Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 30, 2020, 05:14 am IST
in Editorial

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാക്കി റിമാന്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ശിവശങ്കര്‍ അറസ്റ്റിലാവുന്നത് തടയാന്‍ അധികാരം ഉപയോഗിച്ച് എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്നിട്ടും കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ശിവശങ്കറിനുവേണ്ട എല്ലാ ഒത്താശകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷിത താവളമാക്കിയതും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്നതോടെ അവിടംവിട്ട്  ആയുര്‍വേദ ചികിത്സയ്‌ക്കുപോയതും അന്വേഷണ ഏജന്‍സിയുടെ പിടിയില്‍പ്പെടാതിരിക്കാനാണ്. ഈ സമയമൊക്കെ വാക്കാല്‍ തള്ളിപ്പറഞ്ഞുകൊണ്ട് ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയായിരുന്നു ഭരണാധികാരം കയ്യാളുന്നവര്‍. രണ്ട് തവണ അറസ്റ്റു തടഞ്ഞ ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കരുനീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അറസ്റ്റു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ആഴ്ചകളായി സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന തന്ത്രങ്ങളാണ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെയുള്ള വാചകമടികള്‍ നടത്തി ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായിട്ടും സിപിഎം നേതാക്കള്‍ യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ ആവര്‍ത്തിക്കുകയാണ്. ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പിന്നീട് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി വിധേയനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും ഇത് ഏറ്റുപാടി. എന്നാല്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. പിണറായിയുടെ അപരനായാണ് ശിവശങ്കര്‍ എല്ലാം ചെയ്തിട്ടുള്ളത്. പിണറായിയുടെ അറിവും സമ്മതവുമില്ലാതെയാണ്  ഇതൊക്കെ സംഭവിച്ചതെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആ പദവിയില്‍ തുടരാനുള്ള അര്‍ഹത ഇനിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും, സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌നയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള അധികാരമാണ് മറ്റ് രണ്ടുപേരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിടിയിലായതോടെ സ്വപ്‌നയോട് ശിവശങ്കര്‍ അകലംപാലിച്ചതുപോലെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അനഭിമതനായതും! ഇത് പരസ്പര ധാരണയോടെയായിരുന്നു. ആരോപണവിധേയനായ ശിവശങ്കറിനെ ആദ്യം മാറ്റി നിര്‍ത്തിയതും, പിന്നീട് സസ്‌പെന്‍ഡു ചെയ്തതുമൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. ഈ നടപടി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയ്‌ക്കും നിരപരാധിത്വത്തിനും തെളിവാകുന്നില്ല. ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തന്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിന്റെ ഒറ്റവാചകത്തില്‍ പിണറായിയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴും. സര്‍ക്കാരിന്റെ പിന്തുണയോടെ ഇതുവരെ പിടിച്ചുനിന്നതുപോലെ ഇനി ശിവശങ്കറിനാവില്ല. അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരും. അവിടെ കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി. അതുവരെ  കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിപദം രാജിവയ്‌ക്കുകയാണ് പിണറായിക്ക് നല്ലത്. ഇതിന് തയ്യാറല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ജനരോഷത്തില്‍ എല്ലാം ഒലിച്ചുപോകും. ഭരണം മാത്രമല്ല, പാര്‍ട്ടി പോലും.

Tags: സ്വര്‍ണകടത്ത്Pinarayi Vijayanഎം ശിവശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.