Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതി; സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം

കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു.നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Oct 7, 2020, 09:12 am IST
inArticle

തൃശൂര്‍ ചിറ്റിലങ്ങാട്ട് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നത് ആര്‍എസ്എസുകാരാണത്രേ. ആരാണ് ഈ ആരോപണം ഉന്നയിച്ചത് ? തൃശൂരുകാരനായ മന്ത്രി എ സി മൊയ്തീന്‍. ഏറ്റു പറഞ്ഞത് ആരാണ് ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിമാര്‍, ഡിവൈഎഫ്‌ഐ നേതാക്കന്‍മാര്‍.

സംഘട്ടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റുളളവര്‍ പറഞ്ഞോ? ഇല്ല.

പൊലീസ് പറഞ്ഞോ? ഇല്ല

അര്‍ദ്ധരാത്രി കൊല്ലപ്പെട്ട സനൂപിന്റെ മൃതദേഹം രാവിലെ 11 ന് മന്ത്രി സ്ഥലത്ത് എത്തുന്നത് വരെ പെരുവഴിയില്‍ അനാഥ പ്രേതമായി കിടന്നില്ലേ? കിടന്നു.

അതുവരെ നാട്ടുകാര്‍ ആരെങ്കിലും പറഞ്ഞോ? ഇല്ല.

മന്ത്രിയും നേതാക്കന്‍മാരും പറഞ്ഞാല്‍ വിശ്വസിക്കേണ്ടേ? വേണം.

അതാണ്‌ വേണ്ടത്. പക്ഷേ പറയുന്നത് സിപിഎം നേതാക്കന്‍മാരാകുമ്പോള്‍ വിശ്വസിക്കുന്നതിന് മുന്‍പ് 40 വട്ടം ആലോചിക്കണം. കാരണം അതാണ് മുന്‍ അനുഭവം.

ചില മുന്‍ അനുഭവങ്ങള്‍ പറയാം.

തലശ്ശേരി ഫസല്‍ വധം.

ചോരപുരണ്ട തൂവാല ആര്‍എസ്എസ് കാര്യാലയത്തിന് സമീപം. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു പ്രതികള്‍ ആര്‍എസ്എസുകാര്‍.

ക്രൈബ്രാഞ്ചും സിബിഐയും പിടികൂടിയത് സിപിഎം പ്രവര്‍ത്തകരെ.

ടി പി വധം.

പിണറായി പറഞ്ഞു. പ്രതികള്‍ മുസ്ലീം തീവ്രവാദികള്‍

കേസില്‍ ശിക്ഷിക്കപ്പെട്ടത്. സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍.

പോള്‍ മുത്തൂറ്റ് വധം.

പിണറായി പറഞ്ഞു. പ്രതികള്‍ ആര്‍എസ്എസുകാര്‍.

പിടികൂടി ശിക്ഷിച്ചത് ഗുണ്ടകളെ.

ദില്ലി എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം.

പാര്‍ട്ടി പറഞ്ഞു. പിന്നില്‍ ആര്‍എസ്എസ്.

പിടികൂടിയത് ഹിന്ദുസേനാ പ്രവര്‍ത്തകരെ.

അയ്യപ്പഭക്തനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ കല്ലേറില്‍ മരിച്ചു.

പിണറായി പറഞ്ഞു ഹൃദയസ്തംഭനം മൂലം.

പിടികൂടിയത് കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകരെ.

ഇവയിലെല്ലാം സിപിഎം വാക്കു കേട്ട മാധ്യമങ്ങളും മലയാളികളും വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് സിപിഎം നേതാക്കള്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇനി തൃശൂരിലേക്ക് വരാം

സംഭവം നടന്നത് കുന്നംകുളം ചിറ്റിലങ്ങാട് വെച്ച്. കൊല്ലപ്പെട്ട സനൂപിന്റ വീട് ഇവിടെ നിന്ന് 7 കിലോമീറ്റര്‍ അകലെ. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ വിപിന്‍വീട് 4 കിലോമീറ്റര്‍ അകലെയുള്ള മരത്തംകോട്. മറ്റൊരാള്‍ ജിതിന്‍ വീട് 15 കിലോമീറ്റര്‍ ദൂരെയുള്ള അഞ്ഞൂര്. പാതിരാത്രിയില്‍ സിപിഎം സ്വാധീന മേഖലയായ ചിറ്റിലങ്ങാട് കോളനിയില്‍ ഇവര്‍സംഘടിച്ച് എത്തിയത് എന്തിന് ?

ചില വസ്തുതകള്‍ പറയാം.

മരത്തംകോട് എന്ന സ്ഥലത്ത് വെച്ച് സിപിഎം ക്രിമിനലായ കിടങ്ങൂര്‍ വിഷ്ണുവും ചിറ്റിലങ്ങാട് സതീശനും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ കൊലപാതകം. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രി സര്‍വസജ്ജരായി ചിറ്റിലങ്ങാട്ടെത്തി. ഇത്തരമൊരു നീക്കം നേരത്തെ അവിടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അവര്‍ പ്രതിരോധിച്ചു, അരുതാത്തത് സംഭവിച്ചു. ഇതാണ് ഉണ്ടായത്.

ഇനി പ്രതികളായവരെപ്പറ്റി.

പ്രതികളായി ആരോപിക്കപ്പെട്ടവര്‍ ആരും ആര്‍എസ്എസ് പ്രവര്‍ത്തകരല്ല. മാത്രവുമല്ല,അവരില്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരുണ്ട് താനും. കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

2005 മാര്‍ച്ചില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചെമ്മന്തിട്ടയില്‍ വെച്ച് വെട്ടിപരിക്കേല്‍പ്പിച്ച കേസിലും 2009 ജനുവരിയില്‍ ഇയ്യാല്‍ അമ്പലത്തിലെ വേലക്ക് ആര്‍എസ്എസ്പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലേയും പ്രതിയാണ് നന്ദന്‍.

മറ്റൊരു പ്രതി എന്നു പറയുന്ന ശ്രീരാഗ് നന്ദന്റെ സഹോദരീ പുത്രനും സിപിഎം പ്രവര്‍ത്തകനാണ്. മറ്റൊരു പ്രതി സതീശന്‍ സിപിഎം അനുഭാവിയുമാണ്. ഇവരാണ് ഈ കൃത്യത്തില്‍പങ്കെടുത്തതായി പൊലീസ് പറയുന്നത്.

ചിറ്റിലങ്ങാട് കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ സഖാക്കള്‍ ആ പ്രദേശത്തുകാരല്ല. ദൂരെയുള്ള പുതുശ്ശേരിക്കാരാണ്. അവരെന്തിന് പാതി രാത്രി നേരത്ത് ചിറ്റിലങ്ങാട്ട് വന്നു ?എങ്ങനെ അവിടെ വെച്ച് കൊല്ലപ്പെട്ടു ?

ഈ ചോദ്യത്തിന് ഉത്തരം കിട്ടേണ്ടേ ?

സ്വര്‍ണ്ണക്കടത്തും ലൈപ് മിഷന്‍ അഴിമതിയും മൂലം ഗതികെട്ടിരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ഇങ്ങനെയൊരു സംഭവം ഇന്നത്തെ സാഹചര്യത്തില്‍ ആഗ്രഹിക്കുന്നു എന്നു കരുതുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ?

ലൈഫ് മിഷനില്‍ ആരോപണ വിധേയനായ മന്ത്രി മൊയ്തീന് ജനശ്രദ്ധ തിരിക്കാന്‍ കിട്ടിയ ആയുധമായിരുന്നു ഈ കൊലപാതകം.

ഗുണ്ടാ – കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്നയാളാണ് ഏ.സി മൊയ്തീനെന്ന് ആക്ഷേപവുമുണ്ട്. പ്രതികള്‍ക്ക് ബിജെപി ബന്ധം ആരോപിക്കാനായി കഴിഞ്ഞ ദിവസം സിപിഎം നേതാക്കളും ചില ചാനലുകളും കണ്ടെത്തിയ ന്യായീകരണം ഏറെ കേമമായിരുന്നു. നന്ദന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷനെ പിന്തുടരുന്നുണ്ടത്രേ. അയാളുടെ ഫേസ്ബുക്കിലെ സിപിഎം അനുകൂല പോസ്റ്റുകളൊന്നും തെളിവല്ല. ഫെസ്ബുക്കില്‍ ഫോളോ ചെയ്യുന്നതാണ് ബന്ധം. ഇത് കേട്ടതോടെ ഞാന്‍ ആകെ വിരണ്ടിരിക്കുകയാണ്. കാരണം ഞാന്‍ ഫേസ്ബുക്കില്‍ പി ജയരാജനെ ഫോളോ ചെയ്യുന്നുണ്ട്. ഈ ന്യായം അനുസരിച്ചാണെങ്കില്‍ അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതിയാണ്. സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം.

Tags: ആര്‍എസ്എസ്cpmbjpCBICPM Fascismഅരിയില്‍ ഷുക്കൂര്‍കതിരൂര്‍ മനോജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.