Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്തിനാണീ നോക്കുകുത്തി

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാര്‍ പട്ടിണിയിലാണ്. ബോര്‍ഡ് രൂപീകരിച്ചിട്ട് പതിറ്റാണ്ടായെങ്കിലും ജീവിക്കാനാവശ്യമായ ശമ്പളം കിട്ടുന്നില്ല. മറ്റൊരു വഴിയില്ലാത്തത് കൊണ്ട് ഇന്ന് അവര്‍ സമരത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
inArticle

മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ ഭൂരിഭാഗവും പട്ടിണിയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചിട്ട് ഒരു വ്യാഴവട്ടം തികഞ്ഞെങ്കിലും ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാരുടെ ചിരകാല സ്വപ്‌നമായിരുന്നു ബോര്‍ഡ് രൂപീകരണം. ഒരുപാട് നിയമപോരാട്ടങ്ങളും അനവധി കോടതി വിധികളും ഉണ്ടായിട്ടും മാറി മാറി വന്ന സര്‍ക്കാറുകള്‍  ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. അവസാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ബോര്‍ഡ് രൂപീകരണം പൂര്‍ത്തീകരിച്ചത്. അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്റെ പ്രവര്‍ത്തനം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണ്. സാമാന്യം തെറ്റില്ലാത്ത രീതിയില്‍  ശമ്പള പരിഷ്‌കരണവും അദ്ദേഹം കൊണ്ടു വന്നു. എന്നാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായതോടെ കാര്യങ്ങള്‍ കുഴമറിഞ്ഞു. അത് ഇന്നും തുടരുന്നു. ഉദ്യോഗസ്ഥഭരണം മാത്രമായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ബോര്‍ഡിലും അത് തുടരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് ഗുണപ്രദമായ ഒരു കാര്യവും ചെയ്യാന്‍ ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

2008 ല്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണം 12 കൊല്ലം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. സര്‍ക്കാര്‍ മേഖലയിലും സഹകരണ മേഖലയിലും, ബാങ്കിംഗ് മേഖലയിലും ഒക്കെ 5 കൊല്ലം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നുണ്ട്. 2008 ലെ പരിഷ്‌കരണത്തിന്റെ കൂടിശ്ശികപോലും ഈ അടുത്താണ് കൊടുത്ത് തീര്‍ത്തത്. വിലവര്‍ദ്ധനവ് ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണ്ടായപ്പോള്‍ പഴയ ശമ്പളം കൊണ്ട് ക്ഷേത്ര ജീവനക്കാരന് പിടിച്ചു നില്‍ക്കാനാകുന്നില്ല. ഡി.എ, എച്ച്ആര്‍എ അടക്കം ആകെ ശമ്പളം 25000 മോ 30000 മോ ആയി വര്‍ദ്ധിപ്പിക്കാതെ  ജീവനക്കാരന്റെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല. മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ ഏറ്റവും താഴ്ന്ന ശമ്പളം തന്നെ 20000ത്തിന് മുകളില്‍ ആണ്.

ജീവനക്കാരുടെ നിരന്തര സമരങ്ങളുടെ ഫലമായി രണ്ട് വര്‍ഷം മുമ്പ് ബോര്‍ഡ് ശമ്പള പരിഷ്‌കരണ സമിതിയെ നിയോഗിച്ചു. അതിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശകള്‍ നല്‍കി. എന്നാല്‍ അത് ദേവസ്വം സെക്രട്ടറിയുടെ മേശപ്പുറത്ത്  വിശ്രമിക്കുകയാണ്.

ക്ഷേത്ര ജീവനക്കാര്‍ വോട്ട് ബാങ്കല്ല. അതു കൊണ്ട് ഒരു രാഷ്‌ട്രീയ പാര്‍ട്ടികളും ക്ഷേത്ര ജീവനക്കാരുടെ സങ്കടങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാറില്ല. കൊറോണക്കാലത്ത് ആറ് മാസക്കാലമായി ശമ്പളം നല്‍കാത്ത എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട്. ആകെ കൊടുത്തത് 10000 രൂപയാണ്. അതു തന്നെ ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കും. 150 കോടി രൂപ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനോട്  ആവശ്യപ്പെട്ടിട്ട് 5 കോടിയാണ് അനുവദിച്ചത്. അതുകൊണ്ടാണ് ഓണക്കാലത്ത് ബോണസ് കൊടുത്തത്. ശമ്പളം കൊടുക്കാന്‍ ബോര്‍ഡിന്റെ കൈയില്‍ ഫണ്ടില്ല. സ്വകാര്യക്ഷേത്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ഇതുവരെയും വിതരണം ചെയ്തില്ല.

ദേവസ്വം ബോര്‍ഡിന് ഒരു പൊതു ഫണ്ട് ഇല്ലാത്തതാണ് ഈ ദാരിദ്ര്യത്തിന് കാരണം. എന്തിനും ഏതിനും സര്‍ക്കാരിനോട് യാചിക്കണം. ബോര്‍ഡിന്റെ കീഴിലുള്ള 1300 ക്ഷേത്രങ്ങളില്‍ മിക്കതും ബി,സി,ഡി ഗ്രേഡിലുള്ള കേന്ദ്രങ്ങളാണ്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ വളരെ ചുരുക്കം. വരുമാനമുള്ള സ്വകാര്യ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ബോര്‍ഡ് ചില ശ്രമങ്ങള്‍ നടത്തിനോക്കി. ദേവസ്വം വ്യവസ്ഥകള്‍ ഭേദഗതിചെയ്ത് ബോര്‍ഡിന് ഒരു പൊതുഫണ്ട് രൂപീകരിക്കുകയാണ് വേണ്ടത്.ക്ഷേത്രഭൂമികളും, ക്ഷേത്രംവകയായിരുന്ന ഇവിടുത്തെ വനപ്രദേശങ്ങളും സര്‍ക്കാരിലേക്ക് നിക്ഷിപ്തമായപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരതുക ഉയര്‍ത്തുകയും ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രബോര്‍ഡിന് കൊടുക്കുന്ന വാര്‍ഷിക വിഹിതം ആനുപാതികമായി ഉയര്‍ത്തുകയും, ഇവ രണ്ടും കൂട്ടിയോജിപ്പിച്ച് ഒരു പൊതുഫണ്ട് രൂപീകരിക്കുകയും വേണം. പോരാത്ത തുക സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള ഫണ്ട് ഉപയോഗിച്ച് കൃത്യസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റും ദൈനംദിനചെലവുകള്‍ക്കും ഉപയോഗിക്കാം. പഴയ എച്ച്ആര്‍ ആന്റ് സിഇ ബോര്‍ഡ് ആയി മാറിയപ്പോള്‍ ബോര്‍ഡ് ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഇപ്പോഴും തുടരുന്നു. അവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം മുടക്കമില്ലാതെ കിട്ടും. പാവം ക്ഷേത്രജീവനക്കാരന് പട്ടിണി തന്നെ.

ക്ഷേത്ര ജീവനക്കാര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലും അംഗങ്ങളാകാന്‍ കഴിയുന്നില്ല. ദേവസ്വം ബോര്‍ഡില്‍ ഇപ്പോഴും ക്ഷേമനിധി ബോര്‍ഡാണ് ഉള്ളത്. എന്നാല്‍ ഈ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ക്ഷേത്ര ജീവനക്കാരന് കാരുണ്യ പദ്ധതിയുടെ ഗുണഫലം കിട്ടുന്നില്ല. ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യവും ലഭിക്കുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഗണിക്കാതെ എല്ലാവരെയും ഇഎസ്‌ഐയുടെ കീഴില്‍ കൊണ്ടുവരണമെന്ന് ബോര്‍ഡിനോടും ഇഎസ്‌ഐ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.  

ദേവസ്വം റിക്രൂട്ടിംഗ് ബോര്‍ഡിനെ അറിയിക്കാതെ പാര്‍ട്ടിക്കാരെ താല്‍ക്കാലിക ജീവനക്കാരാക്കി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന വഴിവിട്ട സ്വജനപക്ഷപാതമാണ് ബോര്‍ഡില്‍ നടക്കുന്നത്. വര്‍ഷങ്ങളോളം ജോലിചെയ്യുന്ന യഥാര്‍ത്ഥ  ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ല. തൊഴിലാളികളുടെ അവകാശങ്ങളായ പി.എഫ്, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, പെന്‍ഷന്‍ അപകട ഇന്‍ഷൂറന്‍സ്, ജോലിസ്ഥിരത തുടങ്ങിയ വിഷയങ്ങളില്‍ ബോര്‍ഡ് നിശ്ശബ്ദമാണ്.  

രാഷ്‌ട്രീയ നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ വീതിച്ച്, അവരെ കുടിയിരുത്താനുള്ള ഒരു താവളമാക്കി മാത്രമാണോ ബോര്‍ഡിനെ സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. ബോര്‍ഡ് പ്രസിഡന്റിനേയും, അംഗങ്ങളേയും തീറ്റിപ്പോറ്റാനായി മാത്രം അത് നിലനിര്‍ത്തേണ്ടതുണ്ടോ? 12 വര്‍ഷമായി നിലനില്‍ക്കുന്ന ബോര്‍ഡ് കൊണ്ട് എന്ത് നേട്ടമാണ് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടാക്കിയതെന്ന് സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.

പാട്ടം കൃഷ്ണന്‍ നമ്പൂതിരി

ജോ. സെക്രട്ടറി. മലബാര്‍  ദേവസ്വം എംപ്ലോയീസ് സംഘ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.