Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 30, 2020, 05:14 am IST
in Editorial

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാക്കി റിമാന്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ശിവശങ്കര്‍ അറസ്റ്റിലാവുന്നത് തടയാന്‍ അധികാരം ഉപയോഗിച്ച് എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്നിട്ടും കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ശിവശങ്കറിനുവേണ്ട എല്ലാ ഒത്താശകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷിത താവളമാക്കിയതും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്നതോടെ അവിടംവിട്ട്  ആയുര്‍വേദ ചികിത്സയ്‌ക്കുപോയതും അന്വേഷണ ഏജന്‍സിയുടെ പിടിയില്‍പ്പെടാതിരിക്കാനാണ്. ഈ സമയമൊക്കെ വാക്കാല്‍ തള്ളിപ്പറഞ്ഞുകൊണ്ട് ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയായിരുന്നു ഭരണാധികാരം കയ്യാളുന്നവര്‍. രണ്ട് തവണ അറസ്റ്റു തടഞ്ഞ ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കരുനീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അറസ്റ്റു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ആഴ്ചകളായി സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന തന്ത്രങ്ങളാണ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെയുള്ള വാചകമടികള്‍ നടത്തി ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായിട്ടും സിപിഎം നേതാക്കള്‍ യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ ആവര്‍ത്തിക്കുകയാണ്. ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പിന്നീട് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി വിധേയനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും ഇത് ഏറ്റുപാടി. എന്നാല്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. പിണറായിയുടെ അപരനായാണ് ശിവശങ്കര്‍ എല്ലാം ചെയ്തിട്ടുള്ളത്. പിണറായിയുടെ അറിവും സമ്മതവുമില്ലാതെയാണ്  ഇതൊക്കെ സംഭവിച്ചതെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആ പദവിയില്‍ തുടരാനുള്ള അര്‍ഹത ഇനിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും, സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌നയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള അധികാരമാണ് മറ്റ് രണ്ടുപേരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിടിയിലായതോടെ സ്വപ്‌നയോട് ശിവശങ്കര്‍ അകലംപാലിച്ചതുപോലെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അനഭിമതനായതും! ഇത് പരസ്പര ധാരണയോടെയായിരുന്നു. ആരോപണവിധേയനായ ശിവശങ്കറിനെ ആദ്യം മാറ്റി നിര്‍ത്തിയതും, പിന്നീട് സസ്‌പെന്‍ഡു ചെയ്തതുമൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. ഈ നടപടി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയ്‌ക്കും നിരപരാധിത്വത്തിനും തെളിവാകുന്നില്ല. ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തന്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിന്റെ ഒറ്റവാചകത്തില്‍ പിണറായിയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴും. സര്‍ക്കാരിന്റെ പിന്തുണയോടെ ഇതുവരെ പിടിച്ചുനിന്നതുപോലെ ഇനി ശിവശങ്കറിനാവില്ല. അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരും. അവിടെ കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി. അതുവരെ  കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിപദം രാജിവയ്‌ക്കുകയാണ് പിണറായിക്ക് നല്ലത്. ഇതിന് തയ്യാറല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ജനരോഷത്തില്‍ എല്ലാം ഒലിച്ചുപോകും. ഭരണം മാത്രമല്ല, പാര്‍ട്ടി പോലും.

Tags: Pinarayi Vijayanഎം ശിവശങ്കര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.