Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതജ്ഞാനയമുന

വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Feb 10, 2021, 05:00 am IST
in Samskriti

വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.  

വ്രജഭൂമിയിലുള്‍പ്പെടുന്ന ഭരത്പൂരിലെ ആന്ത്‌രി ഗ്രാമത്തില്‍ ഭൂജാതനായ ഗോവിന്ദ് സ്വാമിയുടെ സൂക്ഷ്മമായ ജീവിതപഥരേഖകള്‍ കണ്ടെടുത്തിട്ടില്ല. സ്വാമിയുടെ രചനകളിലും ആത്മകഥയുടെ വ്യക്തമായ സൂചനകളില്ലെങ്കിലും ‘ഭക്തമാല്‍’ എന്ന ഗ്രന്ഥത്തിലും സ്വാമിയുടെ ചില പദങ്ങളിലും കാണുന്ന ജീവിത ചിത്രങ്ങളാണ് ആ ആത്മീയ കഥാപര്‍വം അനാവരണം ചെയ്യുന്നത്. ബാല്യകാലങ്ങളില്‍ തീര്‍ഥയാത്രാ സംഘങ്ങളിലെ സംന്യാസിമാരും ആത്മീയാനുയായികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഗോവിന്ദ് സ്വാമിയിലെ ആത്മാന്വേഷകന്‍ ഉണര്‍ന്നത്. സംസ്‌കൃതഭാഷയിലും വേദപുരാണാദികളിലും അദ്ദേഹം അസാധാരണമായ ജ്ഞാനം നേടി. കീര്‍ത്തനങ്ങളും അതിന്റെ വശ്യമായ ആലാപനരീതികളുമായി സമൂഹമനസ്സിലാണ് സ്വാമി സ്ഥാനം നേടിയത്. സംഗീതഗുരുവായി അനേകം പേര്‍ അദ്ദേഹത്തെ അംഗീകരിച്ചു. ഇതിനിടയില്‍ ഏകാന്തധ്യാനത്തിന് സ്വാമിജി ഏറെ സമയം കണ്ടെത്തിയിരുന്നു. സമീപത്തെ പര്‍വതസാനുവിലുള്ള ഒരു ഉപവനമായിരുന്നു ധ്യാനസ്ഥാനം. ഇന്നും ‘ഗോവിന്ദ് സ്വാമിയുടെ ഉപവനം’ എന്നാണ് അറിയപ്പെടുന്നത്. ധ്യാനത്തിന്റെ ധന്യതയാണ് ഗോവിന്ദസ്വാമിയുടെ ആത്മീയസ്വത്വം രൂപപ്പെടുത്തിയിരുന്നത്.

ഗോവിന്ദ് സ്വാമിയുടെ കീര്‍ത്തനങ്ങള്‍ വിവിധദേശങ്ങളിലെ ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. വല്ലഭാചാര്യയുടെ ഗോവര്‍ധന്‍ ആശ്രമത്തിലെത്തിയ ഒരു ഗായകസംഘം സന്ധ്യാവേളയില്‍ ആ പ്രാര്‍ഥനാഗീതം ആലപിക്കാന്‍തുടങ്ങി. ഇതുകേട്ട് രോമാഞ്ചമണിഞ്ഞ വല്ലഭാചാര്യയുടെ പുത്രനും പരമാചാര്യനുമായ വിഠല്‍നാഥ്ജിക്ക് ഗോവിന്ദ്‌സ്വാമിയെ കാണണമെന്ന് അതിയായ മോഹമുദിച്ചു. സ്വാമിയും വിഠല്‍നാഥ്ജിയെ ദര്‍ശിക്കാനുള്ള അവസരം പാര്‍ത്ത് കഴിയുകയായിരുന്നു. അനുയായികളോടൊപ്പം ഗോകുലത്തിലെത്തിയ ഗോവിന്ദ്‌സ്വാമി പ്രഥമദര്‍ശനത്തില്‍ത്തന്നെ വിഠല്‍നാഥജിയെ ആത്മഗുരുവായി സ്വീകരിച്ചു. ഭാഗവതത്തിന്റെ അഗാധമായ യോഗത്തിരകളില്‍ നിന്ന് ആത്മസായൂജ്യം നേടുകയായിരുന്നു സ്വാമിജി. യമുനയിലെ കൊച്ചോളങ്ങളുമായി സദാ സല്ലപിച്ച് സ്വാമിജി നേടിയത് നദിയുടെ ആത്മീയ പ്രത്യക്ഷങ്ങളാണ്. സ്വന്തം ശരീരസ്പര്‍ശം കൊണ്ട് യമുന മലിനപ്പെട്ടുകൂടാ എന്ന സങ്കല്‍പ്പത്തിലാവണം സ്വാമിജി ഒരിക്കലും യമുനാസ്‌നാനത്തിന് മുതിര്‍ന്നില്ല. ഗോകുലവാസം വെടിഞ്ഞ് ഗോവര്‍ധനത്തിലെത്തിയ സ്വാമിജി ശ്രീനാഥ്ജി മന്ദിരത്തിലെ സേവകനും സോപാനഗായകനുമായി. വിഠല്‍നാഥ്ജിക്കും സൂര്‍ദാസിനുമൊപ്പമുള്ള ആ മഹിത ജീവിതം വൈരാഗ്യത്തിന്റെയും നിര്‍മമത്വത്തിന്റെയും വിശുദ്ധി പര്‍വമായിരുന്നു. വിവിധങ്ങളായ അപൂര്‍വരാഗങ്ങളില്‍ സംഗീതത്തിന്റെ സാന്ദ്രസുഭഗമായ ലയവീചികളാണ്‌സ്വാമിജിയുടെ നാദധാരയായി പ്രവഹിച്ചത്. ഗോവിന്ദ്‌സ്വാമിയുടെ അറുപത്തിയഞ്ച് പദങ്ങള്‍ ‘രാഗകല്‍പദ്രുമത്തിലെ’ സംഗീതജ്ഞാനയമുനയാണ്. ‘രാഗരത്‌നാകര’ത്തില്‍ ഉള്‍പ്പെടുന്നത് സ്വാമിയുടെ പത്തുപദങ്ങളാണ്. അസാധാരണമായ അനുഭൂതിയുടെ മുരളീഗാനമാണത്. പുഷ്ടി ഭക്തിധാരയുടെ മഹാഗ്രന്ഥശേഖരത്തില്‍ സംഗ്രഹിച്ച ഇരുനൂറു പദങ്ങള്‍ ആത്മാനന്ദത്തിന്റെ പരമപദത്തിലേക്കുള്ള നാദസഞ്ചാരമാണ്. രാമാകൃഷ്ണന്മാരുടെ ഉപവനലീലയും ബാലഗോപലീലയും ആധാരമാക്കിയ യോഗസത്തായ കാവ്യങ്ങള്‍ ഭക്തിമന്ദാരങ്ങളുടെ ശ്രുതി മേളനമാണ്.  

യൗഗികാനുഭൂതികളെ നാദയോഗവും അക്ഷരാത്മികയുമായി പരിവര്‍ത്തനം ചെയ്ത ഗോവിന്ദ് സ്വാമിജി വിഷ്ണുപദം പ്രാപിക്കുന്നത് 1642 ലാണ്. ഭക്തിയുടെ ആത്മാനുസന്ധാനത്തില്‍ വിരാഗിയുടെ വിമലവിഭൂതിയാണ് സ്വാമിജി വിരിയിച്ചത്. ആ കൃഷ്ണായന ജീവിതത്തിന്റെ കാന്തി ഭാരതീയ പൈതൃക സമസ്യകള്‍ക്ക് പരഭാഗശോഭയേകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.