസാദവും വഴിപാടുകളും കായ് കനികളും കഴിച്ച് ശുദ്ധ സസ്യാഹാരികളായ് ഇവര്‍ കഴിഞ്ഞു പോന്നിരുന്നത്.  

കാലക്രമേണ വാനരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ഭക്ഷണം തികയാതെ വരികയും ചെയ്തപ്പോള്‍ ഒരുവിഭാഗം കുരങ്ങന്മാര്‍ സമീപത്തെ ചന്തയില്‍ ചെന്ന് കണ്ടതെല്ലാം കഴിക്കാന്‍ തുടങ്ങി. അതില്‍ മത്സ്യമാംസാദികളും ഉണ്ടായിരുന്നു. തിരികെയെത്തിയ വാനരന്മാരെ അമ്പലത്തിലുള്ള വാനരന്മാര്‍ വിലക്കി. പിന്നെ അത് പൊരിഞ്ഞ പോരാട്ടമായി. കുറെ കഴിഞ്ഞപ്പോള്‍ ഭഗവാന്റെ ആജ്ഞപോലെ ഇരുകൂട്ടരും പരസ്പരം പിന്മാറിയതായും പറയപ്പെടുന്നു. അങ്ങനെ അമ്പലത്തില്‍ താമസിക്കുന്നവര്‍ അമ്പലകുരങ്ങുകളും,  

പുറത്ത് താമസമാക്കിയവര്‍ ചന്ത കുരങ്ങുകളുമായി. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തമ്മില്‍ യാതൊരു ബന്ധവുമില്ലാതെയാണ് ഇരുകൂട്ടരും പ്രത്യേകം നേതാക്കന്മാരുടെ കീഴില്‍ കഴിയുന്നത്. എന്നാല്‍ ഏതെങ്കിലും വഴിപാടുകാരന്‍ അമ്പലത്തിന് അകത്ത് വച്ച് മാത്രം വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ ചന്തക്കുരങ്ങുകള്‍ വഴക്കിന് വരും.  

അതുകൊണ്ട് വഴിപാടുകാര്‍ രണ്ടു കൂട്ടരും ശാസ്താവിന്റെ സ്വന്തം തന്നെയെന്ന് കരുതി പ്രത്യേകമായാണ് ഭക്ഷണം നല്‍കുന്നത്. അട വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുംഭമാസത്തിലെ ഉത്രം ആറാട്ടായി പത്തുദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. സ്വയംഭൂവായ ശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശിവന്‍, നാഗരാജാവ്, യക്ഷി, യോഗീശ്വരന്‍, രക്ഷസ്, മാടന്‍ എന്നിവരാണ് ഉപദേവതകള്‍.

രഞ്ജിത് മുരളി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.