Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൂര്‍ത്തിയാകുന്നത് ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്വപ്നം; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ കേരളം പുറംതള്ളാന്‍ പോവുകയാണ്. കേരളവും മാറുകയാണ്. ദേശീയ രാഷ്‌ട്രീയത്തിന്റെ മൂല്യാധിഷ്ഠിത ദര്‍ശനം കേരളവും നെഞ്ചേറ്റുകയാണ്. അദ്ദേഹം സ്വപ്നം കണ്ടണ്ട കേരളമാണ്. യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 05:30 am IST
inArticle

സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍

ഇന്ന് ഡിസംബര്‍ 1. സമാധാനത്തിന്റെ അപ്പൊസ്തലന്‍മാരായി ചമയുന്ന മാര്‍കിസ്റ്റ് നരാധമന്മാര്‍ പട്ടാപ്പകല്‍ ഒരു യുപി സ്‌കൂളിന്റെ തുറന്ന ക്ലാസ് മുറിയില്‍ കയറി പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിനുറുക്കിയ സമാനതകളില്ലാത്ത അറുകൊലയുടെ ചരിത്രം പറയുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ദിനം. സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാലയ പ്രവര്‍ത്തനങ്ങളും യാതൊരു കുറവുമില്ലാതെ നടത്തിയിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ കക്ഷി രാഷ്‌ട്രീയമില്ലാതെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അങ്ങേയറ്റം ഇഷ്ടമായിരുന്നു. സ്‌കൂള്‍ കലോത്സവം  മുതല്‍ സംസ്ഥാന കലോത്സവംവരെ കലാമേളകളിലും ശാസ്ത്രമേളകളിലും കായികമേളകളിലും വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ മാതൃകയായിരുന്നു. ആ അധ്യാപകനെ കൊലചെയ്ത 1999 ഡിസംബര്‍ 1 ആരും മറക്കാത്ത ഒരു ദിനമാണ്. പാനൂര്‍ ഈസ്റ്റ് യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം ആറാംതരം ബി ഡിവിഷനില്‍ ക്ലാസെടുക്കുകയായിരുന്നു. മാരകായുധങ്ങളുമായി ക്ലാസിലേക്കിടിച്ചുകയറിയ അക്രമികള്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനെ വെട്ടിനുറുക്കി. ഈ ക്രൂരകൃത്യം നേരിട്ട് കണ്ട പിഞ്ചു കുഞ്ഞുങ്ങളില്‍ പലരുടെയും മാനസികനില തകര്‍ന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതിയായിരുന്ന അച്ചാറമ്പത്ത് പ്രദീപനെ പിന്നീട് അതെ വിദ്യാലയത്തിലെ പിടിഎ പ്രസിഡന്റാക്കി അവരോധിച്ചു കൊണ്ടാണ് കമ്യൂണിസ്റ്റ് ക്രൂരത തങ്ങളുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യ്തത്.

മാര്‍ക്‌സിസ്റ്റ് കോട്ടകളായ കൂത്തുപറമ്പ് – പാനൂര്‍ മേഖലകളെ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും വളക്കൂറുള്ള മണ്ണാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികാലം മുതല്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ചതിന്റെ പ്രതികരമായിരുന്നു  മൃഗങ്ങള്‍ പോലും ചെയ്യാത്ത തരത്തിലുള്ള ആ കൊലപാതകം. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷമാകുന്നു.

കേരളത്തിലുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരുകാലത്താണ് ഈ വര്‍ഷം ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി ദിനം വരുന്നതെന്നത് നമ്മുടെ കടമകള്‍ ഇരട്ടിയാണെന്നതോര്‍മിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മനുഷ്വത്വ രഹിതമായ ക്രൂരതകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് രാഷ്‌ട്രീയ സ്വയം സേവക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായിരുന്ന അക്രമ രാഷ്‌ട്രീയത്തിന്റെ കുലപതി നാടുവാഴുന്ന ഇക്കാലത്ത് നെറികെട്ട അഴിമതിയുടെ പര്യായമായി ഭരണം മാറിയെന്ന സത്യം പുറത്ത് വന്നുകൊണ്ടിരിക്കുന്ന സമയവുമാണ്.

ലാവ്ലിന്‍ മുതലിങ്ങോട്ട് കോടികള്‍ തട്ടിയെടുത്ത് സ്വന്തം മക്കള്‍ക്കും പിണിയാളുകള്‍ക്കും വീതിച്ചെടുക്കാന്‍ ഉണ്ടാക്കിയ ദുര്‍ഭരണം സ്വന്തം പാര്‍ട്ടിയണികളില്‍ തന്നെ വന്‍തോതില്‍ അവമതിപ്പുണ്ടാക്കിയ കാലമാണ്. ഇരട്ടചങ്കന്‍ എന്നുപേരുചൊല്ലി വിളിച്ച സഖാക്കളില്‍ പലരും ഇന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത് ആ പേരിലല്ല.  

പത്താം തരം വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു സ്ത്രീയും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രധാന പേഴ്സണല്‍ സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും കോടികള്‍ തട്ടിയെടുക്കുകയും സ്വര്‍ണ്ണം കള്ളക്കടത്ത് കേസിലും ബിനാമി സമ്പാദ്യക്കേസിലും കുറ്റവാളികളായസാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികള്‍ വയറുവേദനയാണെന്ന് പറയുന്നത് പോലെ അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് രക്ഷപെടാന്‍ ഇല്ലാത്ത രോഗങ്ങളുടെ പേരില്‍ അവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീ പീഡനങ്ങളും ശിശുഹത്യകളും കേരളത്തില്‍ പതിവായി. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ വേട്ടയാടി, രാഷ്‌ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തി, അപ്രഖ്യാപിത അടിയന്താവസ്ഥ പ്രഖ്യാപിച്ച് ഭരണം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പോലീസിനെ നോക്കുകുത്തിയാക്കിയിരിക്കുന്നു. പട്ടാപകല്‍ സ്വന്തം മകളെയും കൂട്ടി ഒരുപിതാവ് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ തെറിപറഞ്ഞോടിക്കുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ  ഒരഭയ കേന്ദ്രമായി മാറേണ്ട പോലീസ് അധോലോക കേന്ദ്രമായി മാറി. പാര്‍ട്ടിനേതാക്കളുടെ മക്കള്‍ അധോലോകമാഫിയകളുടെ തലവന്മാരായി, ഡി ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിച്ച് പണം കൊയ്യുന്നു. ഇവര്‍ ബിനാമി പേരുകളില്‍ പണം സമ്പാദിച്ച് ഭോഗാലസമായ ജീവിതം നയിക്കുന്നു.  

അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ നിഷേധിച്ചും, പിഎസ്‌സി പരീക്ഷയുടെ നടത്തിപ്പില്‍ പോലും വെള്ളം ചേര്‍ത്തും ചോദ്യക്കടലാസ് പാര്‍ട്ടി ഗുണ്ടകള്‍ക്ക് രഹസ്യമായി എത്തിച്ചും തൊഴിലില്ലാത്ത സാധാരണക്കാരയ യുവാക്കളെ സര്‍ക്കാര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. പിഎസ്‌സിയുടെ വിശ്വാസതയും പവിത്രതയും തകര്‍ത്തു. ഇതിന് കാരണക്കാരായവര്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടും നടപടിയില്ല. പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്താതെ പിന്‍വാതില്‍ നിയമനം നല്‍കുന്നത് പതിവാക്കി, പിഎസ്‌സിയെ നോക്കുകുത്തിയായിരിക്കുന്നു.

ശബരിമലയും ഗുരുവായൂരും പോലുള്ള ആരാധനാലയങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ക്ഷേത്രങ്ങളിലെ വരുമാനം മാത്രം ലക്ഷ്യം വെച്ച് ക്ഷേത്രാചാരങ്ങള്‍ അട്ടിമറിക്കുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം സമാജത്തിന്റെ ശ്രേയസായിരിക്കണം. എന്നാല്‍ സിപിഎം നടപ്പില്‍ വരുത്തിയ രാഷ്‌ട്രീയ രീതികള്‍ ആ രംഗത്തെ അധഃപതപ്പിച്ചിരിക്കുന്നു. ഇരുപതുകളില്‍ പിറന്ന കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ അപഥസഞ്ചാരം കേരള രാഷ്‌ട്രീയത്തെ വഴി പിഴപ്പിക്കുന്നു.  

ഇന്ന് കേരളത്തില്‍ മാത്രമായി അവശേഷിക്കുന്ന ചെങ്കൊടി എങ്ങനെയെങ്കിലും  നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഏത് വര്‍ഗീയ കക്ഷിയുമായി കൂട്ടുകൂടാനും അവര്‍ തയ്യാറാകുന്നു. മുസ്ലിം വര്‍ഗീയ തീവ്രവാദ ശക്തികളുമായി കൈകോര്‍ത്തു ഭാരതീയ ജനത പാര്‍ട്ടിയെയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തെയും ചെറുക്കാനുള്ള വിഫല ശ്രമമാണ് അവര്‍ നടത്തുന്നത്.

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങള്‍  പിന്തള്ളിക്കൊണ്ടിരിക്കുന്നു. ജനകീയ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കുന്നവരെ മാത്രമേ ജനം സ്വീകരിക്കുകയുള്ളൂ. ഗീബല്‍സിയന്‍ നുണയുമായി ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കിയ ശ്രമങ്ങളെ തുറന്നുകാട്ടിയതാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധിക്കപ്പെടാന്‍ കാരണമായത്. രാഷ്‌ട്രീയ രംഗത്തേയും കേരള സമൂഹത്തെയും മലീമസമാക്കുന്ന കമ്മ്യൂണിസ്റ്റ് വരട്ട് വാദത്തെ ജനാധിപത്യത്തിലൂടെ ഇല്ലാതാക്കാനുള്ള അവസരമാണ് കേരളത്തിന് കൈവന്നിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ കേരളം പുറംതള്ളാന്‍ പോവുകയാണ്. കേരളവും മാറുകയാണ്. ദേശീയ രാഷ്‌ട്രീയത്തിന്റെ മൂല്യാ ധിഷ്ഠിത ദര്‍ശനം കേരളവും നെഞ്ചേറ്റുകയാണ്. അദ്ദേഹം സ്വപ്നം കണ്ടണ്ട കേരളമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മകളില്‍ നിന്ന് ആവേശവും ആദര്‍ശവും ഉള്‍ക്കൊള്ളുന്ന യുവസമൂഹം അതിനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ വീരാഹുതി പാഴായിപ്പോയില്ലെന്ന് കാലം തെളിയിക്കുകയാണ്. നാടിന്റെ വൈഭവത്തിന് വേണ്ടി ത്യാഗമനുഷ്ഠിച്ചവരുടെ ജന്മസാഫല്യത്തിന് കേരളം തയ്യാറാവുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.