Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുഷ്പന്റെ നാട്ടില്‍ നിന്ന് പുതിയൊരു സന്ദേശം

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 20, 2020, 05:00 am IST
in Editorial

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ വഞ്ചനാത്മക രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നതാണ്. താല്‍ക്കാലികമായ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി രക്തസാക്ഷികളെ വച്ച് വിലപേശുകയാണ് സിപിഎം എന്ന ശശിയുടെ വാക്കുകള്‍ ആ പാര്‍ട്ടിയുടെ ചാവേറുകളായി നടക്കുന്നവരുടെ കണ്ണുതുറപ്പിക്കും. സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ സ്വാശ്രയ കോളജിനെതിരായ സമരത്തിന്റെ ഭാഗമായി, കൂത്തുപറമ്പില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. ഇവരെ പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളായി ചിത്രീകരിച്ച സിപിഎം പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ സ്വാശ്രയ കോളജിനെ പിന്തുണയ്‌ക്കുന്ന വിരോധഭാസമാണ് കണ്ടത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെടെ പല സിപിഎം നേതാക്കന്മാരുടെയും മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുകയും ചെയ്തു. കൂത്തുപറമ്പില്‍ വച്ച്, തന്നെ വധിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്ന് എം.വി. രാഘവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ രാഘവന്റെ പാര്‍ട്ടിയായ സിഎംപിയുമായി സിപിഎം സഖ്യമുണ്ടാക്കുക മാത്രമല്ല, മകന്‍ നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയാക്കാനും മടിച്ചില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ടാണ് ഈ രാഷ്‌ട്രീയ വഞ്ചനയെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും കണ്ണടച്ചിരുട്ടാക്കുകയായിരുന്നു സിപിഎം നേതൃത്വം.  

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു. കൂത്തുപറമ്പ് വെടിവയ്‌പ്പില്‍ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം രക്ഷപ്പെട്ട പുഷ്പന്‍ കാല്‍നൂറ്റാണ്ടായി ജീവച്ഛവമായി കഴിയുകയാണ്. അരയ്‌ക്ക് വെടിയേറ്റതിനാല്‍ അനങ്ങാനാവാതെ കിടക്കുന്ന ഈ ഭാഗ്യഹീനനെ ഇനിയും തളരാത്ത പോരാളിയായി അവതരിപ്പിച്ചു പോരുന്നതിനിടെയാണ് ഇത്രകാലവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സഹോദരന്‍ ശശി പാര്‍ട്ടിയുടെ മനുഷ്യത്വരാഹിത്യത്തിനെതിരെ തുറന്നടിച്ച് ബിജെപിയില്‍ അംഗമായിരിക്കുന്നത്. ‘കണ്ണൂരിസം’ എന്ന പേരില്‍ അറിയപ്പെടുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് ഇരയാവുമ്പോഴും, അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനത്തിലേക്കുള്ള ഈ വരവിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. പാര്‍ട്ടിയുടെ ഭീഷണി വകവയ്‌ക്കാതെ പരസ്യ നിലപാടെടുത്ത ശശിയുടെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ ബിജെപിയില്‍ എത്തുമെന്നാണ് അറിയുന്നത്. ആദര്‍ശം മറയാക്കി ചോരയും നീരുമുള്ള യുവാക്കളുടെ ജീവനും ജീവിതവും തുലയ്‌ക്കുകയും, അധികാരത്തിലെത്തിയാല്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകളായി മാറുകയും ചെയ്യുന്നവരുടെ പൊയ്‌മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ പാടില്ല. സിപിഎമ്മില്‍ ആത്മാഭിമാനവും ആദര്‍ശബോധവും അവശേഷിക്കുന്നവര്‍ ബിജെപി  പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെയും വികസനത്തിന്റെയും ജനക്ഷേമ രാഷ്‌ട്രീയത്തിന്റെയും പാതയില്‍ അണിനിരക്കണമെന്നത് കാലഘട്ടത്തിന്റെ ആഹ്വാനമാണ്.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.