Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രക്ഷേപണകലയും മഹാകവി അക്കിത്തവും

പില്‍ക്കാലത്ത് ആ തസ്തിക അസിസ്റ്റന്റ് എഡിറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്‍ക്കുള്ള രണ്ടു ദശകങ്ങള്‍, കോഴിക്കോട് ആകാശവാണിയുടെ ബൗദ്ധിക സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ അക്കിത്തം ഉണ്ട്. പി.സി. കുട്ടികൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന സ്‌പോണ്‍സേഡ് വിഭാഗത്തില്‍-വാചിക വാങ്മയ വിഭാഗം എന്നാണ് പി.സി. ഈ വിഭാഗത്തെ ഓമനപ്പേരായി വിശേഷിപ്പിച്ചത്- നിലയത്തില്‍ പ്രക്ഷേപണാവശ്യത്തിനുള്ള കൃതികള്‍ എഴുതുക എന്നതാണ് അക്കിത്തം ചെയ്യേണ്ടിയിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 16, 2020, 05:46 am IST
inArticle

മഹാകവി അക്കിത്തത്തിന്റെ ജീവിതത്തിന് സര്‍ഗാത്മകതയുടെ വിവിധ തലങ്ങളുണ്ട്. പ്രക്ഷേപണം ഒരു സാഹിത്യ ശാഖയാണോ എന്ന വിവാദം ശക്തമായിരുന്ന കാലത്ത്  ആ ചോദ്യത്തിന് സര്‍ഗാത്മകമായിത്തന്നെയാണ് അക്കിത്തം ഉത്തരം നല്‍കിയതും. 1956ല്‍ കവി ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെത്തി സ്‌ക്രിപ്റ്റ് റൈറ്ററായി.

പില്‍ക്കാലത്ത് ആ തസ്തിക അസിസ്റ്റന്റ് എഡിറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്‍ക്കുള്ള രണ്ടു ദശകങ്ങള്‍, കോഴിക്കോട് ആകാശവാണിയുടെ ബൗദ്ധിക സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ അക്കിത്തം ഉണ്ട്. പി.സി. കുട്ടികൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന സ്‌പോണ്‍സേഡ് വിഭാഗത്തില്‍-വാചിക വാങ്മയ വിഭാഗം എന്നാണ് പി.സി. ഈ വിഭാഗത്തെ ഓമനപ്പേരായി വിശേഷിപ്പിച്ചത്- നിലയത്തില്‍ പ്രക്ഷേപണാവശ്യത്തിനുള്ള കൃതികള്‍ എഴുതുക എന്നതാണ് അക്കിത്തം ചെയ്യേണ്ടിയിരുന്നത്. അത് പ്രഭാഷണമോ, ചര്‍ച്ചയോ ആവാം. നാടകമോ പാട്ടോ കഥയോ ആവാം. ചിത്രീകരണവുമാവാം. ഗദ്യമായാലും പദ്യമായാലും, സവ്യസാചിയുടെ കരവിരുതോടെ അക്കിത്തം ആ ധര്‍മം നിര്‍വഹിച്ചുപോന്നു.  

അന്ന് ഗാന്ധി മാര്‍ഗ്ഗം എന്ന പരിപാടി ഉണ്ടായിരുന്നു. അത് വായിച്ചവതരിപ്പിച്ചതും അക്കിത്തം തന്നെ. ഒരു പ്രത്യേക ടോണില്‍ താളാത്മകമായ ആ വായന പലരും ഇന്നും ഓര്‍ക്കുന്നു. പ്രഭാഷകന്മാര്‍ വന്നാല്‍ അത് ശബ്ദലേഖനം ചെയ്യണം. ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നേതൃത്വം കൊടുക്കണം. എഡിറ്റ് ചെയ്ത് പ്രക്ഷേപണം ചെയ്യണം. ആവശ്യമെങ്കില്‍ അഭിമുഖവും നടത്തണം. പാട്ടെഴുത്തും കവിതയെഴുത്തും, സംഗീതചിത്രീകരണ രചനയും തരം പോലെ നടന്നു, അക്കിത്തത്തിന്റേത് മാത്രമായ ശൈലിയില്‍. ലാളിത്യമാണ് മഹാകവി അക്കിത്തത്തിന്റെ റേഡിയോ എഴുത്തിന്റെ മുഖമുദ്ര. അവിടെ മഹാപണ്ഡിതനെയല്ല, സാമാന്യ ജനങ്ങളോട് സംവദിയ്‌ക്കുന്ന പ്രക്ഷേപകനെയാണ് കാണുക. ”അഞ്ചു നാടോടിപ്പാട്ടുകള്‍” എഴുതിയ അക്കിത്തത്തെയാണ് നാമവിടെ കാണുക

”നരവന്നാലെന്തുചേതം

ജരവന്നാലെന്തു ചേതം?..”

എന്നൊക്കെ എഴുതിയ അക്കിത്തം തന്നെയാണല്ലോ

”ഭ്രാന്തശാലയില്‍ വീണ്ടും ഹാ

വേദാന്തസൂര്യനുദിച്ചപ്പോള്‍

ശ്രീനാരായണ ബിംബം തന്നെ

ശ്രീശങ്കരബിംബം” എന്നും എഴുതിയത്. മറ്റൊരു ചിത്രീകരണത്തിനുവേണ്ടി

”ഇരുമ്പുകമ്പികളേ, ഭൂമിയില്‍

നടന്നു കൂടല്ലോ !

സിമന്റ് ചാക്കുകളേ ഭൂമിയില്‍

നടന്നുകൂടല്ലോ”

എന്നും കാണാം.

ഗാന്ധിമാര്‍ഗ്ഗവും തപാല്‍പ്പെട്ടിയും തയാറാക്കിയതും അക്കിത്തമായിരുന്നു.

അക്കിത്തത്തിന്റെ ”ബലിദര്‍ശനം” എന്ന കവിതയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഓണക്കാലത്ത് വിശേഷാല്‍ പരിപാടിയായി, നാടകോത്സവം, കഥവായനാ പരമ്പര, നാടന്‍ പാട്ടുത്സവം എന്നിങ്ങനെ പലതും അരങ്ങേറും. അക്കൊല്ലം വ്യത്യസ്തമായ ഒരു പരമ്പര വേണമെന്ന് പി.സി. കുട്ടികൃഷ്ണന് നിര്‍ബന്ധം. പി.സിയും കക്കാടും തിക്കോടിയനും എല്ലാം തീര്‍പ്പുകല്‍പിച്ചു. അതൊരു കവിതാ പരമ്പരയാവട്ടെ, അത് അക്കിത്തം എഴുതട്ടെ. അങ്ങനെ അക്കിത്തം എഴുതി ‘ബലിദര്‍ശനം’. അഞ്ചു ദിവസങ്ങളിലായി 15 മിനിട്ട് വായിക്കാവുന്ന ഒരു ദീര്‍ഘകവിത. അതൊരു പുസ്തകമാവുകയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമാവുകയും ചെയ്തു.

ആകാശവാണിയുടെ പഴയ കെട്ടിടത്തില്‍, വിശാലമായ ഹാളിലായിരുന്നു, പി.സി, അക്കിത്തം, കൊടുങ്ങല്ലൂര്‍, വിനയന്‍, സുശീല, വിജയരാഘവന്‍ എന്നിവര്‍ ഇരുന്നത്. അവിടം എപ്പോഴും ശബ്ദായമാനമായിരിക്കും. അവിടെ ഇടശ്ശേരി, വി.കെ.എന്‍, പി.  കുഞ്ഞിരാമന്‍ നായര്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹാരഥരൊക്കെ കയറിയിറങ്ങുന്നത് ഞങ്ങള്‍ സാകൂതം നോക്കിനിന്നിട്ടുണ്ട്. തൊട്ടടുത്ത റൂമില്‍ നിന്ന് കക്കാടും തിക്കോടിയനും ചിലപ്പോള്‍ അവിടെയെത്തും. അന്നേരം ഒരു മഹാസമ്മേളനത്തിന്റെ പ്രതീതിയായി.

ഒരു ശ്രവ്യമാധ്യമമെന്നനിലയില്‍ പത്രപ്രവര്‍ത്തനപരമായ എഴുത്താണ് ആകാശവാണിയിലേത് എന്നൊരു വാദമുണ്ടായിരുന്നു. അക്കിത്തം എന്നും അതിനെ നിരാകരിച്ചു. ആ എഴുത്തും ക്രിയേറ്റീവ് അഥവാ സര്‍ഗാത്മകമാണ് എന്നതായിരുന്നു ആ വാദം. പാട്ടായാലും ഫീച്ചറായാലും എഴുത്തുകാരന്റെ സര്‍ഗാത്മക രചനയാണ്. മനസ്സും, ബുദ്ധിയും ചിന്തയുമെല്ലാം അതില്‍ ദത്തശ്രദ്ധമാകണം. ആവശ്യമായ ഗവേഷണവും വേണം. എഴുതുന്ന കടലാസിന്റെ എണ്ണമല്ല. എന്തെഴുതുന്നു എങ്ങനെ എഴുതുന്നു എന്നതാണ് പ്രശ്‌നം. പ്രക്ഷേപണസാഹിത്യത്തെ രണ്ടാം കിട എന്ന വിലയിരുത്തല്‍ ശരിയല്ല എന്ന മതമായിരുന്നു അത്.

മഹാകവി അക്കിത്തത്തെപ്പോലെ സ്വപ്നസഞ്ചാരിയായ ഒരു കവി ഫയല്‍ക്കൂമ്പാരങ്ങളുമായി മല്ലിടുന്നതെങ്ങനെയാണ് എന്നായിരുന്നു സഹപ്രവര്‍ത്തകരായ ഞങ്ങളുടെ ആദ്യകാല സംശയം. എന്നാല്‍ അത്തരം ജോലികള്‍ അതിസമര്‍ത്ഥമായി അദ്ദേഹം നിര്‍വ്വഹിച്ചു. 1975ല്‍ അക്കിത്തത്തിന് എഡിറ്റര്‍ ആയി പ്രൊമോഷന്‍ കിട്ടി. എഡിറ്റര്‍ തസ്തിക അന്ന് വയലും വീടും വിഭാഗത്തിലേ ഉണ്ടായിരുന്നുള്ളൂ. അന്ന് തൃശ്ശൂര്‍ നിലയത്തിലേ വയലും വീടും ഉള്ളൂ. അതിനാല്‍ തുടര്‍ന്നുള്ള സേവനകാലം തൃശ്ശൂരിലായി.

കാവ്യസാഹിത്യ മണ്ഡലത്തില്‍ ഏറെ പ്രശസ്തനായ ശേഷമാണ് മഹാകവി ആകാശവാണിയിലെത്തിയത്. അതുകൊണ്ട് നേട്ടമുണ്ടായത് ആകാശവാണി എന്ന സ്ഥാപനത്തിനാണ്. ആത്മാര്‍പ്പണമാണ് ആ എഴുത്തിന്റെ മുഖമുദ്ര. അന്നും ഇന്നും എന്നും സംഘാടകന്‍ എന്ന നിലയിലും അക്കിത്തം തിളങ്ങിയത് റേഡിയോ നിലയത്തില്‍ത്തന്നെ. ഉറൂബിനോടൊപ്പം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച തുഞ്ചന്‍ ദിനാഘോഷങ്ങളും കവി സമ്മേളനങ്ങളും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതല്ലാതെ ക്ഷണിക്കപ്പെട്ട സദസ്സുകള്‍ക്കു മുമ്പാകെ അവതരിപ്പിക്കാറുണ്ടായിരുന്ന കുടുംബാസൂത്രണപരവും വികസനോന്മുഖവുമായ ഒട്ടേറെ പരിപാടികള്‍ പഴമക്കാര്‍ക്ക് ഓര്‍മ്മയിലുണ്ടാകും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ അവ ഇന്നും ഏറെ പാ

ടുന്നുണ്ടാവും

”ബഹുജനഹിതായ

ബഹുജനസുഖായ”

ശ്രീധരനുണ്ണി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.