Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന ബജറ്റ്; കുറ്റം മുഴുവന്‍ കേന്ദ്രത്തിന്

കൊവിഡ് മഹാമാരി കേരളത്തെ എന്നല്ല ലോകത്താകമാനം പിടിച്ചുലച്ചു. ആളോഹരി വരുമാനം കുത്തനെ ഇടിഞ്ഞു. ഈ ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളായിരുന്നു രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കാതിരുന്നത്. കേരളത്തിനും ഇത് ഏറെ ഗുണകരമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 16, 2021, 11:03 am IST
in Kerala

തിരുവനന്തപുരം: ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും തോമസ് ഐസക്കിന്റ ബജറ്റില്‍ കുറ്റം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്. കൊവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൈ അയയ്ച്ച് സഹായിച്ചില്ലെങ്കില്‍ കേരള ജനത പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. അരി വാങ്ങാന്‍ പോലും പണമില്ലാതെ ഖജനാവ് കാലിയായിരുന്ന സമയത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കി സഹായിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

കൊവിഡ് മഹാമാരി കേരളത്തെ എന്നല്ല ലോകത്താകമാനം പിടിച്ചുലച്ചു. ആളോഹരി വരുമാനം കുത്തനെ ഇടിഞ്ഞു. ഈ ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളായിരുന്നു രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കാതിരുന്നത്. കേരളത്തിനും ഇത് ഏറെ ഗുണകരമായി.

കൊവിഡിലൂടെ ധന പ്രതിസന്ധിയിലായ കേരളത്തിന്  റവന്യു കമ്മി പരിഹരിക്കാന്‍  15,323 കോടി രൂപ നല്‍കണമെന്നാണ് ധന കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ആദ്യ ഗഡുവെന്ന നിലയില്‍  1277 കോടി രൂപ കേന്ദ്രം നല്‍കുകയും ചെയ്തു. ഇതിന് പുറമെ ദുരന്ത നിവാരണ നിധിയിലേക്ക് 157 കോടി രൂപയും കേരളത്തിന് നല്‍കി. ബജറ്റില്‍ തോമസ് ഐസക് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ സമരം നടത്താത്തത് കേന്ദ്രം ആവോളം സഹായിച്ചതു കൊണ്ടാണ്. 2373 കോടി രൂപ കൂടി വായ്‌പ എടുക്കാന്‍ അനുമതി നല്‍കി സംസ്ഥാനത്തെ സഹായിച്ചു. ഈ തുകയില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായത്.

കൊവിഡ് മൂലം വരുമാനം കുത്തനെ കുറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിലും കേരളത്തെ സഹായിച്ചു. മൂന്ന് ഗഡുക്കളായി 1600 കോടി രൂപയാണ് നല്‍കിയത്. ബാക്കി കുടിശ്ശിക തുക ഉടനെ നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ ലോക ബാങ്കില്‍ നിന്നും വായ്‌പ എടുക്കുന്നതിനും കേന്ദ്രം അനുമതിയും നല്‍കി

കര്‍ഷക ബില്ലിനെയും ബജറ്റ് കുറ്റപ്പെടുത്തുന്നു. കൊവിഡ് സമയത്ത് പട്ടിണികിടന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിരുന്നില്ല.  പ്രധാനമന്ത്രി കിസാന്‍ യോജനയിലൂടെ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. ആരോഗ്യമേഖലക്ക് എന്ത് സഹായം നല്‍കി എന്നാണ് ഐസക്കിന്റെ അടുത്ത ചോദ്യം. കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി. ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ വാക്‌സിനും സൗജന്യമായി നല്‍കി സര്‍ക്കാരിനെ സഹായിച്ചു.    

സിഎജിക്കും പഴി നല്‍കുന്നുണ്ട് സംസ്ഥാന ബജറ്റ്. പാലാരിവട്ടം പാലത്തിന്റെ പ്രശ്‌നവും, സ്വപ്‌ന സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ലഭിച്ച വിഷയത്തിലും കോണ്‍ഗ്രസും സിപിഎമ്മും പറഞ്ഞത് ഉദ്യോഗസ്ഥരുടെ തെറ്റിന് മന്ത്രിമാര്‍ എന്തു പിഴച്ചു എന്നാണ്. സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പല ഗൂഢതന്ത്രങ്ങളും ജീവനക്കാര്‍ നടത്തിയേക്കും. സിഎജി എന്ന സ്ഥാപനം ഉള്ളതിനാലാണ് മന്ത്രിമാരെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കാത്തത്.

ഐടി മേഖലയിലെ വന്‍ കുതിപ്പാണ് തോമസ് ഐസക്കിന്റെ ബജറ്റില്‍. കൊവിഡ് സമയത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഐടി മേഖല തകര്‍ന്നപ്പോള്‍ ഭാരതത്തിലെ ഐടി മേഖലയില്‍ യാതൊരു പോറല്‍ പോലും പറ്റിയില്ല. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി ഇളവുകള്‍ നല്‍കി കേന്ദ്ര ധനമന്ത്രാലയം പ്രോത്സാഹിപ്പിച്ചു. അതിനാലാണ് സംസ്ഥാനത്തെ ഐടി മേഖലയ്‌ക്ക് പുതിയ പദ്ധതികള്‍ ഐസക്കിന് പ്രഖ്യാപിക്കാനായത്. കേന്ദ്രത്തെ കുറ്റപ്പെടുത്തിയാലെ ബജറ്റ് പൂര്‍ണ്ണമാകൂ എന്നതിനാലാണ് തോമസ് ഐസക് ബജറ്റ് പുസ്തകത്തിലെ നാലു പേജ് കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ മാറ്റി വച്ചത്.

Tags: keralaThomas Isaacbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.