Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 30, 2020, 05:14 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാക്കി റിമാന്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ശിവശങ്കര്‍ അറസ്റ്റിലാവുന്നത് തടയാന്‍ അധികാരം ഉപയോഗിച്ച് എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്നിട്ടും കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ശിവശങ്കറിനുവേണ്ട എല്ലാ ഒത്താശകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷിത താവളമാക്കിയതും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്നതോടെ അവിടംവിട്ട്  ആയുര്‍വേദ ചികിത്സയ്‌ക്കുപോയതും അന്വേഷണ ഏജന്‍സിയുടെ പിടിയില്‍പ്പെടാതിരിക്കാനാണ്. ഈ സമയമൊക്കെ വാക്കാല്‍ തള്ളിപ്പറഞ്ഞുകൊണ്ട് ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയായിരുന്നു ഭരണാധികാരം കയ്യാളുന്നവര്‍. രണ്ട് തവണ അറസ്റ്റു തടഞ്ഞ ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കരുനീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അറസ്റ്റു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ആഴ്ചകളായി സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന തന്ത്രങ്ങളാണ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെയുള്ള വാചകമടികള്‍ നടത്തി ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായിട്ടും സിപിഎം നേതാക്കള്‍ യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ ആവര്‍ത്തിക്കുകയാണ്. ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പിന്നീട് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി വിധേയനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും ഇത് ഏറ്റുപാടി. എന്നാല്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. പിണറായിയുടെ അപരനായാണ് ശിവശങ്കര്‍ എല്ലാം ചെയ്തിട്ടുള്ളത്. പിണറായിയുടെ അറിവും സമ്മതവുമില്ലാതെയാണ്  ഇതൊക്കെ സംഭവിച്ചതെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആ പദവിയില്‍ തുടരാനുള്ള അര്‍ഹത ഇനിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും, സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌നയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള അധികാരമാണ് മറ്റ് രണ്ടുപേരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിടിയിലായതോടെ സ്വപ്‌നയോട് ശിവശങ്കര്‍ അകലംപാലിച്ചതുപോലെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അനഭിമതനായതും! ഇത് പരസ്പര ധാരണയോടെയായിരുന്നു. ആരോപണവിധേയനായ ശിവശങ്കറിനെ ആദ്യം മാറ്റി നിര്‍ത്തിയതും, പിന്നീട് സസ്‌പെന്‍ഡു ചെയ്തതുമൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. ഈ നടപടി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയ്‌ക്കും നിരപരാധിത്വത്തിനും തെളിവാകുന്നില്ല. ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തന്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിന്റെ ഒറ്റവാചകത്തില്‍ പിണറായിയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴും. സര്‍ക്കാരിന്റെ പിന്തുണയോടെ ഇതുവരെ പിടിച്ചുനിന്നതുപോലെ ഇനി ശിവശങ്കറിനാവില്ല. അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരും. അവിടെ കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി. അതുവരെ  കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിപദം രാജിവയ്‌ക്കുകയാണ് പിണറായിക്ക് നല്ലത്. ഇതിന് തയ്യാറല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ജനരോഷത്തില്‍ എല്ലാം ഒലിച്ചുപോകും. ഭരണം മാത്രമല്ല, പാര്‍ട്ടി പോലും.

Tags: സ്വര്‍ണകടത്ത്Pinarayi Vijayanഎം ശിവശങ്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

പുതിയ വാര്‍ത്തകള്‍

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി,ജീവനക്കാര്‍ പണിമുടക്കില്ലെന്ന് മന്ത്രി ഗണേഷ്, പണിമുടക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies