Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിവാഴ്ചയുടെ അരമന രഹസ്യങ്ങള്‍

പിണറായി വിജയന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്.അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 25, 2020, 05:00 am IST
in Editorial

അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ തങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍  ഒതുക്കിത്തീര്‍ക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളികള്‍ നടത്തുന്നത് എത്ര ലാഘവബുദ്ധിയോടെയാണെന്ന് കാണിച്ചുതരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിയായ മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനെത്തിയതോടെ കേസ് ആവിയായിപ്പോവുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. മാണിയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസിന് പിണറായി അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവുമടക്കം കോഴ കൈപ്പറ്റിയതിന്റെ വിവരങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും കെട്ടുകഥയല്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ബിജുവിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കാതെ പോയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസായിരുന്നു. യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ വി.എം. സുധീരനെ കടത്തിവെട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നേറ്റ് ബാറുടമകളില്‍നിന്ന് ധനമന്ത്രിയായിരുന്ന മാണി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം കൈപ്പറ്റാന്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ആക്ഷേപമുയര്‍ന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കാതിരുന്ന കെ.എം.മാണിയെ കോഴ മാണിയെന്നും, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളെന്നുമാണ് അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം പരിഹസിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇതേ ആളുകളാണ് മാണിക്കെതിരായ കേസ് അട്ടിമറിച്ചതെന്നു വരുമ്പോള്‍ യാതൊരു മടിയുമില്ലാതെ ജനവഞ്ചന നടത്തുകയാണ് ഇക്കൂട്ടരെന്ന് തെളിയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ പുറമേക്കു പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ വെറും തട്ടിപ്പാണെന്നും അഴിമതിക്കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ സ്വയം വിളിച്ചു പറയുന്നു. ഇതിന്റെ ഭാഗമാണ് മാണിയുടെ മകന്‍ ജോസ് ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നത്.

തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നും, ഇത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞ് അധികാരമേറ്റയാളാണ് പിണറായി വിജയന്‍. ഇതേ ആളാണ് സംസ്ഥാന രാഷ്‌ട്രീയത്തെ  ഇളക്കിമറിച്ച ഒരു അഴിമതിക്കേസ്, അതില്‍ പ്രതിയായ വ്യക്തിയുടെ ആവശ്യപ്രകാരം അട്ടിമറിച്ചതെന്ന വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണ്. അഴിമതിയുടെ കാര്യത്തില്‍ മറ്റ് അവതാരങ്ങള്‍ ആവശ്യമില്ലെന്നും, എല്ലാം താന്‍ തന്നെ ആയിക്കൊള്ളാമെന്നുമായിരിക്കാം പിണറായി ഉദ്ദേശിച്ചത്. പിണറായി വിജയന്റെ സത്യസന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്. ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ അട്ടിമറിച്ചതിന്റെ ബലത്തിലാവാം സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കെ-ഫോണും ഇ-ബസുമുള്‍പ്പെടെയുള്ള അഴിമതികള്‍ പിണറായി സര്‍ക്കാര്‍ നടത്തിയത്. പിണറായിയും മറ്റും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഈ അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്നു എന്നുവന്നപ്പോഴാണ് ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ പുനരുജ്ജീവിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. അഴിമതിയാണ് ഇടതു-വലതു മുന്നണികളുടെ ചാലക ശക്തി.  രണ്ടു കൂട്ടരെയും അധികാരത്തിനു പുറത്തുനിര്‍ത്തുകയെന്നതു മാത്രമാണ് സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കാനുള്ള മാര്‍ഗം. അതിനുള്ള ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും വേണം.

Tags: pinarayiഅഴിമതിcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.