Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാളികപ്പുറത്തെ ശക്തിവൈഭവം

മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്കെന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 11, 2020, 05:58 am IST
in Samskriti

മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം കൊട്ടാരത്തിന്റെ പരദേവതയായ മധുര മീനാക്ഷിയാണ്. ദേവിക്ക് മാതൃസ്ഥാനമെന്ന ഭാവമാണ് നല്‍കിയിട്ടുള്ളത്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നതിനാല്‍ മാളികപ്പുറത്തമ്മ എന്ന് പേരു ലഭിച്ചു. മാളികപ്പുറത്തെ ത്രിശൂലത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇച്ഛാശക്തി, ജ്ഞാനശക്തി, കര്‍മശക്തി എന്നിവയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഭക്തന്മാര്‍ ഇത് വണങ്ങിയാണ് കടന്നു പോകുന്നത്.  

സന്നിധാനത്ത് പതിനെട്ടാംപടി കയറുന്നതിന് മുന്‍പ് തേങ്ങ ഉടയ്‌ക്കുകയാണെങ്കില്‍ മാളികപ്പുറത്ത് തേങ്ങ നടയ്‌ക്ക് ചുറ്റും ഉരുട്ടുകയാണ് പതിവ്. സന്താനലബ്ധിക്കായാണ് ഇങ്ങനെ ചെയ്യുന്നത്. ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാട്. നാളികേരം ഉരുട്ടല്‍, പൊട്ട്, ചാന്ത്, പട്ടുടയാട, വള കണ്‍മഷി എന്നിവയുമുണ്ട്. ശനിദോഷ പരിഹാരത്തിനായി പറകൊട്ടിപ്പാട്ട് എന്ന വഴിപാടും ഇവിടെ നടത്തുന്നു.  

പതിനെട്ടാം പടിക്കു മുകളില്‍ കുടികൊള്ളുന്ന ശ്രീധര്‍മശാസ്താവിനെ കാണാന്‍ അയ്യപ്പസ്വാമി നടത്തുന്ന എഴുന്നള്ളത്താണ് വിളക്കെഴുന്നള്ളത്ത്. പാരമ്പര്യമായി റാന്നി കുന്നക്കാട് കുടുംബത്തിലെ അംഗങ്ങള്‍ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയില്‍ നിന്ന് ഉണര്‍ത്തിയ ശേഷം മണിമണ്ഡപത്തില്‍ കളമെഴുതുകയും തുടര്‍ന്ന് വിളക്കെഴുന്നള്ളിപ്പു നടത്തി പതിനെട്ടാംപടിയില്‍ നായാട്ടു വിളിക്കുന്നു.  

തിരിച്ച്  മണിമണ്ഡപത്തിലേക്ക് അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ച് പൂജകള്‍ക്കു ശേഷം കളം മായ്‌ക്കുകയും ചെയ്യുന്നു. മകരം ഒന്നു മുതല്‍ അഞ്ചുവരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരയ്‌ക്കുന്നത്. ബാലകന്‍, പുലിവാഹനന്‍, അമ്പും വില്ലും ധരിച്ച വില്ലാളി വീരന്‍, സര്‍വാഭരണ വിഭൂഷിതന്‍, ശാസ്താവില്‍ വിലയം പ്രാപിച്ച ചിന്മുദ്രാങ്കിതനായ സമാധിസ്ഥന്‍ എന്നിവയാണവ.  

മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്കെന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.  

പന്തളം കൊട്ടാരത്തില്‍ നിന്നും കാല്‍നടയായി ശിരസ്സിലേറ്റി എഴുന്നള്ളിക്കുന്ന തിരുവാഭരണ പേടകങ്ങളില്‍ ധീരയോദ്ധാ ഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പന്‍മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും അധികാര ചിഹ്നങ്ങളായ തലപ്പാറ മല, ഉടുമ്പാറമല എന്നിവയുടെ കൊടികളുടെയും അകമ്പടിയോടുകൂടിയാണ് വിളക്കെഴുന്നള്ളത്ത് നടക്കുന്നത്.  

മകരം അഞ്ചിന് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചെഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവം മകരം ഒന്നു മുതലായിരുന്നു. അതിനെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി സന്നിധാനത്തു നിന്നും മലദൈവങ്ങള്‍, ഭൂതനാഥനായ ഭഗവാന്റെ ഭൂതഗണങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും മലദൈവങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും ശരം കുത്തിയിലേക്ക് ഒഴിഞ്ഞു നില്‍ക്കും. ഇവരെ തിരിച്ചു ക്ഷണിച്ചു കൊണ്ടു വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂര്‍വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാല്‍ വാദ്യഘോഷങ്ങള്‍ എന്നിവ ഒഴിവാക്കുന്നു. ഇതിന് പിറ്റേന്ന് മണിമണ്ഡപത്തിനു മുമ്പില്‍ ചൈതന്യശുദ്ധിക്കായി ഗുരുതി നടത്തുന്നു.  

അയ്യപ്പന്റെ മണിമണ്ഡപത്തില്‍ നിന്നുള്ളവിളക്ക് എഴുന്നള്ളത്ത് മാളികപ്പുറത്തു നിന്ന് ആയതുകൊണ്ട് ഇത് ആദ്യം മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ടു നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികള്‍ക്കു നല്‍കുന്ന സദ്യ ‘കളഭസദ്യ’ക എന്നാണ് അറിയപ്പെടുന്നത്. ഇത് നടക്കാതെ പോയ ‘കല്യാണ സദ്യ’യായും തെറ്റിദ്ധരിക്കപ്പെട്ടു.  

                       

   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

Kerala

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍
Kerala

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

ആസാം പട്ടിന്റെ വിസ്മയം

ആനന്ദലാവയിലലിഞ്ഞ് ലോകം; കാനഡ ഇന്നും അമേരിക്ക നാളെയും കളത്തില്‍

Lord Shiva

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

എല്‍. പദ്മകുമാറിന്റെ ഭൗതികദേഹത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പാര്‍ട്ടി പതാക പുതപ്പിക്കുന്നു

പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.