Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലാല്‍മഹളില്‍ ശിവാജിയുടെ സൈന്യം

ഏതൊ മറാഠി സൈനികര്‍ ഘോഷശാലയില്‍ ചെന്ന് ഖാന്റെ ആജ്ഞയുണ്ട് സൈറന്‍ മുഴക്കൂ എന്നു പറഞ്ഞു. സൈറണ്‍ മുഴങ്ങി അവിടുത്തെ കോലാഹലം വര്‍ധിച്ചു. സൈന്യശിബിരത്തില്‍ നിന്നും ആയിരക്കണക്കിന് സൈനികര്‍ ലാല്‍മഹളിലേക്കോടി. അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതുകൊണ്ട് ആര്‍ക്കും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 03:00 am IST
in Samskriti

മോഹന കണ്ണന്‍  

ബാബാജിയുടെ ഗണം  സുരക്ഷിതമായി നിരീക്ഷണ മേഖല കടന്നുപോയി. അതിനു പുറകെ ചിമ്ണാജിയുടെ ഗണവും  നഗരത്തില്‍ പ്രവേശിച്ചു. അക്കൂട്ടത്തില്‍ ശിവാജിയും ഉണ്ടായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്തവിധം നാനൂറ് മാവളി സൈനികര്‍ ജാഗരൂകതയോടെ ലാല്‍മഹളിന് സമീപം എത്തി.  

ഒരുമിച്ച് നിന്നാല്‍ തിരിച്ചറിയുമെന്നത് കൊണ്ടവര്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയി.ഇനി ലാല്‍മഹളിന്റെ മുറ്റത്ത് പ്രവേശിക്കണം. തോട്ടം കാവല്‍ക്കാരന് നേരത്തെ തന്നെ കൈക്കൂലി കൊടുത്ത് തന്റെ പക്ഷത്താക്കിയിരുന്നു. ലാല്‍മഹളിന്റെ പിന്‍ഭാഗത്ത് അടുക്കളയുണ്ടായിരുന്നു. ശയിസ്‌തേഖാന്റെ ഭാര്യമാരുടെ നിവാസസ്ഥാനവും അടുക്കളയും ഒരൊറ്റ ഭിത്തിയായിരുന്നു,  

അതാകട്ടെ സാധാരണ ഇഷ്ടിക കൊണ്ട് കെട്ടിയതും. അടുക്കളയില്‍ പ്രവേശിക്കാനും ഒരു സാധാരണ വാതില്‍ ഉണ്ടായിരുന്നു. എവിടെ പോകണം എങ്ങനെ പോകണം എന്നെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. പൂര്‍വയോജനാ പൂര്‍ണയോജനാ അതായിരുന്നു ശിവാജിയുടെ വിജയത്തിന്റെ രഹസ്യം. നാനൂറ് സഹപ്രവര്‍ത്തകരോടൊപ്പം ശിവാജി അടുക്കളയില്‍ പ്രവേശിച്ചു. റംസാനിനുവേണ്ടി കാലത്തേക്കുള്ള ആഹാരനിര്‍മാണം നടക്കുന്നുണ്ടായിരുന്നു. സൂര്യോദയത്തിനുശേഷം ആഹാരം കഴിക്കാന്‍ പാടില്ല. പാചകക്കാരെല്ലാം പാചക കാര്യത്തില്‍ മുഴുകിയിരിക്കയായിരുന്നു. രാജ്ഞി നിവാസില്‍ പ്രവേശിക്കണമെങ്കില്‍ ഇടക്കുള്ള ചുമര്‍ പൊളിക്കണമായിരുന്നു. പാചകക്കാരെ വാളിനിരയാക്കി. ചുമര്‍ ഇടിക്കാനാരംഭിച്ചു.

ശബ്ദം കേട്ട് അകത്ത് ഉറങ്ങുകയായിരുന്ന സേവകന്‍ ഉണര്‍ന്നു. അയാള്‍ പെട്ടെന്ന് ശയിസ്‌തേഖാന്റെ അടുത്തെത്തി അടുക്കളയില്‍നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ദേഷ്യത്തോടെ ഖാന്‍ പറഞ്ഞു, കാലത്തെ ആഹാരം പാചകം ചെയ്യുന്നവര്‍ ഉണര്‍ന്നതായിരിക്കും പോകൂ എന്ന് വഴക്ക് പറഞ്ഞു. അടുക്കളയില്‍ എലികളുടെ ശബ്ദം സ്വാഭാവിക മാണല്ലോ എന്ന് സേവകനും നിശ്ചയിച്ചു. എലിയായിരുന്നു മലയെലി. കുറച്ചു സമയംകൊണ്ട് ഭിത്തി തകര്‍ത്ത് വാളുമായി അകത്ത് പ്രവേശിച്ച സൈനികരെ ദാസിമാര്‍ കണ്ടു. അവര്‍ നിലവിളിച്ചുകൊണ്ട് ഖാന്റെ മുറിയിലേക്കോടി. ഇപ്പോള്‍ ഖാന്റെ ഉറക്കം ഉണര്‍ന്നു. കനല്‍ക്കട്ടയില്‍ ചവിട്ടിയതുപോലെ ഖാന്‍ ചാടി എഴുന്നേറ്റു. ശൂലവും ബാണവുമായി അയാള്‍  മുറിയില്‍നിന്നു പുറത്തിറങ്ങി അയാളെക്കണ്ട മറാഠാ സൈനികര്‍ ആക്രമിക്കാനാരംഭിച്ചു. അപ്പോഴേക്കും ഏതൊ ബേഗം വിളക്കണച്ചു. മറ്റുള്ള സ്ത്രീകള്‍ ഖാന്റെ കൈപിടിച്ച് രാജ്ഞിനിവാസിന്റെ യവനികക്കുള്ളില്‍ ഖാനെ ഒളിപ്പിച്ചു. അന്ധകാരത്തില്‍ വാള്‍വീശിക്കൊണ്ട് മറാഠാ സൈനികര്‍ ഖാനെ അന്വേഷിച്ചു തുടങ്ങി. ലാല്‍മഹളില്‍ ഉറങ്ങിയിരുന്ന രക്ഷകഭടന്മാര്‍ ഉണര്‍ന്നു. ഇത് താങ്കളുടെ രക്ഷണ ഊഴമാണോ എന്നു ചോദിച്ച് അവരെ വെട്ടിവീഴ്‌ത്തി. ലാല്‍മഹളിന്റെ ചുറ്റുപാടും കരച്ചിലും നിലവിളിയും ആരംഭിച്ചു. ശത്രുക്കള്‍ വന്നു, മറാഠകള്‍ വന്നു എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ വന്നു, എത്രപേരുണ്ട് എന്നൊന്നും അറിയാമായിരുന്നില്ല.  

ഏതൊ മറാഠി സൈനികര്‍ ഘോഷശാലയില്‍ ചെന്ന് ഖാന്റെ ആജ്ഞയുണ്ട് സൈറന്‍ മുഴക്കൂ എന്നു പറഞ്ഞു. സൈറണ്‍ മുഴങ്ങി അവിടുത്തെ കോലാഹലം വര്‍ധിച്ചു. സൈന്യശിബിരത്തില്‍ നിന്നും ആയിരക്കണക്കിന് സൈനികര്‍ ലാല്‍മഹളിലേക്കോടി. അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതുകൊണ്ട് ആര്‍ക്കും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.

ശബ്ദകോലാഹലങ്ങള്‍ കേട്ട് ഖാന്റെ മകന്‍ അബ്ദുള്‍ ഫത്തേഹ്ഖാന്‍ ഓടിയെത്തി. ഒളിഞ്ഞിരുന്ന അച്ഛനെ ഉദ്ദേശിച്ച് ഉറക്കെ, ഈ സൈനികര്‍ ശയിസ്‌തേഖാനെ ലക്ഷ്യമിട്ടു വന്നവരാണ് എന്നു പറഞ്ഞു. ശബ്ദം കേട്ട മറാഠാ സൈനികര്‍ ഫത്തേഹ്ഖാനെ കൊന്നു. ഇരുട്ടുനിറഞ്ഞ കോലാഹലത്തിനിടയില്‍ ഖാന്റെ ചില ഭാര്യമാരും കൊല്ലപ്പെട്ടു. ശയിസ്‌തേഖാനാവട്ടെ തന്റെ ഭാര്യമാരുടെ കൈകള്‍ പിടിച്ച് യവനികയ്‌ക്കു പിറകില്‍ ഒളിച്ചിരിക്കയായിരുന്നു. ശയിസ്‌തേഖാനെ അന്വേഷിച്ച് ശിവാജി റാണി നിവാസില്‍ പ്രവേശിച്ചു.  

(തുടരും)  

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.