Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നശിച്ചത് ആയിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള നിര്‍മ്മിതി; കത്തിനശിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരവും ദാരുശില്പങ്ങളും

ക്ഷേത്രത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് 5ന് ഭക്തജനസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2021, 03:46 pm IST
inKerala

കൊല്ലം: മുളങ്കാടകം ദേവീക്ഷേത്രത്തിലെ തീപിടിത്തത്തില്‍ നശിച്ചത് ആയിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള നിര്‍മ്മിതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരവും ദാരുശില്പങ്ങളും. കൊല്ലവര്‍ഷം ആരംഭിച്ചപ്പോള്‍ നിര്‍മ്മിച്ചതെന്നു കരുതുന ക്ഷേത്രഗോപുരമാണ് കത്തിനശിച്ചത്. രണ്ട് നിലകളായുള്ള ഗോപുരത്തില്‍ അനന്തശയനം, നവഗ്രഹങ്ങള്‍, ദാരുശില്പങ്ങള്‍ മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന വേതാളി അപ്പൂപ്പന്‍ എന്നിവ കത്തിപ്പോയി. ഗോപുരത്തിന് സമീപമുണ്ടായിരുന്ന തോറ്റംപാട്ട് നടക്കുന്ന പാട്ടമ്പലവും ഭാഗികമായി കത്തി. ഒരു കോടി രൂപയിലേറെ നാശനഷ്ടം കണക്കാക്കുന്നു. വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം, റവന്യൂ സംഘം അടക്കമുള്ളവര്‍ ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി.

ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു കെടാവിളക്കുണ്ട് ഇതില്‍ നിന്നാകാം തീ പടര്‍ന്നെതെന്നാണ് പ്രാഥമിക വിവരം. തടിയില്‍ നിര്‍മിച്ചിട്ടുള്ള ചുറ്റമ്പലത്തിന്റെ മുമ്പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു കരുതുന്നത്.

ഗോപുരത്തിന് മുകളില്‍ രണ്ടാം നിലയിലുള്ള ഭാഗമാണ് വേതാളിപ്പുര. ഇവിടെയുള്ള വേതാളി അപ്പൂപ്പന്റെ വിഗ്രഹം അപൂര്‍വ്വത ഉള്ളതാണ്. ദേവിയുടെ ഉറ്റ തോഴന്‍ എന്നാണ് വിശ്വാസം. ഗുരുതി എഴുന്നള്ളത്ത് സമയത്ത് ദേവിയെ അനുഗമിക്കുന്നത് വേതാളി അപ്പൂപ്പനാണ്. വേതാളി ഗോപുര പുരയ്‌ക്ക് മുന്നിലാണ് പത്താമുദയ മഹോത്സവത്തിനുള്ള കൊടിയേറ്റ്. പ്രസിദ്ധമായ ഗരുഡന്‍ തൂക്കത്തില്‍ കുട്ടികളെ വേതാളി അപ്പൂപ്പന് മുന്നില്‍ ദര്‍ശനം നടത്താറുണ്ട്. ഗോപുര നിര്‍മ്മാണത്തിന്റെ കാലഘട്ടം ഇവിടെ കൊത്തിവച്ചിട്ടുണ്ട്.

ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്കു പടരുകയായിരുന്നു. ചുറ്റമ്പലം തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവി ക്ഷേത്രം. പൂര്‍ണ്ണമായും തടിയിലും ഓടിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രഗോപുരം ആചാര പ്രകാരം പുനര്‍നിര്‍മ്മിക്കും. ഒരു മാസം മുന്‍പ് ക്ഷേത്രത്തില്‍ മോഷണവും നടന്നിരുന്നു.

ക്ഷേത്രത്തിലെ നടത്തിപ്പ് സംബന്ധിച്ച അനാസ്ഥയും ചര്‍ച്ചയാകുന്നു. ദേവഹിതം മാനിക്കാതെ ക്ഷേത്രത്തോട് ചേര്‍ന്ന് സേവാപന്തല്‍ നിര്‍മ്മിച്ചതും അനിഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമായതായി വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തോട് താല്പര്യമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഭരണം കയ്യാളുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഒരു മാസത്തിന് മുമ്പ് ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചികള്‍ കുത്തിപ്പൊളിച്ച് മോഷണം നടന്നിട്ടും അന്വേഷണത്തിനായി പരിശ്രമിച്ചില്ല.

തീപിടിത്തത്തെ പറ്റിയും ക്ഷേത്രനടത്തിപ്പില്‍ ആരോപിക്കപ്പെടുന്ന അനാസ്ഥയെപ്പറ്റിയും അന്വേഷണം ആവശ്യമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ് ബാബു ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് 5ന് ഭക്തജനസംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എ. വിനോദ്, വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍, ബി. പ്രശോഭ്, ജയന്‍ പട്ടത്താനം, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: fire forceFire Accident
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.