Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനദൂതന്റെ വേദാന്തം

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 06:00 am IST
inSamskriti

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.  

ഭക്തി സംസ്‌കൃതിയോടൊപ്പം ഭാരതത്തിലെ പ്രാദേശിക ഭാഷകള്‍ വളര്‍ന്നത് പലപ്പോഴും പുരാണേതിഹാസങ്ങളുടെ പരിഭാഷയിലൂടെയാണ്. ഋഷിപ്രതിഭകളാണ് ഈ നേട്ടങ്ങള്‍ക്ക് അക്ഷരക്കൂട്ടൊരുക്കിയത്. ആദ്യം മഹാഭാരത വിവര്‍ത്തനവും തുടര്‍ന്ന് രാമായണ തര്‍ജ്ജമയും തെലുങ്കില്‍ ആവിഷ്‌കാര സുകൃതം നേടി. ബമ്മേര പൊത്തന്നയുടെ ദിവ്യനാമം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു. വൈഷ്ണവഭക്തിജ്വാലയുടെ അണയാത്ത മൂശയായ ശ്രീമദ് ഭാഗവതം തെലുങ്കിന്റെ പരിഭാഷ രൂപമെടുക്കുന്നത് ഈ പ്രതിഭയിലൂടെയാണ്.  

അതിനു ശേഷമാണ് ബോപദേവന്റെ പ്രസിദ്ധമായ ഭാഗവതവ്യാഖ്യാനം വന്നത്. പതിനഞ്ചാം ശതകത്തില്‍ തെലുങ്കാനയിലെ വാറങ്കല്‍ പ്രവിശ്യയിലാണ് പൊത്തന്ന ഭൂജാതനായത്. ലക്ഷാംബയും കേശന്നയുമായിരുന്നു മാതാപിതാക്കള്‍. ബ്രാഹ്മണകുടുംബാംഗമെന്ന നിലയില്‍ പൊത്തയ്യ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു വന്നത്.  

കുടുംബത്തില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. കൃഷിപ്പണിയിലൂടെയാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള വക തേടിയത്. സാമാന്യമായ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പൊത്തന്നയുടെ ജ്ഞാനതൃഷ്ണ വളര്‍ന്നു വന്നു. പുരാണേതിഹാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ സ്വതബോധം വികസ്വരമാക്കിയത്.  

ക്രമേണ വായനാ സംസ്‌കൃതിയുടെയും നിരീക്ഷണ കൗതുകത്തിന്റെയും വഴിയില്‍ ജ്ഞാനം നേടുകയായിരുന്നു. കവിത്വശക്തിയുടെയും പ്രകാശം അബോധതലത്തില്‍ പൂത്തുലയാന്‍ തുടങ്ങി. പ്രശസ്തിയുടെ നറുവാസനയില്‍ ലയിക്കാനോ, ഭൗതികമായ നേട്ടങ്ങള്‍ക്ക് പിറകെ മത്സരബുദ്ധിയോടെ ഓടാനോ പൊത്തന ഒരുക്കമായിരുന്നില്ല. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കുറിച്ച് സ്തുതിപാടി ധനാഢ്യനാവാന്‍ ആ യോഗാത്മക ഹൃദയം ഉദ്യമിച്ചില്ല. ‘ഇദം ന മമ’. ‘ഇതൊന്നും എന്റെയല്ല’ എന്ന നിസ്സംഗ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ കര്‍മശ്രേണി.  

ഭാഗവതം തര്‍ജ്ജമ പൂര്‍ത്തിയാക്കിയെന്നറിഞ്ഞ് രാജാ സര്‍വജിന സിംഘഭൂപാലന്‍ കാവ്യം തനിക്ക് സമര്‍പ്പിക്കണമെന്ന് പൊത്തനയോട് കല്‍പനയരുളി. ദൂതന്മാര്‍ വന്ന് രാജഹിതമറിയിച്ചു. ധനവും ഭൂമിയും പാരിതോഷികം നല്‍കാമെന്നായിരുന്നു വാഗ്ദാനം.  

കവി ഇതനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. ക്ഷുഭിതനായ രാജാവ് ഭാഗവത തര്‍ജമയുടെ കയ്യെഴുത്തു പ്രതി അഗ്നിക്കിരയാക്കാന്‍ കല്‍പ്പിക്കുകയായിരുന്നു. രാജകിങ്കരന്മാരുടെ തീപ്പന്തങ്ങള്‍ ആ ഋഷികവിയുടെ മുന്നില്‍ നിഷ്പ്രഭമായി. അഗ്നി പരീക്ഷണത്തിലൂടെ അതിജീവിച്ച ‘

പൊത്തന്ന ഭാഗവതം’ കാലത്തിന്റെ ഇരുട്ടില്‍ അഗ്നിശലാകയായി സഞ്ചരിച്ചു. ഭക്തിമീമാംസയുടെ ഉദാത്തശ്രേണിയില്‍ സിംഹാസനം നേടിയ പൊത്തന്നയ്‌ക്ക് ഉപാസനാ മൂര്‍ത്തിയായി ഒരിഷ്ടദേവത ഉണ്ടായിരുന്നില്ല.  

വ്യത്യസ്ത ആരാധനാ മാര്‍ഗങ്ങളും ഭക്തിധാരകളും സ്വാംശീകരിച്ച ഭക്തി സമന്വയ പദ്ധതിയായിരുന്നു അത്. ശിവോപാസനയും വിഷ്ണുഭക്തിയുമായി സഞ്ചരിച്ച മഹാകവി അദൈ്വത വേദാന്തത്തിന്റെയും ജ്ഞാനദൂതനായിരുന്നു. തത്വാധിഷ്ഠിതമായ ആശയാദര്‍ശത്തിന്റെ പ്രായോഗികതയാണ് ആ മുക്തിസങ്കല്‍പ്പം.  

കമ്പര്‍ക്കും തിരുവുള്ളവര്‍ക്കും സമശീര്‍ഷനായാണ് പൊത്തന്നയെ കവിശ്രേഷ്ഠനായ സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തുന്നത്. ഭക്തി വിശുദ്ധിയും സമര്‍പ്പണവുമാണ് ആ ഋഷിപ്രതിഭയുടെ കര്‍മകാണ്ഡത്തെ തേജോമയമാക്കുന്നത്.  

ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ആത്മവിദ്യയുടെ മഹിതതലങ്ങളാണ് ബമ്മേര പൊത്തന്നയുടെ സായുജ്യ സമ്പന്നത. പരമഭാഗവതന്റെ പരമരുചിരമായ ജീവനകഥ പൈതൃകപ്പെരുമയുടെ നിറച്ചാര്‍ത്താണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.