Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ജോ ബൈഡനുമായി വെര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ട്രം‌പ്

ബൈഡന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ട്രം‌പിന്റെ നിലപാട് ചര്‍ച്ച മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Oct 9, 2020, 05:36 pm IST
in US

വാഷിംഗ്ടൺ: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ച വെര്‍ച്വല്‍ ആണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രം‌പിന് കോവിഡ്-19 പോസിറ്റീവ് ആയതുകൊണ്ടും, ചികിത്സ പൂര്‍ത്തിയാകുന്നതിനു മുന്‍പ് വൈറ്റ് ഹൗസില്‍ ജോലിയില്‍ പ്രവേശിച്ചതുകൊണ്ടും, പ്രസിഡൻഷ്യൽ ഡിബേറ്റ്സ് കമ്മീഷൻ ചര്‍ച്ചയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമാണ് ബൈഡനുമായി “ഞാൻ ഒരു വെർച്വൽ ചർച്ച നടത്താൻ പോകുന്നില്ല” എന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്.  

ബൈഡന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ട്രം‌പിന്റെ നിലപാട് ചര്‍ച്ച മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു.“ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം.” എന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.

“അമേരിക്കൻ ജനതയോട് നേരിട്ട് സംസാരിക്കാൻ വൈസ് പ്രസിഡന്റ് ബൈഡന്‍ ആഗ്രഹിക്കുന്നു,” ബൈഡന്റെ ഡപ്യൂട്ടി പ്രചാരണ മാനേജർ കേറ്റ് ബെഡിംഗ്ഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു. ചർച്ച സംഘടിപ്പിക്കുന്നതില്‍ പക്ഷപാതരഹിതമായ കമ്മീഷന്റെ പ്രഖ്യാപനം “രണ്ടാം വട്ട ചർച്ചയിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത” ഊന്നിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥികൾ പ്രത്യേക വിദൂര സ്ഥലങ്ങളിൽ നിന്ന് പങ്കെടുക്കും. പങ്കെടുക്കുന്നവരും മോഡറേറ്ററും മിയാമിയിൽ തുടരും. ബൈഡനും ട്രംപും മിയാമിയിൽ ഏറ്റുമുട്ടാൻ തീരുമാനിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഒരേ മുറിയിൽ ഇല്ലാത്ത ആദ്യ ചർച്ചയല്ല ഇത്. 1960 ൽ റിച്ചാർഡ് നിക്സണും, ജോൺ എഫ്. കെന്നഡിയും തമ്മിലുള്ള മൂന്നാമത്തെ പ്രസിഡന്റ് ചർച്ച രണ്ട് സ്ഥാനാർത്ഥികളും വിവിധ സ്ഥലങ്ങളില്‍ നിന്നായിരുന്നു.

ഒരാഴ്ച മുമ്പാണ് ട്രംപിന് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. എന്നാൽ ചൊവ്വാഴ്ച ട്വീറ്റിൽ മിയാമിയിലെ വേദിയിൽ ബൈഡനുമൊത്ത് ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, “അത് മികച്ചതായിരിക്കും!” അദ്ദേഹം ട്വീറ്റ് ചെയ്തു.  

പ്രസിഡന്റ് കോവിഡ് പോസിറ്റീവായി തുടരുന്നിടത്തോളം കാലം താനും ട്രംപും ഒരു ചർച്ച നടത്തേണ്ടതില്ലെന്ന് പെൻ‌സിൽ‌വാനിയയില്‍ മാധ്യമ പ്രവർത്തകരോട് ബൈഡന്‍ പറഞ്ഞു. “അദ്ദേഹവുമൊത്ത് ചർച്ച ചെയ്യാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഞങ്ങൾ വളരെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ക്ലീവ്‌ലാൻഡിൽ ബൈഡനുമായി ആദ്യത്തെ ചർച്ച നടത്തി 48 മണിക്കൂർ കഴിഞ്ഞാണ് ട്രംപിന് കഴിഞ്ഞ വ്യാഴാഴ്ച കോവിഡ്-19 ബാധിച്ചത്. ചർച്ചയ്‌ക്കിടെ രണ്ട് സ്ഥാനാർത്ഥികളും 12 അടി അകലെയാണ് നിന്നതെങ്കിലും, ട്രംപിന്റെ അണുബാധ ബൈഡന്റെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുമോ സംശയത്താല്‍, പ്രചാരണ വേദികളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒന്നിലധികം കോവിഡ്-19 പരിശോധനകൾക്ക് ബൈഡന്‍ വിധേയമാകുകയും ചെയ്തു.

തിങ്കളാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴും ട്രംപിന് വൈറസ് ബാധയുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ വിശദമായ ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, കോവിഡ്-19ന്റെ മിതമായ ലക്ഷണങ്ങളുള്ളവർക്കുപോലും പകർച്ചവ്യാധിയുണ്ടാകാം. അവര്‍ കുറഞ്ഞത് 10 ദിവസമെങ്കിലും ഒറ്റപ്പെടണം, അല്ലെങ്കില്‍ ക്വാറന്റൈനില്‍ പോകണം. എന്നാല്‍, ട്രം‌പിന്റെ കാര്യത്തില്‍ അതുണ്ടായില്ല. മൂന്നാം ദിവസം അദ്ദേഹം വൈറ്റ് ഹൗസിലെത്തുകയും ജോലി ആരംഭിക്കുകയും ചെയ്തു. തന്മൂലം നിരവധി വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് കോവിഡ്-19 ബാധയേറ്റു. 

Tags: Trumpbiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.