Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 21, 2020, 05:00 am IST
in Editorial

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ഏതുവിധേനയും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന, ജയിലില്‍ കഴിയുന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെതായുള്ള ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതിയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദരേഖ ആര്, എവിടെവച്ച് റെക്കോര്‍ഡു ചെയ്തു എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഇതേക്കുറിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഉരുണ്ടുകളിക്കുന്നു. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദരേഖ സ്വപ്‌നയുടെതാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്‌മയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലാവുന്നതിനു മുന്‍പ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നത് ആരും മറന്നിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ കുന്തമുനയും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ നോക്കുന്നത് ഇതിനാലാണ്.  ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ എം. ശിവശങ്കറിനെ പ്രതിയാക്കിയിട്ടുള്ളതും മുഖ്യമന്ത്രിക്ക് രക്ഷാ കവചമൊരുക്കാനാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഈ കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ സിബിഐക്ക് നല്‍കിയ മൊഴിയെക്കുറിച്ചറിയാനും, മുഖ്യമന്ത്രിക്ക് വിനയാവാത്ത വിധം സിബിഐക്ക് മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുമാണിത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കുന്ന ശിവശങ്കറിനെ നേരില്‍ കാണാന്‍ വിജിലന്‍സിന് അവസരം ലഭിച്ചിരിക്കുന്നു. ഇത് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് മുന്‍കൂട്ടി അറിയാനുമാവും. കേസില്‍ കുടുങ്ങിയ ശിവശങ്കര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതനാണ്. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ പോലീസിന്റെ എല്ലാ ഒത്താശയും ഇതിന് ലഭിക്കുന്നു.  

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളെ ഇളക്കിവിടാനാണ്. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തി ധനമന്ത്രി തോമസ് ഐസക് സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതും ഇതിനാണ്. കൊവിഡാണെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പിടികൊടുക്കാതെ ആശുപത്രിയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടനെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കുമ്പോള്‍ എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് രവീന്ദ്രനെ പഠിപ്പിക്കാനുള്ള അവസരമായി ആശുപത്രി വാസത്തെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കേണ്ട സാഹചര്യം ഏതറ്റംവരെയും പോയി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

Tags: cpmകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.