Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയ്‌ക്കു ഭീഷണി: ജയിലിലെ അന്വേഷണത്തില്‍ ദുരൂഹത; ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ തള്ളി

ആര് ആവശ്യപ്പെട്ടു? ആസൂത്രണം ആരുടേത്? കോടതി ഉത്തരവിന്മേല്‍ അന്വേഷണം അസാധാരണം, ഉത്തരവില്‍ നിര്‍ദേശമില്ല കോടതി നടപടിയെ വിമര്‍ശിക്കാന്‍ ഇടവരുത്തി, ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയതാര്?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 11:28 am IST
in Kerala

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് ജയിലില്‍ ജീവന് ഭീഷണി ഉണ്ടായില്ലെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടും അനേ്വഷണവും പ്രചാരണവും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആര് ആവശ്യപ്പെട്ടിട്ടാണ്, കോടതി ഉത്തരവ് തെറ്റെന്ന് വ്യാഖ്യാനിക്കാനിടയുള്ള നടപടി ഉണ്ടായതെന്നത് ദുരൂഹമാണ്. കോടതിയില്‍ സ്വപ്ന രേഖാമൂലം നല്‍കിയ പരാതിക്കും മൊഴിക്കും മുകളില്‍ നിയമ സാധുതയുള്ളതല്ല ഒരു റിപ്പോര്‍ട്ടും എന്നിരിക്കെ അന്വേഷണ നടപടികള്‍ക്ക് പിന്നിലെ ആസൂത്രണവും വിവാദമാവുകയാണ്. സ്വപ്

നയ്‌ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌ന തന്നെ പറഞ്ഞെന്നുമാണ് അന്വേഷണം നടത്തിയ ജയില്‍ ഡിഐജി അജയകുമാര്‍, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.  

സ്വപ്‌ന,  എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിസംബര്‍ എട്ടിന് രേഖാമൂലം പരാതി നല്‍കിയത്. ജയിലില്‍ സംശയാസ്പദമായി എത്തിയ അജ്ഞാത സന്ദര്‍ശകര്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം സ്വപ്‌നയോട് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കി. വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വപ്നയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. കോടതിക്ക് ഇക്കാര്യത്തില്‍ സംശയമില്ലാത്തതിനാലാണ് അന്വേഷണം വേണമെന്നുപോലും നിര്‍ദേശിക്കാത്തത്.

എന്നാല്‍, ജയിലില്‍ സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും അവര്‍  കോടതിയില്‍ അസത്യം പറഞ്ഞുവെന്നും  സ്ഥാപിക്കാന്‍ ആസൂത്രിത നീക്കം നടന്നു എന്നാണ് സംശയം. അന്വേഷണം നടത്തിയെന്ന് പ്രചരിപ്പിക്കുന്നതും പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് സ്ഥാപിക്കുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്.

സ്വപ്‌നയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതാരാണ്? അന്വേഷണ സമിതിയെ നിര്‍ദേശിച്ചതും നിശ്ചയിച്ചതും ആരാണ്? റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് നല്‍കുന്നതിനു മുമ്പോ ഒപ്പമോ ചോര്‍ത്തി പുറത്തുവിട്ടതാര്? വിശ്വസിക്കാനാവാത്തയാളാണ് സ്വപ്‌നയെന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരുടെ പദ്ധതിയാണ്,  കോടതിയെ മറികടന്ന്, ഉത്തരവ് അനാവശ്യവും തെറ്റെന്നും സ്ഥാപിക്കാന്‍  ലക്ഷ്യമിട്ടായിരുന്നില്ലേ എന്നുമുള്ള  സംശയങ്ങളാണ്  ഉയരുന്നത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ അവിശ്വാസം പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തൊണ്ടികളോ പരിശോധനകള്‍ക്കു നല്‍കേണ്ട സഹകരണമോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അന്വേഷണത്തിന് സമന്‍സ് നല്‍കിയിട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹാജരായിട്ടില്ല. ഇങ്ങനെ  നിസ്സഹകരിക്കുന്ന സര്‍ക്കാരും ഭരണകക്ഷിയും, ഉന്നതര്‍ക്ക് എതിരേ മൊഴി കൊടുക്കാതിരിക്കാന്‍ സ്വപ്ന സുരേഷിനെ സ്വാധീനിച്ചിരുന്നു. അതു നടക്കാതെ വന്നതോടെ സ്വപ്‌നയെ ‘വിശ്വസിക്കാന്‍ ആവാത്തയാളെ’ന്ന് നിയമത്തിനു മുന്നില്‍ സ്ഥാപിക്കാന്‍ നടത്തിയ ആസൂത്രണമാണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ സൂരജ് ടി. ഇലഞ്ഞിക്കല്‍ തള്ളി. പ്രാഥമികാന്വേഷണം നടത്തിയാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യം ഉത്തരവായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമല്ല. ജയില്‍ വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയോ എന്നും അറിയില്ല, സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.