Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനദൂതന്റെ വേദാന്തം

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 06:00 am IST
in Samskriti

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.  

ഭക്തി സംസ്‌കൃതിയോടൊപ്പം ഭാരതത്തിലെ പ്രാദേശിക ഭാഷകള്‍ വളര്‍ന്നത് പലപ്പോഴും പുരാണേതിഹാസങ്ങളുടെ പരിഭാഷയിലൂടെയാണ്. ഋഷിപ്രതിഭകളാണ് ഈ നേട്ടങ്ങള്‍ക്ക് അക്ഷരക്കൂട്ടൊരുക്കിയത്. ആദ്യം മഹാഭാരത വിവര്‍ത്തനവും തുടര്‍ന്ന് രാമായണ തര്‍ജ്ജമയും തെലുങ്കില്‍ ആവിഷ്‌കാര സുകൃതം നേടി. ബമ്മേര പൊത്തന്നയുടെ ദിവ്യനാമം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു. വൈഷ്ണവഭക്തിജ്വാലയുടെ അണയാത്ത മൂശയായ ശ്രീമദ് ഭാഗവതം തെലുങ്കിന്റെ പരിഭാഷ രൂപമെടുക്കുന്നത് ഈ പ്രതിഭയിലൂടെയാണ്.  

അതിനു ശേഷമാണ് ബോപദേവന്റെ പ്രസിദ്ധമായ ഭാഗവതവ്യാഖ്യാനം വന്നത്. പതിനഞ്ചാം ശതകത്തില്‍ തെലുങ്കാനയിലെ വാറങ്കല്‍ പ്രവിശ്യയിലാണ് പൊത്തന്ന ഭൂജാതനായത്. ലക്ഷാംബയും കേശന്നയുമായിരുന്നു മാതാപിതാക്കള്‍. ബ്രാഹ്മണകുടുംബാംഗമെന്ന നിലയില്‍ പൊത്തയ്യ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു വന്നത്.  

കുടുംബത്തില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. കൃഷിപ്പണിയിലൂടെയാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള വക തേടിയത്. സാമാന്യമായ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പൊത്തന്നയുടെ ജ്ഞാനതൃഷ്ണ വളര്‍ന്നു വന്നു. പുരാണേതിഹാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ സ്വതബോധം വികസ്വരമാക്കിയത്.  

ക്രമേണ വായനാ സംസ്‌കൃതിയുടെയും നിരീക്ഷണ കൗതുകത്തിന്റെയും വഴിയില്‍ ജ്ഞാനം നേടുകയായിരുന്നു. കവിത്വശക്തിയുടെയും പ്രകാശം അബോധതലത്തില്‍ പൂത്തുലയാന്‍ തുടങ്ങി. പ്രശസ്തിയുടെ നറുവാസനയില്‍ ലയിക്കാനോ, ഭൗതികമായ നേട്ടങ്ങള്‍ക്ക് പിറകെ മത്സരബുദ്ധിയോടെ ഓടാനോ പൊത്തന ഒരുക്കമായിരുന്നില്ല. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കുറിച്ച് സ്തുതിപാടി ധനാഢ്യനാവാന്‍ ആ യോഗാത്മക ഹൃദയം ഉദ്യമിച്ചില്ല. ‘ഇദം ന മമ’. ‘ഇതൊന്നും എന്റെയല്ല’ എന്ന നിസ്സംഗ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ കര്‍മശ്രേണി.  

ഭാഗവതം തര്‍ജ്ജമ പൂര്‍ത്തിയാക്കിയെന്നറിഞ്ഞ് രാജാ സര്‍വജിന സിംഘഭൂപാലന്‍ കാവ്യം തനിക്ക് സമര്‍പ്പിക്കണമെന്ന് പൊത്തനയോട് കല്‍പനയരുളി. ദൂതന്മാര്‍ വന്ന് രാജഹിതമറിയിച്ചു. ധനവും ഭൂമിയും പാരിതോഷികം നല്‍കാമെന്നായിരുന്നു വാഗ്ദാനം.  

കവി ഇതനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. ക്ഷുഭിതനായ രാജാവ് ഭാഗവത തര്‍ജമയുടെ കയ്യെഴുത്തു പ്രതി അഗ്നിക്കിരയാക്കാന്‍ കല്‍പ്പിക്കുകയായിരുന്നു. രാജകിങ്കരന്മാരുടെ തീപ്പന്തങ്ങള്‍ ആ ഋഷികവിയുടെ മുന്നില്‍ നിഷ്പ്രഭമായി. അഗ്നി പരീക്ഷണത്തിലൂടെ അതിജീവിച്ച ‘

പൊത്തന്ന ഭാഗവതം’ കാലത്തിന്റെ ഇരുട്ടില്‍ അഗ്നിശലാകയായി സഞ്ചരിച്ചു. ഭക്തിമീമാംസയുടെ ഉദാത്തശ്രേണിയില്‍ സിംഹാസനം നേടിയ പൊത്തന്നയ്‌ക്ക് ഉപാസനാ മൂര്‍ത്തിയായി ഒരിഷ്ടദേവത ഉണ്ടായിരുന്നില്ല.  

വ്യത്യസ്ത ആരാധനാ മാര്‍ഗങ്ങളും ഭക്തിധാരകളും സ്വാംശീകരിച്ച ഭക്തി സമന്വയ പദ്ധതിയായിരുന്നു അത്. ശിവോപാസനയും വിഷ്ണുഭക്തിയുമായി സഞ്ചരിച്ച മഹാകവി അദൈ്വത വേദാന്തത്തിന്റെയും ജ്ഞാനദൂതനായിരുന്നു. തത്വാധിഷ്ഠിതമായ ആശയാദര്‍ശത്തിന്റെ പ്രായോഗികതയാണ് ആ മുക്തിസങ്കല്‍പ്പം.  

കമ്പര്‍ക്കും തിരുവുള്ളവര്‍ക്കും സമശീര്‍ഷനായാണ് പൊത്തന്നയെ കവിശ്രേഷ്ഠനായ സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തുന്നത്. ഭക്തി വിശുദ്ധിയും സമര്‍പ്പണവുമാണ് ആ ഋഷിപ്രതിഭയുടെ കര്‍മകാണ്ഡത്തെ തേജോമയമാക്കുന്നത്.  

ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ആത്മവിദ്യയുടെ മഹിതതലങ്ങളാണ് ബമ്മേര പൊത്തന്നയുടെ സായുജ്യ സമ്പന്നത. പരമഭാഗവതന്റെ പരമരുചിരമായ ജീവനകഥ പൈതൃകപ്പെരുമയുടെ നിറച്ചാര്‍ത്താണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.