Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഴങ്ങുന്നീ മന്ത്രഗീതികള്‍

സാരഥികളുടെ സന്ദേശം 45

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 20, 2020, 10:13 pm IST
in Samskriti

നവോത്ഥാനത്തിന്റെ പ്രകാശധോരണിയില്‍ മഹാരാഷ്‌ട്രയുടെ ആത്മീയ ഹൃദയത്തിന് 17ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ലഭിച്ച പുണ്യപൂരമാണ് തുക്കാറാം.  

ഇന്നും ആ ജനതയ്‌ക്ക് ഭാഗവതമോതുന്ന പരമധര്‍മമെന്നാല്‍ ഗുരു തുക്കാറാമും അദ്ദേഹത്തിന്റെ ഉദാത്തമായ രചനാസമ്പുടങ്ങളുമാണ്. ജ്ഞാനേശ്വറും ഏകനാഥും ദാസോപന്തും ജനാബായിയും നാം ദേവും മുന്‍നടന്ന ഭക്തി യാത്രയുടെ നീണ്ടുപോയ ഐതിഹാസിക നിരയില്‍ സ്ഥാനം പിടിക്കുകയാണ് തുക്കാറാം.  

വിപ്ലവകാരിയായ ആ സാമൂഹ്യ നവോത്ഥാന നായകന്റെ ജീവിത ചിത്രങ്ങള്‍ പലതും ഐതിഹ്യങ്ങളുടെ തിരശ്ശീലകള്‍ക്ക് അപ്പുറമാണ്. ജനനം 1608 ലാണെന്നും അതല്ല, 1598 ലാണെന്നും പണ്ഡിതമതമുണ്ട്. യുവത്വത്തില്‍ വന്നു ചേര്‍ന്ന ലൗകിക ദുരന്തങ്ങള്‍ ഏറ്റുവാങ്ങി വിരക്തനായ തുക്കാറാം പുണ്യ ഗ്രന്ഥങ്ങളില്‍ അഭയം തേടുകയായിരുന്നു. ഭക്തിയുടെ സാന്ദ്രലഹരിയില്‍ ആ ഹൃദയം തരളിതമായി.  

തുടര്‍ന്ന് അലൗകിക അനുഭൂതി പ്രസരിക്കുന്ന അഭംഗുകളുടെ അക്ഷര പ്രവാഹമായിരുന്നു. അബോധ തലത്തില്‍ നിന്നും ഒഴുകിയെത്തിയ മായികമായ അറിവുറവുകള്‍ യോഗാത്മക ഗീതകങ്ങളായി വിരിഞ്ഞു. ഭക്തി മാര്‍ഗത്തിന്റെ വിഭൂതി മാര്‍ഗത്തിലലിഞ്ഞ് ഭഗവദ്ഗീതയുടെ നിത്യമധുരമായ ഭാഷ്യം പിറന്നു. ‘മന്ത്രഗീത’യെന്ന് അറിയപ്പെടുന്ന ഈ സുദുര്‍ലഭമായ വ്യാഖ്യാനപഠനം അര്‍ഥവും അര്‍ഥാന്തരവുമായി ശ്രേഷ്ഠത്വം പുല്‍കുന്നു. ‘ജ്ഞാനേശ്വരീ ഭാഷ്യം’ പോലെ പ്രചാരം നേടിയില്ലെങ്കിലും ഗീതയുടെ ഉപനിഷദ്‌സാരത്തെ പ്രചുരിമയില്‍ പിന്തുടരുന്ന മൂല്യസങ്കല്‍പം ഇതിന്റെ പ്രത്യേകതയാണ്. =

ഏറെ എതിര്‍പ്പുകളും വിമര്‍ശവും തുക്കാറാമിന് നേരെ ഉയര്‍ന്നു വന്നു. ശൂദ്രനായ തുക്കാറാമിന്റെ പുരാണ പഠനമനനങ്ങളും ഗീതാഭാഷ്യ യജ്ഞങ്ങളും സംസ്‌കൃത കൃതികളുടെ മൊഴിമാറ്റവും സ്ഥാപിത താല്‍പ്പര്യക്കാരായ ചില യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. അവര്‍ മെനഞ്ഞ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമൂഹത്തിലെ സാധാരണ മനുഷ്യര്‍ ‘മന്ത്രഗീത’യെയും തുക്കാറാമിന്റെ രചനായന്ത്രങ്ങളെയും ആശ്ലേഷിക്കുകയായിരുന്നു. തുടര്‍ന്ന് തുക്കാറാമിന്റെ അംഗീകാരം വിപുലമായി. അനുയായികളുടെയും ശിഷ്യഗണങ്ങളുടെയും മധ്യത്തില്‍ ഗുരു കര്‍മോത്സുകനായി.  

വീണ്ടും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളും പ്രതികാര നടപടിയുമെല്ലാം സ്ഥിതപ്രജ്ഞന്റെ ശാന്തതയോടെയാണ് തുക്കാറാം നേരിട്ടത്. സമൂഹത്തിലെ അധര്‍മികളെയും സ്വാര്‍ഥ ചിന്തകരെയും ചൂഷകരെയും അദ്ദേഹം ആശയപരമായി കീഴടക്കിയത് ചരിത്രമാണ്. ജാതിവ്യവസ്ഥയുടെ നിരര്‍ഥകത തുറന്നു കാട്ടിയ കവി കപട ഭക്തിയെ ശാന്തനായി എതിര്‍ക്കുകയും പൗരോഹിത്യത്തില്‍ വന്നു ചേരേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ഉല്‍ബോധനമേകുകയുമായിരുന്നു. സുതാര്യമായ ആ ജീവനകര്‍മകാണ്ഡം സാമൂഹ്യ വിപ്ലവകാരിയുടെ മുഖമാണ് തുക്കാറാമിനേകുന്നത്.  

ആന്ധ്യത്തില്‍ നിന്ന് പ്രകാശത്തിലേക്ക് എന്ന ആശയത്തിലൂടെ ഈശ്വരനെ സേവിക്കാനും നന്മയുടെ നറുവെളിച്ചം പകരാനും അദ്ദേഹം കണ്ണും കാതും തുറന്നു വച്ചു. അഭംഗുകളിലെ ധ്വന്യാത്മകമായ വെളിച്ചമാണ് ഇതിനായി തുക്കാറാം ഉപയോഗിച്ചത്.  

പണ്ഡര്‍പൂരിലെ ഭഗവാന്‍ വിഠലനെ ഉപാസനാ മൂര്‍ത്തിയായി മുന്‍നിര്‍ത്തിയായിരുന്നു കര്‍മയോഗിയുടെ പുരോയാനം. വാര്‍ക്കരി ഭക്തിധാരയുടെ സൗവര്‍ണദശയിലായിരുന്നു ആ ജ്ഞാനയജ്ഞം. മറാത്തി സാഹിത്യത്തിനും സംസ്‌ക്കാരത്തിനും ഉന്നതമായ മൂല്യബോധവും ആശയ പ്രബുദ്ധതയുമാണ് തുക്കാറാം നല്‍കിയത്. വിസ്മയ സിദ്ധികള്‍ നേടിയിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ തുക്കാറാം തുനിഞ്ഞില്ല. ശിഷ്യയായ ബഹീനാബായിയുടെ ആത്മകഥയില്‍ ഇത്തരം സൂചനയുണ്ട്. 1659 ലാണ് ധന്യധന്യമായ ധ്യാനാവസ്ഥയുടെ പരകോടിയില്‍ ആ ആത്മാവ് വിഠലനില്‍ വിലയം പ്രാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.