Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതയുടെ ദാര്‍ശനിക ഭൂപടം

ഞാന്‍ ഇവിടെയുണ്ട്'' എന്ന് ധീരമായി ഈ ലോകത്തോട് വിളിച്ചു പറയാന്‍ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 05:00 am IST
inLiterature

കെ. കനകരാജ്

കാലത്തിന്റെ അനിവാര്യതയാണ് കവിത. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ സര്‍ഗ്ഗാത്മകമായ തുടിപ്പുകളും ഉരുവമാര്‍ന്നത് സന്ദര്‍ഭാനുഗതമായ ഒരു നിര്‍ദ്ദേശ തന്ത്രത്തില്‍ നിന്നാണ്.

അതിനെ ദൈവേച്ഛയെന്നോ, ഈ മഹാജൈവ പരമ്പരയിലെ സുകൃതശാലിയായ ഏതോ ഒരു ജീവകണത്തിന്റെ സ്വാധീനമെന്നോ, വ്യവഹരിക്കാവുന്നതാണ്. ”ഭൗതികവാദത്തിലൂടെ അനാവരണം ചെയ്യാനാവാത്ത ഒരു സത്യവുമില്ലെന്ന ധാരണ ശാസ്ത്രയുഗത്തിന്റെ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്” എന്ന് ഡോ. എം. ലീലാവതി ടീച്ചര്‍ കുറിച്ചതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല.

സര്‍ഗ്ഗാത്മകതയുടെ ധ്യാനഭൂമിയില്‍ ഒരിക്കല്‍ പ്രവേശിച്ചാല്‍ പിന്നൊരു പിന്‍മടക്കം സാധ്യമല്ല. കാരണം, അത് ആത്യന്തികമായൊരു അവബോധമാണ്. ഈ പ്രത്യക്ഷ ലോകത്തുനിന്നും കിട്ടുന്ന അറിവുകളെല്ലാം മനസ്സിന്റെ വിളഭൂമിയില്‍ പതിക്കുകയും, കാലാന്തരത്തില്‍ അവ രചനാരൂപം പൂണ്ട് അവതരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് എഴുത്തുകാരന്‍ എന്നും അസ്വസ്ഥചിത്തനാണെന്ന് പറയപ്പെടുന്നത്.

മുരളി മങ്കരയുടെ 94 കവിതകള്‍- ‘നാവില്ലാക്കുന്നിലപ്പന്‍’ (2009 സെപ്തംബര്‍) വെയില്‍ (2011 ആഗസ്റ്റ്), ആകാശം തൊട്ട കടല്‍ (2018-ഒക്‌ടോബര്‍) എന്നീ മൂന്ന് കാവ്യ സമാഹാരങ്ങളിലായി ബാലചന്ദ്രന്‍ വടക്കേടത്ത്, ശിവശങ്കരന്‍ മണ്ണൂര്‍, വിനോദ് മങ്കര എന്നിവരുടെ വിസ്തൃതമായ ആമുഖ പഠനത്തോടെ സമാഹരിച്ചിരിക്കുന്നു.

മുരളി മങ്കരയുടെ കവിതകളിലൂടെ പര്യവേക്ഷണം ചെയ്യുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്. അവ അനുഭവാവിഷ്‌കരണത്തെക്കാള്‍ ആത്മദര്‍ശന സാക്ഷാത്ക്കാരമാണെന്നു കാണാം. അതുകൊണ്ട് കൂടുതല്‍ ചിന്തിക്കുമ്പോഴും കുറച്ച് എഴുതുന്ന ശീലം- മിതത്വം പാലിക്കപ്പെടുന്നു.

”പരിഭ്രമത്തിലാണ് ഞാന്‍

കവിത വരാവുന്ന വഴികളിലെല്ലാം

സ്വപ്‌നങ്ങള്‍ക്ക് വഴിമാറിക്കൊടുത്ത്

കണ്‍തുറന്നു നടപ്പാണു ഞാന്‍”

ഈ ജാഗ്രത, അന്വേഷണം, കാത്തിരിപ്പ്-എല്ലാം ഒരു നല്ല കവിത പിറക്കുന്നതിനുവേണ്ട അനുഷ്ഠാനങ്ങളാണ്. ഒരു വ്രതശുദ്ധിയോടെ സൗന്ദര്യം കൂടി ഉള്‍ച്ചേരുന്നതാണ് മുരളി മങ്കരയുടെ കവിതകള്‍.

കവി പ്രകൃത്യുപാസകനാണ്, സൗന്ദര്യാരാധകനാണ്, ജീവിത നിരീക്ഷണ പടുവാണ്. ഇതെല്ലാം ചേര്‍ന്നതാണ് കവിതയുടെ ദാര്‍ശനിക ഭൂപടം. വിരിഞ്ഞുനില്‍ക്കുന്ന ഒരു താമരയുടെ അലൗകിക സൗന്ദര്യത്തില്‍ ലയിച്ച്, ഈ വിശ്വചേതനയെ മറന്നു നില്‍ക്കാന്‍ ഒരു കവിക്കേ കഴിയൂ. ആ അനുഭൂതി മറ്റൊരു ഹൃദയത്തിലേക്കു പകരാനായാല്‍ അത് കവിതയുമായി. മുരളി മങ്കരയുടെ കവിതകളില്‍ ആ സാധ്യത ധാരാളം.

പുരോഗമന സാഹിത്യം, ജീവല്‍ സാഹിത്യം, ആധുനികത, ഉത്തരാധുനികത തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങളും. ക്ലാസിസം, റൊമാന്റിസം, റിയലിസം മുതലായ ഇസങ്ങളും ഇവിടെ തകര്‍ത്താടിയിട്ടും, സാഹിത്യ-കലകളുടെ മൂലസ്ഥിതിയില്‍ മാറ്റമൊന്നും സംഭവിച്ചില്ല, ഉപരിപ്ലവമായ ചലനങ്ങള്‍ ഒഴിച്ചാല്‍. അതുകൊണ്ടാണ് മുരളി മങ്കരക്ക്  

”ഞാന്‍ ഇവിടെയുണ്ട്

കയ്യൊപ്പിലെ  

തള്ളവിരല്‍ സത്യംപോലെ

പാടി പതം പറഞ്ഞ്

പിരിഞ്ഞു പോകാത്ത

കവിതകള്‍ക്കൊപ്പം

ഞാന്‍ ഇവിടെയുണ്ട്” എന്ന് ധീരമായി ഈ ലോകത്തോട് വിളിച്ചു പറയാന്‍ കഴിയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.