Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 21, 2020, 05:00 am IST
in Editorial

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ഏതുവിധേനയും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന, ജയിലില്‍ കഴിയുന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെതായുള്ള ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതിയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദരേഖ ആര്, എവിടെവച്ച് റെക്കോര്‍ഡു ചെയ്തു എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഇതേക്കുറിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഉരുണ്ടുകളിക്കുന്നു. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദരേഖ സ്വപ്‌നയുടെതാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്‌മയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലാവുന്നതിനു മുന്‍പ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നത് ആരും മറന്നിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ കുന്തമുനയും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ നോക്കുന്നത് ഇതിനാലാണ്.  ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ എം. ശിവശങ്കറിനെ പ്രതിയാക്കിയിട്ടുള്ളതും മുഖ്യമന്ത്രിക്ക് രക്ഷാ കവചമൊരുക്കാനാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഈ കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ സിബിഐക്ക് നല്‍കിയ മൊഴിയെക്കുറിച്ചറിയാനും, മുഖ്യമന്ത്രിക്ക് വിനയാവാത്ത വിധം സിബിഐക്ക് മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുമാണിത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കുന്ന ശിവശങ്കറിനെ നേരില്‍ കാണാന്‍ വിജിലന്‍സിന് അവസരം ലഭിച്ചിരിക്കുന്നു. ഇത് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് മുന്‍കൂട്ടി അറിയാനുമാവും. കേസില്‍ കുടുങ്ങിയ ശിവശങ്കര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതനാണ്. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ പോലീസിന്റെ എല്ലാ ഒത്താശയും ഇതിന് ലഭിക്കുന്നു.  

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളെ ഇളക്കിവിടാനാണ്. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തി ധനമന്ത്രി തോമസ് ഐസക് സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതും ഇതിനാണ്. കൊവിഡാണെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പിടികൊടുക്കാതെ ആശുപത്രിയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടനെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കുമ്പോള്‍ എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് രവീന്ദ്രനെ പഠിപ്പിക്കാനുള്ള അവസരമായി ആശുപത്രി വാസത്തെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കേണ്ട സാഹചര്യം ഏതറ്റംവരെയും പോയി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

Tags: cpmകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.