Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുഗപ്പകര്‍ച്ചയുടെ വസ്ത്രാലങ്കാരം

സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്‌കാരമായ ഓസ്‌കര്‍ ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും സംവിധാനവുമൊക്കെ വിദേശികള്‍ നിര്‍വ്വഹിച്ചതെങ്കിലും ഗാന്ധി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ ഇന്ത്യക്കാരിയായ ഭാനു അത്തയ്യയുടെ കൈകളിലെത്തുകയായിരുന്നു. മഹരാഷ്‌ട്രയിലെ കോലാപൂര്‍ സ്വദേശിനിയായ ഭാനു അത്തയ്യ തന്റെ 91-ാം വയസ്സിലാണ് കഴിഞ്ഞദിവസം അന്തരിച്ചത്. ഇന്ത്യയിലെ ഏക ഓസ്‌കര്‍ ജേത്രി എന്ന റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും ഇന്നും സാധിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഔപചാരികമായ പഠനമൊന്നും നടത്താതെയാണ് ഭാനു അത്തയ്യ സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നുവന്നത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 2, 2020, 06:23 pm IST
in Varadyam

1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഇന്നും ഒരു വിസ്മയമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലവും, ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കഥാപാത്രവല്‍കരണവും യഥാതഥ പ്രതീതിയുളവാക്കുന്ന രീതിയില്‍ ആവിഷ്‌കരിച്ച ചലച്ചിത്രം എന്ന നിലയിലായിരുന്നു പ്രേക്ഷകരില്‍ ആ ചിത്രം വിസ്മയമുണര്‍ത്തിയത്. ഗാന്ധിജിയായി വേഷമിട്ട ബെന്‍ കിംഗ്‌സിലി എന്ന നടനും, നെഹ്‌റുവായും പട്ടേലായുമൊക്കെ രംഗത്തെത്തിയ നടന്മാരുമെല്ലാം നാം ഫോട്ടോഗ്രാഫുകളില്‍ മാത്രം കണ്ടുപരിചയിച്ച നേതാക്കളായിട്ടും സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവരൊക്കെ യഥാര്‍ത്ഥ ഗാന്ധിയും നെഹ്‌റുവുമൊക്കെയാണെന്ന് നമ്മെ വിശ്വസിപ്പിച്ച വിസ്മയം. ആ വിസ്മയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വസ്ത്രാലങ്കാരകലയിലെ  അതുല്യപ്രതിഭ ഈമാസം 15ന് വിടപറഞ്ഞു. ഭാനു അത്തയ്യ എന്ന ആ കലാകാരിയുടെ വേര്‍പാട് മാധ്യമങ്ങളോ ഇന്ത്യന്‍ സിനിമാലോകമോ അധികമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ക്ക് ഇന്ത്യന്‍ സിനിമയിലുള്ള ചരിത്രപരമായ സ്ഥാനം വിസ്മരിക്കാനാവില്ല.  

സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്‌കാരമായ ഓസ്‌കര്‍ ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും സംവിധാനവുമൊക്കെ വിദേശികള്‍ നിര്‍വ്വഹിച്ചതെങ്കിലും ഗാന്ധി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ ഇന്ത്യക്കാരിയായ ഭാനു അത്തയ്യയുടെ കൈകളിലെത്തുകയായിരുന്നു. മഹരാഷ്‌ട്രയിലെ കോലാപൂര്‍ സ്വദേശിനിയായ ഭാനു അത്തയ്യ തന്റെ 91-ാം വയസ്സിലാണ് കഴിഞ്ഞദിവസം അന്തരിച്ചത്. ഇന്ത്യയിലെ ഏക ഓസ്‌കര്‍ ജേത്രി എന്ന റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും ഇന്നും സാധിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഔപചാരികമായ പഠനമൊന്നും നടത്താതെയാണ് ഭാനു അത്തയ്യ സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നുവന്നത്.

ചിത്രകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന അന്നാസാഹേബ് രാജോപാദ്ധ്യയാണ് ഭാനുവിന്റെ പിതാവ്. അച്ഛന്റെ സ്വാധീനം കൊണ്ടാവാം ചിത്രകലയോടും സിനിമയോടും ഒരുപോലെ അഭിരുചിയുണ്ടായിരുന്നു ഭാനുവിന്. ‘ഫാഷന്‍’ മാഗസിന് വേണ്ടി അവര്‍ വരച്ച വസ്ത്ര മാതൃകകള്‍ ബോളിവുഡിലേക്കുള്ള അവരുടെ വഴിതുറന്നു. സിഐഡി (1956) എന്ന ഗുരുദത്ത് സിനിമയിലൂടെയാണ് അവര്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. സംഗം, അമ്രപാലി, കാഗസ് കെ ഫൂല്‍ തുടങ്ങി അനവധി സിനിമള്‍ക്കു വേണ്ടി ഭാനു വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. ഗാന്ധി സിനിമയ്‌ക്കു ശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ തന്നെയുള്ള ആമിര്‍ ഖാന്‍ ചിത്രമായ ലഗാന്റെയും (2001), ഷാരൂഖ് ഖാന്‍ ചിത്രമായ സ്വദേശിന്റെയും (2004) വസ്ത്രാലങ്കാരവും അവര്‍ നിര്‍വ്വഹിച്ചു.

ബോളിവുഡില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭാനു അത്തയ്യയെ തേടി റിച്ചാര്‍ഡ് അറ്റന്‍ബൊറോ എത്തുന്നത്. ഇന്ത്യയെ അറിയുന്ന, അനുഭവ സമ്പത്തുള്ളൊരു ഡിസൈനറെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. പലരെയും ഓഡിഷന്‍ ചെയ്തതിനു ശേഷമാണ് അറ്റന്‍ബൊറോ ഭാനു

വിനെ കണ്ടെത്തുന്നത്. ഗാന്ധിയുടെ കഥാപാത്രം മുതല്‍ തെരുവുകളില്‍ അദ്ദേഹത്തോടൊപ്പമുള്ള നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വരെ വേഷം അവര്‍ ഗാന്ധിയുഗത്തിലെ ഇന്ത്യയുടേതാക്കി. ഏതാണ്ട് അന്‍പത് വര്‍ഷത്തെ വസ്ത്രധാരണരീതിയിലുള്ള മാറ്റങ്ങളും സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. മൂന്നു മാസം കൊണ്ട് ഈ ശ്രമകരമായ ദൗത്യം ഭാനു അത്തയ്യ പൂര്‍ത്തിയാക്കി.

നിരവധി സംഭവങ്ങള്‍, പല വേഷക്കാര്‍,  സമയത്തിലും ശൈലിയിലുമുള്ള മാറ്റങ്ങളോടെ അരനൂറ്റാണ്ട് കാലത്തെ വസ്ത്രരീതികള്‍… ഇതൊക്കെ അവതരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. കഥ പുരോഗമിക്കുന്നതിനനുസരിച്ച് പ്രധാന കഥാപാത്രങ്ങളുടെ രൂപം പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായി. സമയപരിധി പാലിക്കാന്‍ ടീമിലുള്ള ഏതൊരു വ്യക്തിയെയുംപോലെ ഭാനുവും രാവും പകലും പ്രവര്‍ത്തിച്ചു. ദില്ലിയിലെ മ്യൂസിയങ്ങളും ലൈബ്രറികളും കയറിയിറങ്ങി റഫറന്‍സ് മെറ്റീരിയലുകള്‍ ശേഖരിച്ചു. എല്ലാം മൂന്ന് മാസക്കാലം കൊണ്ട് നടന്നു. ഭാനുവിലെ ആ പ്രതിഭ അറ്റന്‍ബറോ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ഗാന്ധി സിനിമയ്‌ക്കു വേണ്ടി തനിക്ക് പതിനേഴ് വര്‍ഷം ചെലവഴിക്കേണ്ടി വന്നു എന്നും, എന്നാല്‍ ചിത്രത്തിന് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഭാനു അത്തയ്യ ശരിയായ വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ തനിക്ക് 17 മിനുട്ട് പോലും വേണ്ടി വന്നില്ലെന്നും അറ്റന്‍ബറോ പറഞ്ഞതും അതുകൊണ്ടാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.