Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യയും വീണയും

സാരഥികളുടെ സന്ദേശം 47

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 30, 2020, 10:22 pm IST
in Samskriti

ഭക്തിയുടെ പുനര്‍നിര്‍വചനത്തിലൂടെയും പ്രായോഗിക പദ്ധതിയിലൂടെയും മുക്തിക്കപ്പുറം സമുദായോന്നമനം ലക്ഷ്യമാക്കിയ ആത്മീയ ധാരകളാല്‍ ശ്രദ്ധേയമായിരുന്നു കര്‍ണാടകം. ബസവേശ്വരനും അല്ലാമാപ്രഭുവും അക്കമഹാദേവിയും സിദ്ധരാമയും മധ്വാചാര്യനും കാലങ്ങളിലൂടെ നേടിയെടുത്ത പൈതൃകപുനഃസ്ഥാപനവും നവമനുഷ്യ സങ്കല്‍പ്പവും നവോത്ഥാനത്തിന്റെ ആത്മായനമായിരുന്നു. ദൈ്വതസിദ്ധാന്തിയായ മധ്വാചാര്യരുടെ ശിഷ്യപ്രമുഖനായ ശ്രീരാഘവേന്ദ്ര സ്വാമികളുടെ നാന്മുഖ പ്രതിഭയെ ഈ പശ്ചാത്തല ഭംഗിയിലാണ്  നിര്‍ണയിക്കേണ്ടത്.  

1595 ലാണ് തമിഴ്‌നാട്ടിലെ ഭുവനഗിരിയില്‍ രാഘവേന്ദ്ര ഭൂജാതനാകുന്നത്. ഗോപികാംബയും തിമ്മണ്ണ ഭട്ടയുമായിരുന്നു മാതാപിതാക്കള്‍. വെങ്കണ്ണ എന്ന പൂര്‍വാശ്രമ നാമധേയം പിന്നീട് വെങ്കട്ടനാഥനും വെങ്കിടാചാര്യയുമായി സമൂഹം സ്വീകരിച്ചു. സംന്യാസം വരിച്ചപ്പോഴാണ് രാഘവേന്ദ്ര തീര്‍ഥയായത്. പ്രകൃതിയും സംഗീതവും ക്ഷേത്രസങ്കേതങ്ങളും കുഞ്ഞുനാളില്‍ തന്നെ വെങ്കണ്ണയെ ആകര്‍ഷിച്ചിരുന്നു.  

മധുരയിലെ ലക്ഷ്മീ നരസിംഹാചാര്യരുടെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുംഭകോണത്തെ ശ്രീമഠത്തിലെത്തി സ്വാമി സുധീന്ദ്രതീര്‍ഥയില്‍ നിന്ന് വേദാഭ്യസനം നേടി. സംഗീതപഠനവും വീണാവാദനവും ഇതോടൊപ്പമുണ്ടായിരുന്നു. സംഗീതശാസ്ത്രത്തിന്റെ സൂക്ഷ്മനാദ കണങ്ങളിലൂടെ സഞ്ചരിച്ച വെങ്കണ്ണ താമസിയാതെ വാഗ്ഗേയകാരനുമായി. സ്വരം പ്രാണാഗ്നിയാണെന്നറിയുന്ന യൗഗികജ്ഞാനത്തില്‍ ആ സംഗീതജ്ഞന്റെ അമേയമായ ഭാവരാഗതാളങ്ങള്‍ ഉണര്‍ന്നു. സത്യശിവസൗന്ദര്യത്തിന്റെ മായികാകാശങ്ങളില്‍ മേളശ്രുതി ദിവ്യതയാര്‍ന്നു. ശിഷ്യന്മാരും ആരാധകരും നവസംവേദനത്വത്തില്‍ ആനന്ദചിത്തരായി.  

മധുരയില്‍ മടങ്ങിയെത്തി സരസ്വതീബായിയെ വിവാഹം കഴിച്ചെങ്കിലും ലൗകിക ജീവിതത്തില്‍  തൃപ്തനാകാതെ കുഭകോണത്ത് തിരിച്ചുവരികയായിരുന്നു. സുധീന്ദ്രതീര്‍ഥയുടെ കീഴില്‍ വീണ്ടും പഠനമനനങ്ങളാരംഭിച്ചു. സംസ്‌കൃതഭാഷാ നൈപുണിയും വേദോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും വെങ്കണ്ണയുടെ പ്രതിഭയില്‍ സൂര്യവെളിച്ചമായി. പണ്ഡിതന്മാരുമായുള്ള വിവിധവാദപ്രതിവാദ വേദികളില്‍ എന്നും അദ്ദേഹം വിജശ്രീ ലാളിതനായി.

പ്രശസ്തിയുടെ നറുനിലാവിലാണ് വെങ്കണ്ണ സംന്യാസം സ്വീകരിച്ച് രാഘവേന്ദ്ര തീര്‍ഥയാകുന്നത്. കര്‍ണാടകത്തിലെയും തമിഴിലെയും പുണ്യപുരാണഗ്രന്ഥങ്ങള്‍ സ്വാമികള്‍ അയത്‌നലളിതമായി സാമാന്യ ജനങ്ങള്‍ക്കായി വ്യാഖ്യാനിച്ചു നല്‍കി. ആ സുഭാഷിതങ്ങളുടെയും സദ്‌സംഗത്തിന്റെയും മധുരാനുഭവത്തില്‍ സമൂഹം  

പുതുവഴികളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ജാതിമതാതീതമായി വേദവും സംസ്‌കൃതവും പഠിപ്പിക്കാന്‍ രാഘവേന്ദ്ര ഉത്സുകനായിരുന്നു. ശാസ്ത്രീയ സംഗീതവും വീണയുമഭ്യസിക്കാന്‍ ആദരാതിരേകത്തോടെയാണ് യുവജനങ്ങളെത്തിയത്. ആധ്യാത്മികതയ്‌ക്കപ്പുറം സംഗീതകലാസാഹിത്യ രംഗങ്ങളിലെല്ലാം അപൂര്‍വമായ നേട്ടമാണ് സ്വാമികള്‍ കൈവരിച്ചത്. മധ്വാചാര്യരുടെ പ്രശസ്തമായ ആറു പ്രകരണ ഗ്രന്ഥത്തിനാണ് രാഘവേന്ദ്ര അഗാധമായ പഠനവ്യാഖ്യാനം നിര്‍വഹിച്ചത്.  

ബ്രഹ്മസൂത്രത്തെ പുരസ്‌ക്കരിച്ചെഴുതിയ ‘സൂത്രപ്രസ്ഥാനം’ വേദപ്രസ്ഥാനം ഉപനിഷദ് പ്രസ്ഥാനം എന്നീ ഉജ്ജ്വലഗ്രന്ഥങ്ങള്‍ ആര്‍ഷഭാരതത്തിന്റെ തത്വജ്ഞാനസരണിയുടെ കെടാവിളക്കായി പ്രഭ ചൊരിയുന്നു. രാമചരിത്ര മഞ്ജരി, പ്രാതഃസങ്കല്‍പ്പ ഗദ്യം, സര്‍വസമര്‍പണ ഗദ്യം, മുതലായ കൃതികള്‍ ഗുരുവിന്റെ ആത്മചേതനാ സന്തര്‍പണമാണ്.  

ഗുരു സുധീന്ദ്രതീര്‍ഥയുടെ പിന്‍ഗാമിയായി 1621 ല്‍ ശ്രീമഠത്തിന്റെ ചുമതലയില്‍ നിയുക്തനായ ശേഷം സ്വാമികള്‍ ദക്ഷിണേന്ത്യന്‍ ദേശാടനത്തില്‍ മുഴുകി. മധ്വാചാര്യന്റെ ദൈ്വതപ്രമാണങ്ങളും താത്വിക ദര്‍ശനങ്ങളും നിയോഗമെന്നോണം ഈ യാത്രയിലാണ് രാഘവേന്ദ്രസ്വാമികള്‍ പ്രചരിപ്പിച്ചത്. അതീന്ദ്രിയമായ സിദ്ധികള്‍ നേടിയിരുന്ന ഗുരുവിന്റെ  അതീതവിദ്യകള്‍ ഐതിഹ്യ പരിവേഷമണിഞ്ഞ് ആ ജീവിതത്തെ വര്‍ണപ്പൊലിമയുള്ളതാക്കുന്നു.  

1671 ല്‍ മന്ത്രാലയം എന്ന ദേശത്താണ് ഗുരു സമാധി പ്രാപിക്കുന്നത്. ഇന്ന് വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ആന്ധ്രപ്രദേശിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തപോനിഷ്ഠമായ മഹായോഗിയുടെ കര്‍മവീര്യവും ആസ്തിക ബുദ്ധിയും സംഗീതസപര്യയും കാലത്തിന്റെ മുന്‍നടന്ന ശബ്ദവും വെളിച്ചവുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.