Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണമയം ലാവണ്യഗീതം

സാരഥികളുടെ സന്ദേശം 40

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 28, 2020, 03:45 pm IST
in Samskriti

കൃഷ്ണമയമായ കാവ്യജീവിതത്തിന്റെ മധുരോദാര സങ്കീര്‍ത്തനമായിരുന്നു ചണ്ഡിദാസ്. മധ്യകാലഘട്ടം വിരുന്നൂട്ടിയ വൈഷ്ണവ വിഭൂതിയുടെ പ്രസാദമാണ് ഈ യോഗാത്മക പ്രതിഭയിലൂടെ ബംഗാളി ജനത ഏറ്റുവാങ്ങിയത്. കൃഷ്ണ കീര്‍ത്തനത്തിന്റെ വേണുരാഗം കാലത്തിന്റെ സംഗീതികയായി മാറി.  

ചൈതന്യ മഹാപ്രഭുവിന്റെ സംവേദനത്വത്തില്‍ രത്‌നത്തിളക്കം സൃഷ്ടിച്ച ചണ്ഡിദാസ്, ചൈതന്യയുടെ മുന്‍ഗാമിയായെന്നും അതല്ല സമകാലികനാണെന്നും വാദമുണ്ട്. 14 ാം നൂറ്റാണ്ടാണ് ജീവിതകാലമെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ജയദേവ ഗീതകങ്ങളും വിദ്യാപതിയുടെ അക്ഷരനക്ഷത്രങ്ങളും ചൈതന്യസ്വാമിയുടെ ഭക്തിഭാവമണ്ഡലത്തെ പ്രചോദിപ്പിച്ചിരുന്നെങ്കിലും ചണ്ഡിദാസിന്റെ അതീത സൃഷ്ടികളില്‍ സ്വാമികള്‍ സ്വാംശീകരിച്ചുണര്‍ത്തിയ അടയാളമുദ്രയും അംഗീകാരവുമുണ്ട്. വിസ്മൃതിയില്‍ അകപ്പെട്ടു പോകാതെ ചണ്ഡിദാസിനെ അനശ്വരമാക്കിയത് ചൈതന്യ മഹാപ്രഭുവിന്റെ ഭാവാത്മകമായ സംരക്ഷണ സാധ്യതയാണ്.  

പാവനചരിതയായ ഗംഗാനദീതീരത്തെ രാംകലിയില്‍ രാധാഗ്രാമത്തിലാണ് ചണ്ഡിദാസ് ജന്മമെടുക്കുന്നത്. കൃഷ്ണമയയമായ ഗ്രാമീണാന്തരീക്ഷത്തില്‍ കലാജീവന കൗതുകങ്ങളെല്ലാം കൃഷ്ണജീവിതത്തിന്റെ പുണ്യാവബോധത്തിലായിരുന്നു. നാടകവും സംഗീതവും പാവക്കൂത്തും കൃഷ്ണലീലകളായി ക്ഷേത്രാഘോഷങ്ങളും പൊതുവിടങ്ങളും ഏറ്റുവാങ്ങി. ഉണ്ണിക്കണ്ണന്‍ മുതല്‍ യോഗേശ്വര കൃഷ്ണന്‍ വരെയുള്ള ഭഗവദ് കഥയിലെ തേജോമയമായ ലീലാരംഗങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സംഗീതനടനങ്ങളായി. ഇവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ അനുഭൂതികണങ്ങള്‍ ബാലനായ ചണ്ഡിദാസിന്റെ മനവും മിഴിയും കവിഹൃദയവും കവര്‍ന്നു.  

കാലം മുന്നോട്ടൊഴുകിയപ്പോഴാണ് കീര്‍ത്തനങ്ങളും സംഗീതികകളും ഭാവഗീതികളും യോഗാത്മകമായ സൃഷ്ടികളും നാടകങ്ങളുമെല്ലാം ചണ്ഡിദാസിന്റെ പ്രതിഭാ വിപഞ്ചികയില്‍ ഭാവരാഗതാളമായത്. ഗായകനും അഭിനേതാവുമായി ആയിരമായിരം അരങ്ങുകളില്‍ ചണ്ഡിദാസ് തിളങ്ങി. ആ സുന്ദരരൂപവും കൃഷ്ണമയമായ ഉള്ളറിവുകളും ആരാധക മനസ്സില്‍ വിസ്മയമായി. ചണ്ഡിദാസിന്റെ കലാതരംഗങ്ങള്‍ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ ആതിര നിലാവു പടര്‍ത്തി. പ്രേമഭക്തിയുടെയും കാരുണ്യത്തിന്റെയും ഒരല ആ സൃഷ്ടികളില്‍ മന്ദാരസ്‌മേരം വിടര്‍ത്തി. മനുഷ്യനും സമുദായവും പുതുചിന്തയുടെ ഊര്‍ജിതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. പ്രണയചാപല്യങ്ങളുടെ പേരില്‍ കാമിനിയോടൊപ്പം ചണ്ഡിദാസിന് സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന കഥ ഐതിഹ്യ രൂപത്തില്‍ ച്രചരിച്ചിട്ടുണ്ട്.  

രാധാകൃഷ്ണ പ്രണയത്തിന്റ തരളമധുരാനുഭൂതി പകരുന്ന രചനകള്‍ക്കൊപ്പം ജാതിചിന്തയ്‌ക്ക് അതീതമായ മാനവമൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ചണ്ഡിദാസിന്റെ എഴുത്തുകള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ആദര്‍ശത്തിന്റെയും വിജയപതാകയേന്തുകയായിരുന്നു. ഭാവഗായകന്റെ അതുല്യമായ ആത്മപീഠം നേടിയെടുത്ത ആ വിശ്രുതപ്രതിഭ ഇന്നും ബംഗാളിന്റെ ആത്മസ്പന്ദമായി വേണുനാദം മുഴക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.