Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുപവനേശന് ഏകാദശി

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്‌ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. മഹാാഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍വച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വില്ലാളിവീരനായ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Nov 24, 2020, 09:50 pm IST
inSamskriti

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണത് .  ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി  ആചരിക്കുന്നു. ഗജരാജഅനുസ്മരണവും പഞ്ചരത്‌നകീര്‍ത്തനാലാപനവും ശ്രദ്ധേയമാണ്.  

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്‌ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. മഹാാഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍വച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വില്ലാളിവീരനായ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഇതേ ദിനത്തിലാണ്. ശങ്കരാചാര്യസ്വാമികളാണ് ഇവിടെയെത്തി നിത്യപൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്. അന്നത്തെ ചടങ്ങുകളാണ് ഇന്നും തുടരുന്നത്.

ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ക്ഷേത്രത്തില്‍ 30 ദിവസം മുമ്പേ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. ഇക്കുറി മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി ആചാരത്തിലൊതുങ്ങി ഏകാദശിവിളക്കുകള്‍. അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത്  മനോഹരമായ സ്വര്‍ണക്കോലത്തിലാണ്. 

ദശമിനാളില്‍ ദീപാരാധനയ്‌ക്കുശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനു സമീപം ഗണപതിനിവേദ്യംചെയ്ത് അരി അളക്കല്‍ ചടങ്ങ് നടക്കുന്നു. തുടര്‍ന്നാണ് അത്താഴപൂജ.  

ദശമിദിവസം പുലര്‍ച്ചെ 3ന് നട തുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിവസം കാലത്ത് 9 നേ നട അടയ്‌ക്കൂ. ഇത്രയധികംനേരം തുടര്‍ച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളില്‍ മാത്രമാണ്. ഏകാദശിദിവസം രാവിലെ 8.30 ഓടെ ശീവേലി കഴിയും. ശേഷം ഉദയാസ്തമയപൂജ. ഈ ദിവസം ഏകദേശം 2 മണിയോടെയാണ് ഉച്ചപൂജക്കുശേഷം ഉച്ചശീവേലി നടക്കുക. വൈകീട്ട് ദിപാരാധനയും അത്താഴപൂജയും കഴിഞ്ഞാല്‍ വിളക്കിന് എഴുന്നള്ളിപ്പ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും. ഏകാദശി തൊഴാനെത്തി ദ്വാദശിപണം സമര്‍പ്പിച്ച് മടങ്ങുമ്പാള്‍ ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം ഭക്തര്‍ക്ക് സായുജ്യമടയാന്‍ അഗ്നിഹോത്രികളുടെ അനുഗ്രഹവുമുണ്ടാകും. ഇക്കുറി നിയന്ത്രണങ്ങളോടെയാണ് ഭഗവല്‍ദര്‍ശനം.  

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ച് എല്ലാവര്‍ഷവും ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളേയും പങ്കെടുപ്പിച്ച് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമെന്ന പ്രത്യേകത കൂടിയുണ്ട് ഗുരുവായൂര്‍ ഏകാദശിക്ക്.  

ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം.എണ്ണതേച്ചു കുളിക്കരുത്, വിഷ്ണുക്ഷേത്രത്തില്‍ചെന്ന് നാമംജപിച്ചുകൊണ്ട് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കണം. താംബൂലചര്‍വ്വണം ഉപേക്ഷിക്കണം, ഉണ്ണുവാന്‍ പാടില്ല, പകല്‍ ഉറങ്ങരുത്, ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധോപവാസമാണ് വേണ്ടത്. അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്ന്നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ഉത്തമമാണ്.  

ഏകാദശിനാളില്‍ തുളസീപൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.