Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവത ഹംസമാനസം

സാരഥികളുടെ സന്ദേശം 55

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Feb 4, 2021, 04:52 pm IST
in Samskriti

വൈഷ്ണവ ഭക്തിസാരത്തിന്റെ കളഭഗന്ധമാണ് വല്ലഭാചാര്യ. പുഷ്ടിമാര്‍ഗത്തിന്റെ ആദരണീയ യോഗിയുടെ തത്വചിന്തയില്‍ അധിഷ്ഠിതമായ ദര്‍ശനവും പ്രായോഗിക വേദാന്തത്തിന്റെ കര്‍മസരണികളും പൈതൃകപ്പെരുമയുടെ ശംഖൊലിയാണ്.  

വല്ലഭസമ്പ്രദായത്തിലൂടെ സംന്യാസ വൃത്തിയുടെ ആത്മീയ- ഭൗതിക ലക്ഷ്യങ്ങളും സാമൂഹ്യ നവോത്ഥാന കര്‍മങ്ങളുമായി മുക്തി പദത്തിലേക്ക് നീങ്ങിയവരുടെ കഥ ചരിത്രമാണ്. ഭക്തിരസാനുഭൂതി പകരുന്ന ആ അനശ്വര കാവ്യകലാ ലോകത്ത് ചിരപ്രതിഷ്ഠ നേടുകയാണ് നന്ദദാസ്.  

‘ഭക്തിമാല്‍’ എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുന്ന ‘നന്ദലാലിന്റെ’ ജീവിത ചിത്രം അപൂര്‍ണമാണെങ്കിലും സ്വീകാര്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. വല്ലഭാചാര്യ സ്ഥാപിച്ച ഗോവര്‍ധനിലെ ശ്രീനാഥ്ജി മന്ദിരത്തിലെ സോപാന ഗായകരായ അഷ്ടസഖാക്കളെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ നന്ദദാസ് കവിയും മഹാഗായകനുമായി പ്രത്യക്ഷപ്പെടുന്നു.

മഥുരയ്‌ക്കും ഗോകുലത്തിനും കിഴക്കായി സ്ഥിതി ചെയ്യുന്ന രാംപൂര്‍ ഗ്രാമത്തിലാണ് നന്ദദാസിന്റെ പിറവി. ധനാഢ്യ ബ്രാഹ്മണ കുടുംബത്തിലെ ഭക്തിമയമായ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. കവി കുലോത്തമനായ തുളസീദാസും നന്ദദാസും ഏകോദര സഹോദരന്മാരായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്.

എന്നാല്‍ തുളസീദാസിന്റെ പിതൃസഹോദര പുത്രനാണ് അദ്ദേഹം എന്ന് വ്യക്തമാക്കുന്ന രേഖകള്‍ക്കാണ് പ്രചാരം. കാശിയില്‍ തുളസീദാസിനൊപ്പം താമസിച്ച കാലത്താണ് ആത്മീയതയുടെ വിശുദ്ധിലാവണ്യത്തിലേക്കും കാവ്യകൗതുകങ്ങളുടെ സരണിയിലേക്കും നന്ദദാസിന്റെ ശ്രദ്ധ തിരിഞ്ഞെന്ന് ഗവേഷകര്‍ കണ്ടെത്തുന്നുണ്ട്. ഗൃഹസ്ഥാശ്രമത്തില്‍ വിരക്തി വന്നാണ് നന്ദദാസ് കാശിയിലെത്തി തുളസീദാസിനൊപ്പം ആത്മീയജീവനം നയിച്ചതെന്ന് പഴങ്കഥ പറയുന്നു. കാവ്യപ്രതിഭയുടെ ഉണര്‍ച്ചയില്‍ കാശിയില്‍ നിന്ന് തീര്‍ഥാടന വഴികള്‍ താണ്ടി അദ്ദേഹം ഗോകുലത്തിലെത്തി. വ്യത്യസ്തമായ ആത്മീയാന്തരീക്ഷത്തിലും ഭക്തിമാധുര്യത്തിന്റെ നൂതനപദ്ധതികളിലും ആ മനസ്സ് സമര്‍പ്പിതമായി. വല്ലഭാചാര്യയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച നന്ദദാസ് പുഷ്ടിമാര്‍ഗത്തിന്റെ പുഷ്‌കലമായ കര്‍മമാര്‍ഗങ്ങളില്‍ ചരിക്കാന്‍ തുടങ്ങി. അവിടെ മഹാനായ സൂര്‍ദാസിനൊപ്പമുള്ള സഹവാസം കൂടിയായപ്പോള്‍ നന്ദദാസിന്റെ ഉള്ളിലുറങ്ങിയ ആത്മാന്വേഷണ കൗതുകം നൂതനമായ ലക്ഷ്യങ്ങളിലേക്ക് പ്രയാണം തുടങ്ങി. സൂര്‍ദാസ് ‘സാഹിത്യലഹരി’ യെന്ന കൃതിയെഴുതിയത് നന്ദദാസിന്റെ ആത്മീയ സാഹിത്യപ്രഭയെ പ്രചോദിപ്പിക്കാനായിരുന്നു എന്ന് കരുതുന്നവരുണ്ട്. ഗോകുലവാസം യഥാര്‍ഥത്തില്‍ നന്ദദാസിന്റെ ഉപരിപഠനകാലമായിരുന്നു. ലഹരിസാധനയും കാവ്യോപാസനയുമായി മുന്നേറിയ നന്ദാദാസ് ആത്മീയലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുകയായിരുന്നു.  

വല്ലഭാചാര്യയുടെ പുത്രന്‍ വിഠല്‍നാഥ്ജിയുടെ ശിക്ഷണത്തിലാണ് നന്ദദാസ് സംസ്‌കൃതവും ഹിന്ദിയും സ്വായത്തമാക്കിയത്. സംസ്‌കൃത ഭാഷ അപ്രാപ്യമായിരുന്ന സാമാന്യജനത്തിനു വേണ്ടിയാണ് അദ്ദേഹം ഭാഗവതം മൊഴിമാറ്റിയത്. ഇതിന്റെ പേരില്‍ യാഥാസ്ഥിതികരായ ഒരുപറ്റം ബ്രാഹ്മണരുടെ നീരസത്തിന് പാത്രമായെങ്കിലും തന്റെ ദൗത്യം ഭഗവദ്കല്‍പ്പിതമാണെന്ന ചിന്തയിലായിരുന്നു അദ്ദേഹം. പുഷ്ടിസമ്പ്രദായത്തിന്റെ കൃഷ്ണമയമായ ജീവനത്തില്‍ സ്വയം സമര്‍പ്പിക്കപ്പെടുകയായിരുന്നു നന്ദദാസ്. ഗോകുലത്തിനും ഗോവര്‍ധന പരിസരങ്ങളിലുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ഉപാസനാനുഷ്ഠാനവുമായി ഭാഗവത ഹംസം സഞ്ചരിച്ചു. കൃഷ്ണാനുഭൂതി വിടര്‍ത്തുന്ന അനേകം കാവ്യസൃഷ്ടികള്‍ ആ ഋഷിപ്രതിഭയില്‍ നിന്ന് പ്രകാശിതമായി. ഈയവസരത്തിലാണ് തുളസീദാസ് വൃന്ദാവനത്തിലെത്തി തന്റെ ഭക്തസംഘത്തില്‍ ചേര്‍ന്ന് ശ്രീരാമാരാധന നടത്താന്‍ നന്ദദാസിനെ ഉപദേശിച്ചത്. അദ്ദേഹം ആദരപൂര്‍വം നിഷേധിച്ചുകൊണ്ട് പറഞ്ഞത്, ശ്രീനാഥ്ജിയെ വിട്ട് തനിക്കിനി മറ്റു പഥങ്ങളില്‍ സഞ്ചരിക്കാന്‍ ആഗ്രഹമില്ലെന്നായിരുന്നു.  

1639 ലാണ് നന്ദദാസ് വിഷ്ണുലോകം പൂകുന്നത്. ‘രസമഞ്ജരി’, ‘മാന്‍ മഞ്ജരി’,’വിരഹ്മഞ്ജരി’, ‘രൂപ് മഞ്ജരി’, ‘ദശമസ്‌കന്ധ്’, ‘ശ്യാം സഹായി’, ‘ഗോവര്‍ധന്‍ ലീല’, ‘സുദാമാചരിത്’, ‘രുക്മിണീ മംഗള്‍’, ‘നന്ദദാസ് പദാവലി’ തുടങ്ങിത വിഖ്യാത രചനകള്‍ കൃഷ്ണവിഭൂതിയുടെ ചിത്രപതംഗങ്ങളായി ഇന്നും ആത്മീയാകാശങ്ങളില്‍ ചിറകടിക്കുന്നു. ഉള്‍ക്കനലിനെ ഉജ്ജ്വലിപ്പിച്ച മുനിമാനസമാണ് നന്ദദാസ് ഭക്തിയോഗത്തിന് സമര്‍പ്പിച്ചത്. കൃഷ്ണാവബോധത്തിന്റെ പ്രണയശീലുകളായി ആ ജീവനസംഗീതം ഇന്നും ഗോവര്‍ധനഗിരി തടങ്ങളില്‍ മാറ്റൊലി കൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.