Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനദൂതന്റെ വേദാന്തം

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 06:00 am IST
inSamskriti

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.  

ഭക്തി സംസ്‌കൃതിയോടൊപ്പം ഭാരതത്തിലെ പ്രാദേശിക ഭാഷകള്‍ വളര്‍ന്നത് പലപ്പോഴും പുരാണേതിഹാസങ്ങളുടെ പരിഭാഷയിലൂടെയാണ്. ഋഷിപ്രതിഭകളാണ് ഈ നേട്ടങ്ങള്‍ക്ക് അക്ഷരക്കൂട്ടൊരുക്കിയത്. ആദ്യം മഹാഭാരത വിവര്‍ത്തനവും തുടര്‍ന്ന് രാമായണ തര്‍ജ്ജമയും തെലുങ്കില്‍ ആവിഷ്‌കാര സുകൃതം നേടി. ബമ്മേര പൊത്തന്നയുടെ ദിവ്യനാമം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു. വൈഷ്ണവഭക്തിജ്വാലയുടെ അണയാത്ത മൂശയായ ശ്രീമദ് ഭാഗവതം തെലുങ്കിന്റെ പരിഭാഷ രൂപമെടുക്കുന്നത് ഈ പ്രതിഭയിലൂടെയാണ്.  

അതിനു ശേഷമാണ് ബോപദേവന്റെ പ്രസിദ്ധമായ ഭാഗവതവ്യാഖ്യാനം വന്നത്. പതിനഞ്ചാം ശതകത്തില്‍ തെലുങ്കാനയിലെ വാറങ്കല്‍ പ്രവിശ്യയിലാണ് പൊത്തന്ന ഭൂജാതനായത്. ലക്ഷാംബയും കേശന്നയുമായിരുന്നു മാതാപിതാക്കള്‍. ബ്രാഹ്മണകുടുംബാംഗമെന്ന നിലയില്‍ പൊത്തയ്യ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു വന്നത്.  

കുടുംബത്തില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. കൃഷിപ്പണിയിലൂടെയാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള വക തേടിയത്. സാമാന്യമായ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പൊത്തന്നയുടെ ജ്ഞാനതൃഷ്ണ വളര്‍ന്നു വന്നു. പുരാണേതിഹാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ സ്വതബോധം വികസ്വരമാക്കിയത്.  

ക്രമേണ വായനാ സംസ്‌കൃതിയുടെയും നിരീക്ഷണ കൗതുകത്തിന്റെയും വഴിയില്‍ ജ്ഞാനം നേടുകയായിരുന്നു. കവിത്വശക്തിയുടെയും പ്രകാശം അബോധതലത്തില്‍ പൂത്തുലയാന്‍ തുടങ്ങി. പ്രശസ്തിയുടെ നറുവാസനയില്‍ ലയിക്കാനോ, ഭൗതികമായ നേട്ടങ്ങള്‍ക്ക് പിറകെ മത്സരബുദ്ധിയോടെ ഓടാനോ പൊത്തന ഒരുക്കമായിരുന്നില്ല. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കുറിച്ച് സ്തുതിപാടി ധനാഢ്യനാവാന്‍ ആ യോഗാത്മക ഹൃദയം ഉദ്യമിച്ചില്ല. ‘ഇദം ന മമ’. ‘ഇതൊന്നും എന്റെയല്ല’ എന്ന നിസ്സംഗ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ കര്‍മശ്രേണി.  

ഭാഗവതം തര്‍ജ്ജമ പൂര്‍ത്തിയാക്കിയെന്നറിഞ്ഞ് രാജാ സര്‍വജിന സിംഘഭൂപാലന്‍ കാവ്യം തനിക്ക് സമര്‍പ്പിക്കണമെന്ന് പൊത്തനയോട് കല്‍പനയരുളി. ദൂതന്മാര്‍ വന്ന് രാജഹിതമറിയിച്ചു. ധനവും ഭൂമിയും പാരിതോഷികം നല്‍കാമെന്നായിരുന്നു വാഗ്ദാനം.  

കവി ഇതനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. ക്ഷുഭിതനായ രാജാവ് ഭാഗവത തര്‍ജമയുടെ കയ്യെഴുത്തു പ്രതി അഗ്നിക്കിരയാക്കാന്‍ കല്‍പ്പിക്കുകയായിരുന്നു. രാജകിങ്കരന്മാരുടെ തീപ്പന്തങ്ങള്‍ ആ ഋഷികവിയുടെ മുന്നില്‍ നിഷ്പ്രഭമായി. അഗ്നി പരീക്ഷണത്തിലൂടെ അതിജീവിച്ച ‘

പൊത്തന്ന ഭാഗവതം’ കാലത്തിന്റെ ഇരുട്ടില്‍ അഗ്നിശലാകയായി സഞ്ചരിച്ചു. ഭക്തിമീമാംസയുടെ ഉദാത്തശ്രേണിയില്‍ സിംഹാസനം നേടിയ പൊത്തന്നയ്‌ക്ക് ഉപാസനാ മൂര്‍ത്തിയായി ഒരിഷ്ടദേവത ഉണ്ടായിരുന്നില്ല.  

വ്യത്യസ്ത ആരാധനാ മാര്‍ഗങ്ങളും ഭക്തിധാരകളും സ്വാംശീകരിച്ച ഭക്തി സമന്വയ പദ്ധതിയായിരുന്നു അത്. ശിവോപാസനയും വിഷ്ണുഭക്തിയുമായി സഞ്ചരിച്ച മഹാകവി അദൈ്വത വേദാന്തത്തിന്റെയും ജ്ഞാനദൂതനായിരുന്നു. തത്വാധിഷ്ഠിതമായ ആശയാദര്‍ശത്തിന്റെ പ്രായോഗികതയാണ് ആ മുക്തിസങ്കല്‍പ്പം.  

കമ്പര്‍ക്കും തിരുവുള്ളവര്‍ക്കും സമശീര്‍ഷനായാണ് പൊത്തന്നയെ കവിശ്രേഷ്ഠനായ സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തുന്നത്. ഭക്തി വിശുദ്ധിയും സമര്‍പ്പണവുമാണ് ആ ഋഷിപ്രതിഭയുടെ കര്‍മകാണ്ഡത്തെ തേജോമയമാക്കുന്നത്.  

ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ആത്മവിദ്യയുടെ മഹിതതലങ്ങളാണ് ബമ്മേര പൊത്തന്നയുടെ സായുജ്യ സമ്പന്നത. പരമഭാഗവതന്റെ പരമരുചിരമായ ജീവനകഥ പൈതൃകപ്പെരുമയുടെ നിറച്ചാര്‍ത്താണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.