Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല; തടസം കൈവശാവകാശരേഖ

മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 18, 2021, 03:44 pm IST
in Kerala

കൊച്ചി: പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല. പുറംമ്പോക്കിലെ കുടിലിലെ ജീവിതത്തിനിടയില്‍ ആകെയുണ്ടായിരുന്ന കൈവശാവകാശരേഖ ഇപ്പോള്‍ കാണാനില്ല. കഴിഞ്ഞ വര്‍ഷം കുറുപ്പംപടിയിലെ പുറംമ്പോക്കിലെ കുടിലിലേക്ക് രാജ്യത്തിന്റെ പദ്മ പുരസ്‌കാരം എത്തിയപ്പോഴാണ് ഏവരും ഇദ്ദേഹത്തിന്റെ മഹത്വവും ഒപ്പം സ്വന്തമായി ഒരു വീടില്ലെന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിപോരാളിയായും ജീവിതം ഉഴിഞ്ഞുവച്ച യാത്രയില്‍ സ്വന്തമായി ഒന്നും നേടാന്‍ കുഞ്ഞോല്‍ മാഷ് ശ്രമിച്ചിരുന്നില്ല.  

കുഞ്ഞോല്‍ മാഷിന്റെ മഹത്വം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിച്ചപ്പോള്‍ ഒരുപാടുപേരും നിരവധി സംഘടനകളുമെത്തി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതിനായി താമസിക്കുന്ന പുറംമ്പോക്ക് ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസ്സിലായത്. വീട്ടില്‍ കുറച്ചൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലെ വീട് നിര്‍മിക്കാനുള്ള സ്‌കെച്ചും പ്ലാനും പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങാന്‍ സാധിക്കൂ. സേവാഭാരതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ വീട് നിര്‍മിച്ചു നല്‍കാന്‍ തയാറാണ്. തടസ്സമായി നില്‍ക്കുന്നത് കൈവശാവകാശരേഖ കാണാതെ പോയതാണ്.  

ആറു മാസത്തോളമായി തീരെ വയ്യാതെ വാടക വീട്ടിലാണ് കുഞ്ഞോല്‍ മാഷ് കഴിയുന്നത്. പഴയതുപോലെ അധികം യാത്ര ചെയ്യാന്‍  സാധിക്കുന്നില്ല. ഇടയ്‌ക്ക് ചെറുതുരുത്തിയില്‍ സേവാഭാരതിയുടെ വീടുദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ വീടിനു സമീപം നടന്നു തുടങ്ങി. അടുത്ത ദിവസം രായമംഗലം വില്ലേജ് ഓഫീസില്‍ പോയി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടുമോയെന്നറിയാന്‍ നോക്കണമെന്ന് കുഞ്ഞോല്‍ മാഷ് പറഞ്ഞു. അതിനുശേഷം വേണം വീടുപണിയെക്കുറിച്ച് ആലോചിക്കാന്‍.

മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല. എംബിബിഎസിന് പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന റാഗിങ്ങില്‍ പ്രതിഷേധിച്ച് പഠനം നിലച്ചപ്പോഴും ചെയ്യുന്നത് ശരിയാണെന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വ്യക്തിപരമായി എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആഗമാനന്ദ സ്വാമികളുടെ ഈ ശിഷ്യന് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആകാമായിരുന്നു. വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെയുള്ള ഈ ജീവിതയാത്രയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലെങ്കിലും ആരോടും പരിഭവമില്ലാതെ മുന്നോട്ടുപോകുകയാണ് കുഞ്ഞോല്‍ മാഷ്.

Tags: housepadmasreeകുഞ്ഞോൽ മാഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.