Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര കുടിവെള്ള പദ്ധതി ജല്‍ജീവന്‍ നടത്തിപ്പില്‍ സംസ്ഥാനത്തിന് വീഴ്ച; കേരള വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍

വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്തയിനത്തില്‍ മാത്രം 2,000 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശികയുള്ളത്. ഈ സാഹചര്യത്തില്‍ പദ്ധതിക്കു വേണ്ടി പണം മുടക്കാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 01:40 pm IST
in Kerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം പ്രതിസന്ധിയില്‍. നിലവിലെ 24 ലക്ഷം പൈപ്പ് കണക്ഷനുകള്‍ നാലു മാസം കൊണ്ട് ഇരട്ടിയാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും, സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പദ്ധതി നടത്തിപ്പ് ചുമതലക്കാരായ കേരള വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉപഭോക്താക്കളുടെയും മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 50% , സംസ്ഥാന സര്‍ക്കാര്‍ 25%, തദ്ദേശ സ്വയംഭരണ സ്ഥാപനം 15% ഉപഭോക്താക്കള്‍ 10% എന്നിങ്ങനെയാണ് പദ്ധതി ചെലവ് വഹിക്കേണ്ടത്. തൊണ്ണൂറ് ശതമാനം പണികളും കരാറുകാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് പണം ലഭ്യമാക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറും അറിയിക്കുന്നത്. ഇത് കരാറുകാരെ പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.  

വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്തയിനത്തില്‍ മാത്രം  2,000 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശികയുള്ളത്. ഈ സാഹചര്യത്തില്‍ പദ്ധതിക്കു വേണ്ടി പണം മുടക്കാന്‍  കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെപ്പോലെ ബില്‍ ഡിസ്‌കൗണ്ടിങ് നടപ്പാക്കിയാല്‍ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ അതിനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. കുടിശ്ശികയുടെ നല്ല പങ്ക് ലഭിക്കാതെ ജല്‍ജീവന്‍ പദ്ധതിയില്‍ പണം മുടക്കാന്‍ കരാറുകാര്‍ക്ക് കഴിയില്ല.

പൈപ്പുകളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ഏജന്‍സിയെ മാത്രമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് 0.06 ശതമാനം മാത്രമായിരുന്നു പരിശോധനാ ഫീസ്. പുതിയ ഏജന്‍സി 0.7 ശതമാനം ഈടാക്കുന്നു. കൂടാതെ കാലതാമസവും ഉണ്ടാകുന്നു. താങ്ങാനാവാത്ത ഫീസും കാലതാമസവും പണിയുടെ നടത്തിപ്പില്‍ പ്രയാസമുണ്ടാക്കുന്നു. ഗുണനിലവാര പരിശോധനയ്‌ക്ക് കൂടുതല്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ പെര്‍ഫോമന്‍സ് സെക്യൂരിറ്റി, ഇഎംഡി എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജല്‍ ജീവന്‍ പദ്ധതിക്കും ബാധകമാക്കണമെന്നും ആവശ്യമുയരുന്നു. വാട്ടര്‍ കണക്ഷനുകളുടെ എണ്ണം ഇരട്ടിയാക്കുമ്പോള്‍ ജലലഭ്യത ഉറപ്പുവരുത്താനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉപഭോക്താവിന്റെ കൂടി ചെലവില്‍ കണക്ഷനുകള്‍ നല്‍കിയിട്ട് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നത് ജനരോഷത്തിനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: keralawater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.