Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുമായി ഒത്തുകളിച്ച് പ്രതിപക്ഷനേതാവ് യുഡിഎഫിന്റെ ചിതയൊരുക്കുന്നു; എല്‍ഡിഎഫ്-യുഡിഎഫ് ബാന്ധവം പ്രചാരണവിഷയമാക്കുമെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് കേരളത്തില്‍ കഥാവശേഷമാകുമെന്ന് കെ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 01:54 pm IST
in Kerala

കോഴിക്കോട്: സിപിഎമ്മുമായി ഒത്തുകളിച്ച് യുഡിഎഫിന്റെ ചിതയൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒത്തുകളി തുടര്‍ന്നാല്‍ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യാദവകുലം മുടിയുന്നതുപോലെ ബിജെപി മുടിയുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പു രമേശ് ചെന്നിത്തല പറഞ്ഞത്. വ്യക്തമായ ദുഷ്ടലാക്കോടെയാണ് ഈ പ്രസ്താവന. വോട്ട് മറിച്ച് ചെയ്യാന്‍ അണികള്‍ക്കുള്ള സന്ദേശമായിരുന്നു ഇത്. രാഷ്‌ട്രീയ ആത്മഹത്യയിലേക്കാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 1,200 വാര്‍ഡുകളില്‍  എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. രമേശ് ചെന്നിത്തലയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ 25-ഓളം പഞ്ചായത്തുകളില്‍ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഇവിടങ്ങളില്‍ സഹകരിച്ചു അധികാരം പങ്കിടാന്‍ പോകുകയാണ്. സിപിഎമ്മിന് ഇതുകൊണ്ട് ലാഭമുണ്ടാകാം. എന്നാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ കഥാവശേഷമാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വെറുതെയിരിക്കുമെന്ന് കരുതരുത്. എല്ലായിടത്തും ക്രോസ് വോട്ടിംഗിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചു. ഭരണം കിട്ടാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ ഒരുമിക്കുന്നു. പ്രതികാര ബുദ്ധിയോടെ ബിജെപിയെ അധികാസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ ബിജെപിക്കും തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനാധിപത്യത്തിന്റെ അന്തസത്തയെ തകര്‍ക്കുന്ന ഈ നടപടിയില്‍നിന്ന് യുഡിഎഫും എല്‍ഡിഎഫും പിന്‍മാറണം. സംസ്ഥാനത്തെ എല്‍ഡിഎഫ് യുഡിഎഫ് ബാന്ധവം ശക്തമായ പ്രചാരണ വിഷയമാക്കും. ചിലയാളുകള്‍ ഒരിക്കലും വിജയിക്കാന്‍ പാടില്ലെന്ന തീരുമാനം ആരാധനാലയങ്ങളില്‍ അടക്കമിരുന്ന് ആളുകള്‍ എടുത്തു. ഇങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നതെങ്കില്‍ പല കൊലകൊമ്പന്‍മാരും കേരള നിയമസഭ കാണില്ലെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: bjpകെ. സുരേന്ദ്രന്‍എല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.