Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം സമൂഹം തിരിച്ചറിയണം; മോദി സര്‍വ്വരുടേയും രക്ഷകന്‍; മുന്‍ കാലിക്കറ്റ് വിസി അബ്ദുള്‍സലാമിന്റെ ലേഖനം ചര്‍ച്ചയാകുന്നു

യുഡിഎഫിന്റെ കാലത്ത് മുസ്ലിംലീഗിന്റെ ശുപാര്‍ശയില്‍ വൈസ് ചാന്‍സലറായ ഡോ. എം. അബ്ദുള്‍സലാം രാജ്യത്തെ അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 07:39 pm IST
in Kerala

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലയിരുത്തി ജന്മഭൂമിയില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. കള്ള പ്രചാരണത്തില്‍ അകപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട മുസ്ലിം സമൂഹം നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്ന ലേഖനം മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പറയുന്നു.

ഏതെങ്കിലും സമൂഹത്തിനോ സമുദായത്തിനോ പ്രതികൂലമായ ഒരു കാര്യവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്‌ട്രീയമാണ്. യുഡിഎഫിന്റെ കാലത്ത് മുസഌംലീഗിന്റെ ശുപാര്‍ശയില്‍ വൈസ് ചാന്‍സലറായ ഡോ. എം. അബ്ദുള്‍സലാം രാജ്യത്തെ അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്.

നരേന്ദ്രമോദി അധികാരത്തിലേറിയശേഷം നടപ്പാക്കിയ ക്ഷേമ പരിപാടികളെല്ലാം വിജയകരമായിട്ടുണ്ട്. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മുസ്ലിം വിരുദ്ധമെന്ന് നിക്ഷിപ്ത രാഷ്‌ട്രീയ നേതൃത്വം വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധനം അനുഗ്രഹമായിക്കാണുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

https://www.janmabhumi.in/read/prime-minister-narendra-modi/

പല പ്രധാനമന്ത്രിമാരെയും കണ്ടവരാണ് നമ്മള്‍. ഇനിയും പ്രധാനമന്ത്രിമാര്‍ വന്നേക്കാം. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരാളെ മറ്റു ലോക രാജ്യങ്ങളില്‍ കാണാനാവില്ല. നരേന്ദ്രമോദിയെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരുന്നു. മുസ്ലിം സമൂഹം ആ കള്ള പ്രചാരണത്തില്‍ ഒരു പരിധിവരെ അകപ്പെട്ടിട്ടുണ്ടാകാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹം ആത്മാര്‍ത്ഥമായി, നിഷ്പക്ഷമായി, മനസ്സിരുത്തി വിലയിരുത്തണം. നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണം. ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന നേതാവാണ് നരേന്ദ്രമോദി. മോദി മാജിക്, അല്ലെങ്കില്‍ അത്ഭുതം കേരളവും തിരിച്ചറിയുകയാണ്.

അദ്ദേഹത്തിന്റെ മഹത്വം, കാഴ്‌ച്ചപ്പാട് എന്നിവ ഇന്ത്യ മാത്രമല്ല ലോകമാകെ മനസ്സിലാക്കിക്കഴിഞ്ഞു. മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. നരേന്ദ്രമോദി പ്രസംഗിക്കുമ്പോള്‍ റഷ്യന്‍ ഭരണ സാരഥി പുടിന്‍ കുറിച്ചെടുക്കുന്നത് കാണാമായിരുന്നു. ചൈനയ്‌ക്കും ഇന്ത്യയുടെ ഇന്നത്തെ കരുത്ത് ബോധ്യമായി. വലിയ സൈനിക ബലവും ആയുധ സംഭരണവുമെല്ലാം ഉണ്ടായിട്ടും ചൈന പത്തിമടക്കുന്നത് നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിന്റെയും കര്‍മ്മശേഷി തിരിച്ചറിയുന്നതുകൊണ്ടാണ്. മുമ്പെങ്ങുമില്ലാത്ത ഭരണമികവാണ് രാജ്യത്ത് ഇന്ന് പ്രകടമാകുന്നത്. പാവപ്പെട്ടവരെയും ഗ്രാമങ്ങളെയും മുന്നില്‍ കണ്ട് ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ ഒട്ടനവധിയാണ്.

ഇങ്ങനെയൊരു നായകനെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്. ആരെങ്കിലും പറയുന്നത് അപ്പടി വിശ്വസിച്ച് പെരുമാറുന്നതിന് പകരം മനസ്സിരുത്തി വിലയിരുത്തിയാല്‍ നരേന്ദ്രമോദിയോടൊപ്പമേ നമുക്ക് നില്‍ക്കാന്‍ പറ്റു. കണ്ണും കാതും തുറന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ തിരിച്ചറിയും നമ്മുടെ രക്ഷാകര്‍ത്താവാണ് നരേന്ദ്രമോദി.

താരതമ്യേന ബുദ്ധിയും വിദ്യാഭ്യാസവും വിവരവുമെല്ലാം ഉള്ളവരാണ് കേരളത്തിലെ മുസ്ലിം സമൂഹം. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പഠിക്കണം. ഏതെങ്കിലും സമൂഹത്തിനോ സമുദായത്തിനോ പ്രതികൂലമായ ഒരു കാര്യവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്‌ട്രീയമാണ്. നിരന്തരം അക്കാര്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് നിരന്തരം ലഭിക്കുന്നത് തിരിച്ചടിയാണെന്ന് തിരിച്ചറിയണം. കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മുസ്ലിം വിരുദ്ധമെന്ന് നിക്ഷിപ്ത രാഷ്‌ട്രീയ നേതൃത്വം വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധനം അനുഗ്രഹമായിക്കാണുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. അത് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിലും അടുത്ത തെരഞ്ഞെടുപ്പിലും ബോധ്യപ്പെടും. ചെറുപ്പക്കാര്‍ ശ്രേഷ്ഠമായ ഇന്ത്യ കെട്ടിപ്പടുക്കുന്ന നേതാവിനൊപ്പമാണ്.

നരേന്ദ്രമോദി അധികാരത്തിലേറിയശേഷം നടപ്പാക്കിയ ക്ഷേമ പരിപാടികളെല്ലാം വിജയകരമായിട്ടുണ്ട്. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. സ്വഛ് ഭാരത് എന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ ആദ്യം പരിഹസിച്ചവര്‍ക്ക് പോലും അത് ഏറ്റെടുക്കേണ്ടി വന്നു. 11 കോടി വീടുകള്‍ക്ക് ശൗചാലയം പണിതത് ചെറുതായി കാണാന്‍ കഴിയുമോ ?

എട്ടുകോടി വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കിയത് നിസ്സാരകാര്യമാണോ ? ജാതിയോ മതമോ നോക്കിയാണോ ഇതൊക്കെ അനുവദിച്ചത്. ഒരു പൈസപോലും മുതല്‍ മുടക്കില്ലാതെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കിയില്ലേ ! കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നേരിട്ട് ബാങ്ക് വഴി കിട്ടുകയല്ലേ. ലോകത്ത് ഒരിടത്തുമില്ലാത്തവിധം 50 കോടി ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ലേ.കള്ളപ്പണം പിടിച്ചെടുക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് ഇവ വ്യാപകമാക്കിയതും വന്‍ നേട്ടമാണ്. ഒരു വര്‍ഷം രണ്ടും മൂന്നും തെരഞ്ഞെടുപ്പ് എന്നത് മാറ്റാനുള്ള തുടക്കമായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം നടപ്പായാല്‍ ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാം.

കോവിഡ് മഹാമാരിയില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാന്‍ നരേന്ദ്രമോദി നടപ്പാക്കിയ പരിശ്രമം ലോകം ശ്ലാഘിച്ചതാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള തീവ്രമായ പ്രവര്‍ത്തനവും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. സര്‍വ്വ ജനങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി പ്രയത്‌നിക്കുമ്പോള്‍ കേരളത്തിലെ ഭരണം അങ്ങനെയാണോ ?

കേരളത്തിലെ ഭരണം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രമാണ്. 50 ലക്ഷം പാര്‍ട്ടിക്കാരേ ഭരണക്കാരുടെ ചിന്തയിലുള്ളൂ. ഏത് ഭരണമായാലും പാര്‍ട്ടി താല്‍പര്യത്തിനാണ് മുന്‍ഗണന. ഇപ്പോള്‍ തന്നെ കിഫ്ബിയും ലൈഫ് മിഷനും ഉള്‍പ്പെടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. കഴിഞ്ഞ ഭരണത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ഇതെല്ലാം നേരില്‍കാണുന്ന കേരള ജനത വലിയൊരു മാറ്റത്തിനായി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

Tags: modiമുസ്ലീംCalicut Universityഡോ. എം. അബ്ദുള്‍സലാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Sport

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.