Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രേതായുഗ ചരിത്രമുറങ്ങുന്ന ശാസ്താംകോട്ട

അയ്യപ്പദര്‍ശനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:26 pm IST
in Samskriti

ത്രേതായുഗത്തിനപ്പുറത്തേയ്‌ക്കു നീളുന്ന ഐതിഹ്യകഥകളുമായൊരു ശാസ്താ ക്ഷേത്രം. മൂന്നുഭാഗവും പ്രകൃതി രമണീയമായ ശുദ്ധജല തടാകത്താല്‍ ചുറ്റിക്കിടക്കുന്ന ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിനാണ് ഈ ഐതിഹ്യ പെരുമ. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ടയിലുള്ള ക്ഷേത്രത്തെ കേരളത്തിലെ അതിപ്രാചീനമായ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്നാണിത്. ഭാര്യ പ്രഭാദേവി, മകന്‍ സത്യകന്‍ എന്നിവരോടൊപ്പമാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്.  

ശാസ്താവിന്റെ സേവകരായി കാണുന്ന വാനരന്‍മാര്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശ്രീരാമന്‍ രാവണനിഗ്രഹശേഷം സീതയോടും ലക്ഷ്മണനോടും കൂടി ഇതു വഴിവന്നുവെന്നും ധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും ഐതിഹ്യം പറയുന്നു. ശാസ്താംകോട്ടയെന്ന സ്ഥലനാമത്തിനും ആധാരമാകുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. ശാസ്താവിന്റെ കോട്ടയാണ് ശാസ്താംകോട്ടയായി മാറിയത്.  

സവിശേഷ സ്വഭാവമുള്ളവയാണ് ക്ഷേത്രത്തിലെ വാനരന്മാര്‍. കൗതുകമാര്‍ന്നൊരു ചരിത്രവുമുണ്ട് ഈ വാനരക്കൂട്ടത്തിന്. ഇവ രണ്ടുവിഭാഗമുണ്ട് അമ്പലക്കുരങ്ങുകളും, ചന്ത കുരങ്ങുകളും. ആദ്യകാലങ്ങളില്‍ അവര്‍ ഒരുമിച്ചായിരുന്നു അമ്പലത്തിനകത്ത് പ്രസാദവും വഴിപാടുകളും കായ് കനികളും കഴിച്ച് ശുദ്ധ സസ്യാഹാരികളായ് ഇവര്‍ കഴിഞ്ഞു പോന്നിരുന്നത്.  

കാലക്രമേണ വാനരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ഭക്ഷണം തികയാതെ വരികയും ചെയ്തപ്പോള്‍ ഒരുവിഭാഗം കുരങ്ങന്മാര്‍ സമീപത്തെ ചന്തയില്‍ ചെന്ന് കണ്ടതെല്ലാം കഴിക്കാന്‍ തുടങ്ങി. അതില്‍ മത്സ്യമാംസാദികളും ഉണ്ടായിരുന്നു. തിരികെയെത്തിയ വാനരന്മാരെ അമ്പലത്തിലുള്ള വാനരന്മാര്‍ വിലക്കി. പിന്നെ അത് പൊരിഞ്ഞ പോരാട്ടമായി. കുറെ കഴിഞ്ഞപ്പോള്‍ ഭഗവാന്റെ ആജ്ഞപോലെ ഇരുകൂട്ടരും പരസ്പരം പിന്മാറിയതായും പറയപ്പെടുന്നു. അങ്ങനെ അമ്പലത്തില്‍ താമസിക്കുന്നവര്‍ അമ്പലകുരങ്ങുകളും,  

പുറത്ത് താമസമാക്കിയവര്‍ ചന്ത കുരങ്ങുകളുമായി. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തമ്മില്‍ യാതൊരു ബന്ധവുമില്ലാതെയാണ് ഇരുകൂട്ടരും പ്രത്യേകം നേതാക്കന്മാരുടെ കീഴില്‍ കഴിയുന്നത്. എന്നാല്‍ ഏതെങ്കിലും വഴിപാടുകാരന്‍ അമ്പലത്തിന് അകത്ത് വച്ച് മാത്രം വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ ചന്തക്കുരങ്ങുകള്‍ വഴക്കിന് വരും.  

അതുകൊണ്ട് വഴിപാടുകാര്‍ രണ്ടു കൂട്ടരും ശാസ്താവിന്റെ സ്വന്തം തന്നെയെന്ന് കരുതി പ്രത്യേകമായാണ് ഭക്ഷണം നല്‍കുന്നത്. അട വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുംഭമാസത്തിലെ ഉത്രം ആറാട്ടായി പത്തുദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. സ്വയംഭൂവായ ശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശിവന്‍, നാഗരാജാവ്, യക്ഷി, യോഗീശ്വരന്‍, രക്ഷസ്, മാടന്‍ എന്നിവരാണ് ഉപദേവതകള്‍.

രഞ്ജിത് മുരളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

പുതിയ വാര്‍ത്തകള്‍

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.