Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ചൈനയുടെ നുണകളുമായി കമ്യൂണിസ്റ്റ് ഹിന്ദു

ലോകത്ത് മൂന്നരക്കോടി ജനങ്ങള്‍ക്ക് ബാധിച്ച് പത്തുലക്ഷത്തിലേറെപ്പേര്‍ മരിച്ചു. ഇതിനെല്ലാം ഉത്തരവാദിത്വം ലോകം ചൈനയുടെ മേല്‍ ചുമത്തി, ചൈന ഒറ്റപ്പെട്ടു നില്‍ക്കുന്നു. ചൈനയോട് മത്സരിച്ച് സാമ്പത്തിക വളര്‍ച്ചയിലടക്കം മുന്നേറുന്ന ഇന്ത്യയോട് അവര്‍ അതിര്‍ത്തിയില്‍ യുദ്ധത്തിന് പടയൊരുക്കുന്നു. ഇന്ത്യയാകട്ടെ കടുത്ത നിയന്ത്രണങ്ങളിലൂടെ ചൈനയെ ഞെരുക്കുന്നു. ജനങ്ങള്‍ അതിനൊപ്പം നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പ്രചാരണ പത്രം എന്നാക്ഷേപമുള്ള ദ ഹിന്ദു ഇംഗ്ലീഷ് പത്രം ചൈനയുടെ കള്ള പ്രചാരണം പരസ്യമായി പ്രസിദ്ധീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 4, 2020, 09:48 pm IST
in Kerala

കൊച്ചി: ചൈന പുറത്തുവിട്ട കൊറോണ വൈറസിനെതിരേ ലോകം പോരാടുന്നു, ഇന്ത്യ അതിനൊപ്പം ചൈനാ പട്ടാളത്തെയും നേരിടുന്നു. ചൈനയ്‌ക്കെതിരേ രാജ്യം മുഴുവന്‍ സാമ്പത്തിക ഉപരോധം പോലെ സ്വയം വിലക്കുകളും നിയന്ത്രണങ്ങളും പാലിക്കുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് ചൈനയ്‌ക്ക് ഇന്ത്യയില്‍ നുണപ്രചാരണം നടത്താന്‍ ഇന്ത്യന്‍ മാധ്യമമായ ഹിന്ദു പത്രം പണം വാങ്ങി അവസരം നല്‍കി. രാജ്യദ്രോഹമെന്നുപോലും കുറ്റപ്പെടുത്താവുന്ന അപരാധമാണ് കേന്ദ്ര സര്‍ക്കാരിനും മോദി ഭരണത്തിനും എതിരേ ‘യുദ്ധം’ നടത്തുന്ന ഈ പത്രം നടത്തിയത്. വന്‍ തുക പരസ്യം ഇനത്തിലും അല്ലാതെയും വാങ്ങിയാണ് ഹിന്ദുവിന്റെ ഈ ഇടപാടെന്നാണ് വിവരം.

ലോകത്ത് മൂന്നരക്കോടി ജനങ്ങള്‍ക്ക് ബാധിച്ച് പത്തുലക്ഷത്തിലേറെപ്പേര്‍ മരിച്ചു. ഇതിനെല്ലാം ഉത്തരവാദിത്വം ലോകം ചൈനയുടെ മേല്‍ ചുമത്തി, ചൈന ഒറ്റപ്പെട്ടു നില്‍ക്കുന്നു. ചൈനയോട് മത്സരിച്ച് സാമ്പത്തിക വളര്‍ച്ചയിലടക്കം മുന്നേറുന്ന ഇന്ത്യയോട് അവര്‍ അതിര്‍ത്തിയില്‍ യുദ്ധത്തിന് പടയൊരുക്കുന്നു. ഇന്ത്യയാകട്ടെ കടുത്ത നിയന്ത്രണങ്ങളിലൂടെ ചൈനയെ ഞെരുക്കുന്നു. ജനങ്ങള്‍ അതിനൊപ്പം നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പ്രചാരണ പത്രം എന്നാക്ഷേപമുള്ള ദ ഹിന്ദു ഇംഗ്ലീഷ് പത്രം ചൈനയുടെ കള്ള പ്രചാരണം പരസ്യമായി പ്രസിദ്ധീകരിച്ചു.

ഗാന്ധിജയന്തിയുടെ തലേന്ന്, ചൈനയുടെ പിറവി ദിനമായ ഒക്‌ടോബര്‍ ഒന്നിനാണ് ഹിന്ദുവില്‍ പരസ്യം വന്നത്. പത്രത്തിന്റെ മൂന്നാം പേജില്‍ കളര്‍ ചിത്രങ്ങള്‍ സഹിതം വന്ന പരസ്യം മുഴുവന്‍ വാര്‍ത്തയും ലേഖനവും എന്ന് തെറ്റിദ്ധരിപ്പിക്കും പോലെയാണ്. വളരെ ചെറുതായി പരസ്യം എന്ന് ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. എന്നാല്‍, ചൈന എംബസിയാകട്ടെ ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്ത എന്നാണ് ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നത്.

പരസ്യം പ്രസിദ്ധീകരിക്കുന്നത് തെറ്റല്ല, പക്ഷേ, പരസ്യത്തിലെ വാസ്തവം പരിശോധിക്കാതെയാണ് ഹിന്ദു പരസ്യമാക്കിയത്. അതല്ലെങ്കില്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ക്ക് പ്രസിദ്ധീകരണം ഉത്തരവാദിയല്ലെന്ന് അറിയിപ്പു നല്‍കണം. ഹിന്ദു ഇതു രണ്ടും ചെയ്തിട്ടില്ല. ഇന്ത്യ ‘ശത്രുരാജ്യ’മായി മാറിയിരിക്കുന്ന ചൈനയോട് സ്വീകരിച്ചിരിക്കുന്ന പ്രത്യേക നിലപാടും സാഹചര്യവും അവര്‍ പരിഗണിച്ചില്ല. ഇന്ത്യന്‍ നിലപാടിനെതിരേ ഇന്ത്യയില്‍ ചൈനയ്‌ക്ക് പ്രചാരണം നടത്താനുള്ള വേദി ഹിന്ദു ഒരുക്കിയെന്നതാണ് കുറ്റം.

പരസ്യത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ചൈനാ അംബാസഡര്‍ അവകാശപ്പെടുന്നത് കൊവിഡ് പോരാട്ടത്തില്‍ ലോകത്തെ ഇന്ത്യ സഹായിക്കുന്നുവെന്നാണ്. തുടര്‍ന്ന് ഇന്ത്യ-ചൈനാ ബന്ധത്തെയും ഇപ്പോഴത്തെ സംഘര്‍ഷത്തെക്കുറിച്ചും വാചാലനാകുന്നു. ഈ കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കിയതിന് ചൈന ഹിന്ദുവിന് നന്ദിയും പറയുന്നു.

ചൈന പ്രചരിപ്പിക്കുന്ന നുണയില്‍ പ്രധാനമാണ് ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളില്‍ 2018ല്‍ 78 ആയിരുന്ന ചൈന 2020ല്‍ 31-ാം സ്ഥാനത്തെത്തിയെന്നത്. എന്നാല്‍, ചില പിഴവുകള്‍ മൂലം 2020ലെ ലോകബാങ്കിന്റെ ഈസ് ഓഫ് ഡുയിങ് ബിസിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ തന്നെ പ്രസ്താവിച്ചിരുന്നതാണ്. ഇക്കാര്യം പ്രമുഖ പത്രങ്ങള്‍, ഹിന്ദുവും, പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഹിന്ദു പരസ്യം നല്‍കിയപ്പോള്‍ അത് പരിശോധിച്ചില്ല. ചൈന, അസര്‍ബൈജാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കള്ളക്കണക്കുകള്‍ കൊടുത്തുവെന്ന് ലോകബാങ്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്. ഹിന്ദു പത്രത്തിന്റെ ഡിപ്ലോമാറ്റിക് എഡിറ്റര്‍ തന്നെ അന്ന് ട്വീറ്റ് ചെയ്തത്: ‘ലോക ബാങ്ക് ഈസ് ഓഫ് ഡുയിങ് ബിസിനസ് റിപ്പോര്‍ട്ട് മരവിപ്പിച്ചു, 2020ല്‍ ബിസിനസ് മെച്ചപ്പെടുത്തിയ രാജ്യങ്ങള്‍ കെഎസ്എ, ടോഗോ, ബഹറിന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, കുവൈറ്റ്, ചൈന, ഇന്ത്യ, നൈജീരിയ’ രാജ്യങ്ങളാണ്’ എന്നായിരുന്നു. ഹിന്ദു പത്രം ചൈനയ്‌ക്ക് നുണപറയാന്‍ അവസരം നല്‍കുകയും ചെയ്തു.

ചൈന എങ്ങനെ ക്ഷേമ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നുവെന്ന് പരസ്യത്തിലൂടെ പറയാന്‍ അനുവദിച്ച ഹിന്ദു ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ച് വീമ്പിളക്കാന്‍ അനുവദിച്ചു. പക്ഷേ, ചൈനയില്‍ ന്യൂനപക്ഷമായ ഉയ്ഖുര്‍ മുസ്ലിങ്ങളെ പരിഗണിക്കുന്നത് ഹിന്ദു പരിഗണിച്ചില്ല. അവരെ പീഡിപ്പിക്കുന്നത്, അവകാശങ്ങള്‍ നിഷേധിക്കുന്നത്, മോസ്‌ക്കുകള്‍ തകര്‍ക്കുന്നത്, ഖുറാന്‍ മാറ്റിയെഴുതുന്നത് അടക്കം കമ്യൂണിസ്റ്റ് ചൈനയുടെ ക്രൂരതകള്‍ മറച്ചുവച്ചാണ് പരസ്യം.

ചൈനയെ ആഗോള സമധാനത്തിന്റെ രക്ഷകനായാണ് ഹിന്ദു പത്രം പരസ്യത്തിലൂടെ പറയുന്നത്. അവര്‍ പാക്കിസ്ഥാനുമായി തോളില്‍ കൈയിട്ട് ഭീകരതയ്‌ക്ക് സംരക്ഷണം നല്‍കുന്നത് പറയാതെ, ഭീകരതയെ നേരിടുന്ന ധീരത പറയുന്നു പരസ്യത്തില്‍. അതായത് രാജ്യമല്ല, പണമാണ് ഹിന്ദുവിന് വലുത് എന്ന് തെളിയിക്കുന്നു.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

പുതിയ വാര്‍ത്തകള്‍

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.