Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 7, 2020, 11:10 am IST
in Kerala

ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാക്കുമെന്നു വിലയിരുത്തല്‍. മരംമുറി തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. 1964ലെ ചട്ട പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ളവയാണ് മുറിക്കാന്‍ പുതിയ ഉത്തരവു പ്രകാരം അനുമതി. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു  പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

പുതിയ ഉത്തരവു പ്രകാരം സ്വയം കിളിര്‍ത്ത് വന്നവയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ എല്ലാം മരങ്ങളും മുറിക്കാനാകും. ഇതിന് പ്രത്യേകിച്ച് ആരുടേയും അനുമതി വേണ്ടെന്നും ഇത് തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവുകള്‍ പാസാക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്താല്‍ ഗുരുതര കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥനെതിരെ നടപടി സ്വികരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

കേരളം പോലുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുകയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ജന്മഭൂമിയോട് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. പരിസ്ഥിതി സാക്ഷരതയില്ലാത്തവര്‍ നാടിന്റെ ഭരണാധികാരികളായാല്‍ നാടിനുണ്ടാകുന്ന വലിയ ദുരന്തമാണ് ഈ ഉത്തരവെന്നും അദ്ദേഹം.

ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ദൂരവ്യാപക പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം ഇത് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയാകും. വലിയ വരള്‍ച്ചയുണ്ടായി കൃഷി തന്നെ ചെയ്യാനാവാത്ത അവസ്ഥയാകും. ഇവയൊന്നും കര്‍ഷകരെ സഹായിക്കാനോ കര്‍ഷക സ്നേഹമോ ആണെന്ന് വിശ്വസിക്കാനാകില്ലെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.

ഇടുക്കി, വയനാട് ജില്ലകളില്‍ നിലവില്‍ എസ്റ്റേറ്റിലെ മരം മുറിയുടെ മറവില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ച് കടത്തുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഇതിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് മരങ്ങളാകും ഇനി മുറിച്ചു കടത്തുക. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ദൂരവ്യാപകമായി എല്ലാ ജനതയേയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം. അതേസമയം വന്‍തോതില്‍ മരം മുറി നടക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ഇത്തരം തീരുമാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.

Tags: landtree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.