Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യം; വാളയാര്‍ കേസ് ഇതുവരെ

കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 7, 2021, 12:37 pm IST
inKerala

കൊച്ചി: കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യമായിരുന്നു. കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. കേസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ:

  • 2017 ജനുവരി 13: 13 വയസുള്ള മൂത്തകുട്ടി ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
  • 2017 മാര്‍ച്ച 4: 9 വയസുള്ള ഇളയകുട്ടിയും തൂങ്ങിമരിച്ച നിലയില്‍.
  • 2017 മാര്‍ച്ച് 6: പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അന്നത്തെ പാലക്കാട് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
  • 2017 മാര്‍ച്ച് 7: രണ്ട് കുട്ടികളും ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവര്‍ അറിയിക്കുന്നു. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
  • 2017 മാര്‍ച്ച് 8: മൂത്തകുട്ടിയുടെ മരണത്തിലെ അന്വേഷണത്തിലെ വീഴ്ച. അന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ചുമതല നല്‍കി. അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്‌ഐ പി.സി.ചാക്കോയെ ഒഴിവാക്കി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി  എം.ജെ. സോജന് ചുമതല നല്‍കി.  
  • 2017 മാര്‍ച്ച് 9: പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാര്‍ എസ്‌ഐ പി.സി. ചാക്കോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി വാസുദേവന്‍, സിഐ. വിപിന്‍ദാസ് എന്നിവരുടെപേരില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്.
  • 2017 മാര്‍ച്ച് 10: അമ്മയുടെ സഹോദരിയുടെ മകന്‍ പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ട്യൂഷന്‍ അധ്യാപകനായ ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
  • 2017 മാര്‍ച്ച് 17: മരിച്ച പെണ്‍കുട്ടികളുടെ ഏഴുവയസുള്ള സഹോദരനെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.  
  • 2017 മാര്‍ച്ച് 18: കേസില്‍ അറസ്റ്റിലായ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്കുമാറ്റി.
  • 2017 ഏപ്രില്‍ 25: പോലീസ് രണ്ടാമതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പാമ്പാപള്ളം സ്വദേശി പ്രവീണ്‍ ആത്മഹത്യ ചെയ്തു.  
  • 2017 ജൂണ്‍ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പതിനാറുകാരന്‍ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലാണ് കേസ്. ഇതിനിടെ രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി.
  • 2019 സെപ്റ്റംബര്‍ 30: മൂന്നാംപ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വെറുതെ വിട്ടു.
  • 2019 ഒക്ടോബര്‍ 25: ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു.
  • 2019 ഒക്ടോബര്‍ 28 ന് മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി കേസില്‍ ഹാജരായ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്‍. രാജേഷിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി.
  • 2019 ഒക്ടോബര്‍ 31 ന് ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറില്ലെത്തി. വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍  പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ കാണുന്നു.
  • 2019 നവംബര്‍ 1 ന് കമ്മീഷന്‍ കാത്തിരുന്നെങ്കിലും പാലക്കാടെത്തിയ രക്ഷിതാക്കളെ പുന്നലശ്രീകുമാറിന്റെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു.  
  • 2019 നവംബര്‍ 18 ന് കേസിലെ സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പുറത്താക്കി
  • 2019 നവംബര്‍ 21: റിട്ട.ജസ്റ്റിസ് പി.കെ.ഹനീഫയെ കമ്മീഷനായി നിയമിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.  
  • 2020 ജനുവരി: ആലുവയില്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കമ്മിഷന്‍ സിറ്റിങ്
  • 2020 ഫെബ്രുവരി 17: കുട്ടികള്‍ക്ക് വേണ്ടിയുള്ള സമിതികളില്‍ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായിരുന്ന എന്‍. രാജേഷിനെ നിയമിക്കരുതെന്ന് സാമുഹികനീതി വകുപ്പിന്റെ ഉത്തരവ്.
  • 2020 മാര്‍ച്ച് 16: വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള രക്ഷിതാക്കളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചു. പ്രതികളുടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ഉത്തരവ്.  
  • 2020 മാര്‍ച്ച് 17: പ്രതികളായ എം.മധു, വി.മധു, പ്രദീപ്കുമാര്‍ എന്നിവരുടെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
  • 2020 ഒക്ടോബര്‍ 16: അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ
  • 2020 ഒക്ടോബര്‍ 18: കോടതി കേസ് പരിഗണിച്ചു.
  • 2020 ഒക്ടോബര്‍ 23: മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച പുന്നല ശ്രീകുമാര്‍ പറ്റിച്ചെന്ന് മാതാപിതാക്കളുടെ ആരോപണം. മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിച്ചു.
  • 2020 ഒക്ടോബര്‍ 25 മുതല്‍ 31 വരെ വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ മാതാപിതാക്കള്‍ അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ സമരം നടത്തി.  
  • 2020 നവംബര്‍ 9: അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി
  • 2020 നവംബര്‍ 10: മന്ത്രി എ.കെ.ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്നും മാതാപിതാക്കളുടെ മാര്‍ച്ചിന് തുടക്കം
  • 2020 നവംബര്‍ 25: വാളയാറില്‍ ഡിവൈഎസ്പി എം.ജെ. സോജനെതിരെ നടപടി ആവശ്യപ്പെട്ട് സമരം. സോജന്റെ ഇരകളായവര്‍ പങ്കെടുത്തു.
  • 2020 ഡിസംബര്‍ 4: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും അമ്മയുടെ കത്ത്.
  • 2021 ജനുവരി 6: പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
Tags: കേരള പോലീസ്കേരള സര്‍ക്കാര്‍ഹൈക്കോടതിwalayar case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.