Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് അറസ്റ്റുകള്‍; കടലിനും ചെകുത്താനും ഇടയില്‍ സിപിഎം

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസും ഒരേ സമയം ആരോപണച്ചുഴിയില്‍ ആടി ഉലയുന്നത് ഇതാദ്യം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 30, 2020, 05:10 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിന്ന് അധിക ദൂരമില്ല എകെജി സെന്ററിലേക്ക്. രണ്ടും സംസ്ഥാന ഭരണത്തിന്റെ സിരാ കേന്ദ്രങ്ങള്‍. പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ നാലര വര്‍ഷമായി തിരക്കൊഴിഞ്ഞ ദിവസങ്ങളില്ല. സര്‍ക്കാരിന്റെയും വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്കുമെല്ലാം തീരുമാനം എടുക്കുന്നതിന് ഇരു ഓഫീസുകള്‍ക്കും നിര്‍ണായക ബന്ധം.  എന്നാല്‍ ഇന്നലെ മുതല്‍ ഇരു  ഓഫീസുകളിലും ശ്മശാന മൂകത. നേതാക്കളെയും അണികളെയും കാണാനില്ല. ഉള്ളവരാകട്ടെ പുറത്ത് വരാനും  മടിക്കുന്നു.   മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയുടെ  സംസ്ഥാന ഓഫീസും  ഒരേ സമയം ആരോപണച്ചുഴിയില്‍ ആടി ഉലയുന്നത് ഇത് ആദ്യം.  

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും ബെംഗളൂരില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും ഒരേ സമയം ദുരിതത്തില്‍പ്പെട്ടു.   കഷ്ടകാലം വന്നാല്‍ ഉത്തരം പറയേണ്ട തലപ്പത്തുള്ളവരാകട്ടെ പൂര്‍ണമായും ആരോപണവിധേയരും.  

സിപിഎമ്മും സര്‍ക്കാരും ഇത്രക്ക് വെട്ടിലാവുന്ന അവസ്ഥ ഇതുവരെയും ഉണ്ടായിട്ടില്ല. പാര്‍ട്ടി ഓഫീസ്  മയക്കുമരുന്ന് കള്ളക്കടത്ത് കേസിന്റെ നിഴലിലായപ്പോള്‍ ഭരണ സിരാകേന്ദ്രം സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന ആരോപണത്തിലും.  മറുപടി പറയാനാകാതെ ബുദ്ധമുട്ടുകയാണ് സഖാക്കള്‍.

രണ്ടു വിഷയങ്ങളിലും സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു ബന്ധവുമില്ലെന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേതാക്കളുടെ കണ്ഠ മിടറിയുള്ള പ്രതികരണം.  

ബിനീഷ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിച്ചോട്ടെ, തൂക്കികൊല്ലണമെങ്കില്‍ തൂക്കി കൊന്നോട്ടെ എന്നാണ് മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം  ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരെയും കിട്ടുന്നില്ല. എന്തിനും ഏതിനും പ്രതിരോധ നിര തീര്‍ക്കുന്ന സിപിഎം നേതാക്കളെയും പുറത്ത് കാണാനില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വിജരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് എന്തെങ്കിലും പറയാന്‍ തയാറായത്.

ഇനിയുള്ള നാളുകള്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നിര്‍ണായകമാണ്. അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് അനുസരിച്ചായിരിക്കും രാഷ്‌ട്രീയകേരളത്തിന്റെ ഭാവി. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ മറുപടി പറയുന്നതിന് കനത്ത വിലക്കാണ്  മുഖ്യമന്ത്രി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

Tags: cpmകോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.