Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഷ്ഠാന പ്രധാനം അട്‌ല തദ്ദി

അട്‌ലയെന്നാല്‍ 'കുട്ടി' ദോശ. ത്രിദീയയുടെ ഭാഷാഭേദം തദ്ദി. തെലുഗു മാസമായ അശ്വിയൂജത്തില്‍ പൗര്‍ണമി കഴിഞ്ഞുള്ള മൂന്നാം നാളിലാണ് അട്‌ല തദ്ദി. പൗര്‍ണമി കഴിഞ്ഞ് മൂന്നാമത്തെ രാത്രിയാണ് തദ്ദിയാഘോഷങ്ങള്‍. ഉത്തരേന്ത്യയുടെ കര്‍വാ ചൗഥിന് സമാനമായ ആഘോഷമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 30, 2020, 06:57 pm IST
in Samskriti

സുമംഗലികള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ നല്ല വരനെ കിട്ടാനും ഗൗരീ (പാര്‍വതീദേവി) പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതവും പൂജയുമാണ് അട്‌ല തദ്ദി. തെലുങ്കരുടെ പരമ്പരാഗത ആഘോഷങ്ങളില്‍ സുപ്രധാനം.

അട്‌ലയെന്നാല്‍ ‘കുട്ടി’ ദോശ. ത്രിദീയയുടെ ഭാഷാഭേദം തദ്ദി. തെലുഗു മാസമായ അശ്വിയൂജത്തില്‍ പൗര്‍ണമി കഴിഞ്ഞുള്ള മൂന്നാം നാളിലാണ് അട്‌ല തദ്ദി. പൗര്‍ണമി കഴിഞ്ഞ് മൂന്നാമത്തെ രാത്രിയാണ് തദ്ദിയാഘോഷങ്ങള്‍. ഉത്തരേന്ത്യയുടെ കര്‍വാ ചൗഥിന് സമാനമായ ആഘോഷമാണിത്.  

തദ്ദി നാളില്‍ സ്ത്രീകള്‍ പാതിരയ്‌ക്ക് ഉണര്‍ന്ന് വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിക്കും. കുളി കഴിഞ്ഞെത്തിയാല്‍ ഒരു നാള്‍ മുമ്പേ തയാറാക്കി വച്ചിരിക്കുന്ന ചോറ് തൈരും പുളിവെണ്ടയുടെ ഇലകൊണ്ടുള്ള ചട്‌നിയും കൂട്ടി ഉണ്ണും. (അതുകഴിഞ്ഞാല്‍ അന്ന് വൈകിട്ട് ഗൗരീ പൂജ കഴിഞ്ഞേ ജലപാനമുള്ളൂ). കല്യാണം കഴിഞ്ഞ സ്ത്രീകള്‍ പരമ്പരാഗത ആടയാഭരണങ്ങള്‍ അണിയുന്നു. കൈയില്‍ മൈലാഞ്ചിയിടുന്നതും ഊഞ്ഞാലാട്ടവുമാണ് ആഘോഷങ്ങളുടെ മര്‍മം. അടുത്തുള്ള കുളത്തിലോ, തടാകത്തിലോ പോയി ചന്ദ്രന്റെ പ്രതിബിംബം ദര്‍ശിക്കുന്നതും അനുഷ്ഠാന പ്രധാനമാണ്. സൂര്യനുദിക്കും മുമ്പ് ഇതെല്ലാം പൂര്‍ത്തിയാക്കണം. നേരം വെളുത്താല്‍ ഊഞ്ഞാലാട്ടമാണ ്പ്രധാനം.

അന്ന് സന്ധ്യയോടെ, ചന്ദ്രനുദിച്ചാല്‍ വീടുകളില്‍ ഗൗരീപൂജ തുടങ്ങുകയായി. വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ്  പൂജയ്‌ക്ക് നേതൃത്വം നല്‍കുക. അവര്‍ സുമംഗലിയായിരിക്കണമെന്നുമുണ്ട്. പൂജയില്‍ പങ്കെടുക്കാന്‍ 10 സ്ത്രീകളെ ക്ഷണിച്ചിരിക്കും. പൂജാവേളയില്‍ പൂജ ചെയ്യുന്ന സ്ത്രീ ഉള്‍പ്പെടെ 11 സ്ത്രീകള്‍ വേണമെന്നത് നിര്‍ബന്ധമാണ്. മഞ്ഞള്‍ പൊടി ചേര്‍ത്തുണ്ടാക്കുന്ന അട്‌ലു (ദോശ) വും അരിപ്പൊടിയും ശര്‍ക്കരയും പാലും കുഴച്ചുണ്ടാക്കുന്ന വിഭവവുമാണ് പ്രധാന നൈവേദ്യം. അട്‌ലു കഴിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്. അതിഥികളായെത്തിയ സ്ത്രീകള്‍ മടങ്ങുമ്പോള്‍ നൈവേദ്യമുള്‍പ്പെടെയുള്ള വിഭവങ്ങള്‍, പുതുവസ്ത്രം, കണ്‍മഷി, താംബൂലം, പണം എന്നിവ സമ്മാനമായി നല്‍കുന്നതും പതിവാണ്.

അന്നു രാത്രിയിലും അനുഷ്ഠാന ഗീതങ്ങള്‍ പാടിയുള്ള ഊഞ്ഞാലാട്ടമുണ്ടാവും. പൂജ കഴിഞ്ഞ് ദീപം തെളിച്ച ചെരാതുകള്‍ ജലാശയങ്ങളില്‍ ഒഴുക്കുന്നതോടെ അട്‌ല തദ്ദിക്ക് പരിസമാപ്തി.

Tags: festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.