Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇടതു-ജിഹാദി മനസ്സിന്റെ അന്തര്‍ധാര

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്‌ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്.

ഇ.എന്‍.നന്ദകുമാര്‍ by ഇ.എന്‍.നന്ദകുമാര്‍
Dec 25, 2020, 05:19 am IST
in Article

പൂര്‍വ്വസൂരികളുടെ കര്‍മഫലമോ ദേശത്തിന്റെ സുകൃതഫലമോ എന്തെന്നറിയില്ല, മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത പാരമ്പര്യത്തിനും പരിസ്ഥിതിയ്‌ക്കും കാലാവസ്ഥയ്‌ക്കും മലയാളി  ഉടമകളായി. ഈ പ്രൗഢിയുടെ ഉടമസ്ഥാവകാശം ചിലരുടെ പോക്കറ്റിലാണല്ലോ!.

അവര്‍ പുരോഗമനവാദികളും സര്‍വോപരി മതേതരുമാണ്. മതേതരര്‍ എന്നു പറഞ്ഞാല്‍ ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള സിദ്ധിയുള്ളവര്‍ !.  

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്‌ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്. ശ്രീരാമനാമം കേട്ടാല്‍ ഹാലിളകും. ഹലാല്‍ എന്നു കേട്ടാല്‍ ചോര തിളയ്‌ക്കും. കുറ്റവാളിയുടെ മതം തിരിച്ചറിഞ്ഞാല്‍ എത്ര വലിയ കുറ്റത്തിനും മാപ്പ് ലഭിക്കും. സിനിമയിലെ ചാന്‍സ് അനുവാദമില്ലാതെ തട്ടിയ കുറ്റവാളിയെ സഹോദരതുല്യനാക്കും. കുറ്റവാളിയുടെ പൊട്ടുതൊട്ട പഴയ ഒരു ചിത്രം കിട്ടിയാല്‍ മാപ്പൊന്നുമില്ല. അവന്‍ എന്നെങ്കിലും സംഘപരിവാര്‍ കുടുംബവുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം. ചാനലില്‍ ചര്‍ച്ച പൊടിപൊടിക്കണം. അവന്റെ വീട്ടില്‍ കയറി തല്ലണം. ക്ഷേത്രനടയില്‍ ഹിജാബും ഉയര്‍ത്തിപ്പിടിച്ച കാലില്‍ ഷൂസും ധരിച്ച് ആചാരങ്ങളെ വെല്ലുവിളിക്കാന്‍ ആപാദചൂഡമണിഞ്ഞ പുരോഗമനവാദികള്‍ക്ക്  പ്രത്യേക അവകാശവും ഇവിടെയുണ്ട്.  

മറ്റൊരു കലാപരിപാടി കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തുക, നവോത്ഥാനനായകരാകാനുള്ള വെപ്രാളത്തില്‍ വിഗ്രഹ ഭഞ്ജനം തന്റെ  നയമാണെന്നു വരുത്തിത്തീര്‍ക്കുക തുടങ്ങി എന്തെല്ലാം മേളാങ്കങ്ങളാണ്. ഇടതനും ജിഹാദിയ്‌ക്കും പ്രത്യേക ലൈസന്‍സ് ഉള്ളതുകൊണ്ട് ആരെയും എന്തും പറയാം. പോലിസ് കേസ് എടുക്കില്ല.

 രാഷ്‌ട്രീയസ്വയംസേവകസംഘത്തിന്റെ  പ്രാന്തകാര്യവഹ് ആയിരുന്ന യശ:ശരീരനായ അഡ്വ.ടി.വി.അനന്തന്‍ ഒരിക്കല്‍ പറയുകയുണ്ടായി, ‘പ്രസംഗിച്ച് പ്രസംഗിച്ച് ചിലര്‍ മൈക്കോളം താഴുന്നു.’ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ അഖിലേന്ത്യാ അധ്യക്ഷ അഡ്വ. ഫാത്തിമ തെഹ്ലിയയുടെ ഒരു പ്രസ്താവന ജിഹാദികളെ മാത്രമല്ല മതേതരകോണ്‍ഗ്രസുകാരെയും കോരിത്തരിപ്പിച്ചു കാണും. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിച്ച് ശീലമുള്ള ലീഗിലെ തങ്ങളുമാരും കോയമാരും പിള്ളേരെന്തൊക്കെയോ പറയുന്നു എന്ന നിലയില്‍ വിദ്വാന്‍ ചമയുകയാണല്ലോ പതിവ്. ബാക്കി പാക്കിസ്ഥാന് വേണ്ടിയുള്ള ശബ്ദത്തിന്റെ ആദ്യപടി യൂത്ത് ലീഗ് നേതാവില്‍നിന്നുയര്‍ന്നിട്ട് അധികം നാളായില്ല.  

നമ്മുടെ രാഷ്‌ട്രീയ-മാധ്യമ സുഹൃത്തുക്കള്‍ എത്ര സൗകര്യപൂര്‍വമാണ് അത് കൈകാര്യം ചെയ്തത്. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പ്രസ്താവന തെഹ്ലിയയുടെ പ്രസ്ഥാനത്തിന്റെ മാന്യതയ്‌ക്ക് ഒരു കോട്ടവും വരുത്താന്‍ ഇടയില്ല. ‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിയ്‌ക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍…?’ കൊടുത്താല്‍ കൊല്ലത്തും കിട്ടും. പിണറായി വിജയന്‍ വടി കൊടുത്ത് അടി വാങ്ങി എന്നൊക്കെ പറയാം. പക്ഷെ, ഇതൊരു തുടക്കം മാത്രം.  

‘ഒരു സ്ത്രീ പ്രതികരിച്ചു’ എന്നതാണ് പ്രശ്‌നം, ‘ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?’ എന്നൊക്കെയുള്ള ക്ലീഷേ പ്രയോഗങ്ങള്‍ യുവലീഗ് വനിതാ നേതാവ് നടത്തുന്നുമുണ്ട്. ഇഷ്ടമുള്ള വസ്ത്രധാരണത്തിന് പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിലാണ് ഇത്തരം യുവനേതാക്കള്‍ ജീവിക്കുന്നതെന്ന വസ്തുത ഇവിടെ ചര്‍ച്ചാ വിഷയമേയല്ല.

യുവാക്കളായാല്‍ എന്തും പറയാം. സ്ത്രീ പരിച ആര്‍ക്കുമെതിരെ പ്രയോഗിക്കാം. ഞങ്ങള്‍ വിപ്ലവകാരികള്‍ ഇങ്ങനെയൊക്കെ ആരെയും എന്തും പറയും. ഇതു കേരളമാണ്. എന്നൊക്കെയുള്ള ചില ധാരണകള്‍ പൊതുരംഗത്തിന്നു സര്‍വ്വസാധാരണമായിരിക്കുന്നു. ‘എടോ ഗോപാലകൃഷ്ണാ, നികൃഷ്ടജീവി തുടങ്ങി അശ്ലീലപദനിഘണ്ടുവിന്റെ ചീഫ് എഡിറ്ററാണ്  പിണറായി വിജയന്‍ എന്നതില്‍ ആര്‍ക്കും  തര്‍ക്കം  ഉണ്ടാകില്ല. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അച്ഛനു വിളിക്കുക തുടങ്ങി ആ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ആര്‍ക്കും  മറക്കാനാവില്ല.  

മാധ്യമങ്ങളില്‍ പിതൃശൂന്യത ആരോപിച്ചാല്‍ യുവജന വിഭാഗം സംസ്ഥാന നേതാവാകും. വന്ദ്യ വയോധികനായ തന്റെ പാര്‍ട്ടി നേതാവിനു കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞാല്‍ എം.എല്‍.എ. ആക്കും. കോടതിയെ പുലഭ്യം പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇരുപത്തിമൂന്നാം സ്ഥാനമാണെങ്കിലും മഹാപണ്ഡിതന്‍ ആണെന്ന മേനി നടിക്കാം.  

ഏറ്റവും കൂടുതല്‍ കോവിദ് രോഗബാധിതരുള്ള പ്രദേശമാണെങ്കിലും ആരോഗ്യമന്ത്രിയ്‌ക്ക് പ്രത്യേക പുരസ്‌കാരം ഉറപ്പ്. ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ ലെവലൊന്നു വേറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Kerala

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

Kerala

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

Social Trend

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.